18 Dec 2014

മട്ടണ്‍ കഡായി


ശ്രീകൃഷ്ണദാസ് മാത്തൂര്‍

******************
കറി കണ്ടപ്പോളോക്കാനം,
ചുടു ചാറില്‍ വിലങ്ങനെ
കാലു നീട്ടി കിടക്കുന്നു
ദേഹമില്ലായ്മ.
കടികൊള്ളും മുമ്പേ
പുല്‍മേട്ടിലെ
പുല്ലാങ്കുഴല്‍ പോലുള്ള
കിളുന്തെല്ല്
ശബ്ദനാഡിയിലുടക്കുന്നു.
കണ്ണങ്ങിനെയെങ്കിലും
നീറി നിറയുന്നു!
ചെകിടില്‍ പെട്ട കടുകിന്‍
മനപ്പൊട്ടല്‍ രുചി
ആട്ടുകുളമ്പിന്നറ്റത്ത് ,
വറുത്തരച്ചതില്‍ തെറ്റി
വീണ ജീവന്റെ ഒത്തുകിടപ്പ്.
വായിലെ കടലില്‍
കപ്പലില്‍ കടത്തപ്പെടും
കുഞ്ഞാടിന്റെ കണ്ണേറ്;
പാലിലും രുചി ചോരയ്ക്കോ?
വിശപ്പിനെ ഞെക്കിക്കൊന്നു
മട്ടണ്‍ കഡായി മുന്നില്‍,
സ്നേഹ നെരിപ്പോടിന്റെ
പുക രുചി വെന്തമാംസത്തില്‍ !
എന്റെ കുഞ്ഞാടെ, യെ-
ന്നുള്ളു കാളുമ്പോള്‍
തൊഴുത്തിലെ കൊമ്പി, അമ്മിണി..
കണ്ണിലെ കട്ടിവര കൊ-
'ണ്ടമ്മേ, യമ്മേ' എന്നെഴുതുന്നു.
ഓട്ടുകഡായിയില്‍ നി-
ന്നൊറ്റക്കാലു പൊക്കുന്നത്
പാപഭാരോദ്വഹനം,
വിശപ്പെനിക്കില്ലെന്ന്
ഭിത്തിമേലിടയന്റെ ചിരി...!
*********** 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...