കാവിൽരാജ് മഞ്ഞ ശലഭങ്ങളുടെ ഓശാന, കുരുമുളകുമരണങ്ങൾ, ഉറുമ്പുകളുടെ സുവിശേഷം, ഒരു നായ അഭിനയിക്കുന്നു, സർപ്പങ്ങളുടെ കഥകളി, പ്രാണികളുടെ ക്ഷേത്രം, കാപ്പിത്തോട്ടം പൂത്തപോലെ മുലയുത്സവം, ലൈംഗികതയുടെ മതം, എന്നിങ്ങനെയുള്ള, വിസ്മയിപ്പിക്കുന്ന തലക്കെട്ടുകളോടെ നമുക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്ന ഒരു കൃതിയുടെ അകത്തളങ്ങളിലേക്കു കടക്കുമ്പോൾ നാം നമ്മെ മറക്കുന്നു. ഒരു നോവൽ അനുവാചകന്റെ മനസ്സിൽ രൂപം കൊള്ളുന്ന യാഥാർത്ഥ്യമാണ് ജലഛായ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. നിയതമായ കഥയും രൂപവും നോവലിനു വേണമെന്ന നിഷ്ക്കർഷ അടുത്തകാലത്തായി ഉപേക്ഷിക്കപ്പെട്ടുവരുന്നുണ്ട്. ജോർദാൻ എന്ന എഴുത്തുകാരി, ഉപദേശിയും എഴുത്തകാരനുമായ ലൂക്ക് ജോർജ്ജിനെ അഭിമുഖം ചെയ്യുന്ന ചോദ്യോത്തരങ്ങളിലൂടെ യാഥാർത്ഥ്യവും സങ്കൽപ്പവും തമ്മിലുള്ള അകലങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു.സംഭവബഹുലമായ ഒരു കഥപറഞ്ഞ് അനുവാചകരെ അത്ഭുതപ്പെടുത്താനല്ല നോവലിസ്റ്റ് ശ്രമിക്കുന്നത്. പകരം കവിതകളും കടങ്കഥകളും യുക്തികളും ചരിത്രസത്യങ്ങളും നിരത്തി അനുവാചകർക്ക് എവിടെയും പിടികൊടുക്കാതെ, നോവലിന്റെ അന്ത്യം വരെ ഉദ്വേഗതൃഷ്ണയോടെ കൂട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. നീർമരുതിലെ മഞ്ഞപാപ്പാത്തികൾ, ജലഛായയുടെ ജൈവരാഷ്ട്രീയം, ആഖ്യാനശിൽപത്തിന്റെ വേറിടലും വേരിറക്കങ്ങളും, എഴുത്തും കുരിശും, കുരുമുളകിന്റെ ചരിത്രവും ജീവിതമരണങ്ങളും, കീഴാള ആത്മീയതയും ദലിതുക്രൈസ്തവീയതയും മുലകളുടെ ചരിത്രവും രാഷ്ട്രീയവും കഥനവും, പാഠാന്തരജലഛായയുടെ ആഴവും പറപ്പും കണ്ടെത്തുന്ന ജലഛായയുടെ സൗന്ദര്യം, ഡോ.അജയ് ശേഖറിന്റെ പഠനാർഹവും പ്രൗഢഗംഭീരവുമായ അവതാരികയിലൂടെ , അനുവചകരുടെ ചിന്താമണ്ഡലത്തിലേക്കുള്ള മകരവിളക്കായി നിറഞ്ഞുശോഭിക്കുന്നുണ്ട്. നോവലിലെ ഒരുഭാഗം നോക്കു-നവരത്ന മൂത്തത് ആണ് 'മുലകളുടെ താഴ്വര' എന്ന പുസ്തകമെഴുതിയത്. കാപ്പിത്തോട്ടം പൂത്തു നിന്നതുപോലെ ഒരു ദിവസം അഗസ്ത്യതാഴ്വരയിൽ മാറുമറയ്ക്കാത്ത പെണ്ണുങ്ങൾ ഒത്തുകൂടിയ സംഭവം വിവരിക്കുന്നു.അതു നാടുവാഴികൾ വർഷത്തിലൊരിക്കൽ നടത്തിയിരുന്ന മുലയുത്സവമായിരുന്നു. വേലക്കാരുടെ ഭാര്യമാരെയും മക്കളേയും പിടിച്ചുകൊണ്ടുവന്ന് മാറഴിച്ച് ഒരുമിച്ചു നിർത്തണം. പ്രഭുക്കന്മാരും പ്രധാന അനുയായികളും ആ മുലകളിൽ ചെമ്പരത്തിപ്പൂവ്, മുല്ലപ്പൂവ്, ചെമ്പകപ്പൂവ് തുടങ്ങിയവവെച്ച് അലങ്കരിക്കുന്ന പതിവുണ്ടായിരുന്നു. ചെമ്പരത്തിപ്പൂവ് ഞെട്ടോടുകൂടി മുലഞ്ഞെട്ടിൽ തൂക്കിയിടും-എന്നിങ്ങനെയുള്ള ലിഖിതങ്ങളിലേക്കു ഊളിയിട്ടപോകുന്ന ചരിത്രസത്യങ്ങൾ കണ്ടെത്തുന്നു. അത് അശ്ലീലത്തിന്റെ അംശംപോലും ഏൽക്കാതെ നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. എന്നും ചർച്ചചെയ്യപ്പെടാനുള്ള ഒരു കൃതിയായി ജലഛായ മാറിയിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. രചയിതാവായ എം.കെ.ഹരികുമാറിനും പ്രസാധനം ചെയ്ത ഗ്രീൻ ബുക്സിനും അഭിനന്ദനങ്ങൾ.നോവൽച്ചരിത്രത്തിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞ ജലഛായയുടെ സൗന്ദര്യം എന്നാളും വർണ്ണിക്കപ്പെടും . |
19 Sept 2014
ജലഛായയുടെ സൗന്ദര്യം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...