26 Nov 2015

സത്യജിത് റായിയും റിച്ചാർഡ് അറ്റൻബറൊയും



സലോമി ജോൺ വൽസൻ

സത്യജിത് റായ് ( 2- മെയ് 1921 - 23 ഏപ്രിൽ 1992.)
റിച്ചാർഡ് അറ്റെൻബറോ ( 29-august 1923 -24-aug 2014 )
'' അപൂർവ്വം ചിലര് മാത്രമേ അവരവരുടെ ജീവിതത്തിന്റെ ദൗത്യം
ഗ്രഹിക്കുന്നുള്ളൂ; ആ ലക്ഷ്യത്തിലേക്ക് മുന്നേറി  സംതൃപ്തി
കൈവരിക്കുന്നുള്ളൂ.’’ . പാവ്ലോ കൊയ്ലോ. (ആൽകെമിസ്റ്റ്)
അനശ്വരത ഇതിഹാസമായി മാറും . കാലം പ്രതിഭയ്ക്ക് മാത്രം കാത്തു
സൂക്ഷിക്കുന്ന മാണിക്യമാണ് അനശ്വരത. ജീവിതാനന്തരം അവരെ അത് പിന്തുടരും,
നിഴൽ പോലെ, നിലാവ് പോലെ.
സത്യജിത്റായ് യുടെ  ജീവിതം ഒരു മഹാ സംഭവമായിരുന്നു.  എന്നാൽ സ്വന്തം
കഴിവുകളിൽ മതിമറന്ന അഹന്തയുടെ കനം ചുമക്കാതിരുന്ന ഒരാൾ എന്ന ബഹുമതി കൂടി
റായ് അർഹിക്കുന്നു .
 ലോക സിനിമയിലെ മാസ്റ്റെർസിനൊപ്പം റായ് യുടെ    പേര് ചേർക്കപ്പെട്ടതു
വെറുതെയായിരുന്നില്ല.  37 ചിത്രങ്ങൾ. ഫീച്ചർ  ,ഡോക്യുമെൻററി , ഹ്രസ്വ
ചിത്രങ്ങൾ അടക്കം.  കഥാകാരൻ,പ്രാസാധകൻ , ചിത്രകാരൻ, ഗ്രാഫിക് ഡിസൈനർ,
ഫിലിം ക്രിട്ടിക് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം
1955 ലാണ് തന്റെ ആദ്യ ഫീച്ചർ സിനിമ  ‘’പഥേർ പാഞ്ജലിക്ക്’’  ജന്മം
കൊടുക്കുന്നത്. ഈ സിനിമ ഇന്ത്യൻ  സിനിമയ്ക്ക്  അന്തർദേശീയ തലത്തിൽ കാൻ
അടക്കം    പതിനൊന്നു പുരസ്ക്കാരങ്ങളാണു നേടിത്തന്നത്.
ചലച്ചിത്രം ശ്വാസത്തിലും നിശ്വാസത്തിലും കൊണ്ടുനടന്നിരുന്ന ഒരാൾ. ആറടി
രണ്ടിൻജിൽ അതികായനായി നിന്നിരുന്ന ഒറ്റയാൻ. ഉപജാപകരിൽ കോൾമയിർ കൊള്ളാത്ത
വ്യക്തിത്വം. അതായിരുന്നു പ്രിയപ്പെട്ടവർ മണിക് എന്ന് വിളിച്ചിരുന്ന
സത്യജിത്റായ്.
സ്തുതിപാടകർക്കായ്  മദ്യം ഒഴുക്കിയില്ല. സദാനേരവും  ജോലി ചെയ്തു. വിശ്രമം
മറന്നു. ചിന്തകളിൽ മുഴുകി.  ഒരുപക്ഷെ അതുകൊണ്ടുതന്നെയാവണം ഹൃദയത്തെതന്നെ
രോഗം കീഴടക്കിയത്.

1955 മുതൽ 1992 വരെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ 32 തവണ ദേശീയ
പുരസ്കാരങ്ങൾ നേടിയ റായ് റിച്ചാർഡ് അറ്റെൻബറോ , കുറസോവ തുടങ്ങിയ പ്രഗൽഭ
വിദേശ ചലച്ചിത്രകാരന്മാരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
ജാപ്പനീസ് സംവിധായകനായ അകിരോ കുറസോവയ്ക്കും സത്യജിത് റായിക്കും അക്കാദമി
ഓഫ് മോഷൻ പിക്ചേർസ് ലൈഫ്റ്റയിം അചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചതും
സമാനതയായി.
റിച്ചാർഡ് അറ്റെൻബറോ
ലണ്ടനിലെ ‘സണ്ഡേ റ്റയിംസി’ ൽ വന്ന ലേഖനം വായിച്ചു പ്രചോദിതനായി ‘’പതേർ
പാൻജലി’’ എന്ന റായുടെ ആദ്യ സിനിമ  കാണുകയായിരുന്നു എന്ന്  അറ്റെൻബറോ
പറയുന്നു. ‘’ we went to the Academy cinema, and I could’nt get up at
the end. It was a piece of poetry’’.
ലണ്ടനിൽ പതേർ പാൻജലിയുടെ റിവ്യു നടക്കുമ്പോൾ തിയേറ്ററിൽ വെച്ചാണ്
‘അക്കാലത്ത് നടനായിരുന്ന ’ഗാന്ധി’’യുടെ സംവിധായകൻ അറ്റെൻബറോ റായിയെ
ആദ്യമായി കണ്ടു മുട്ടുന്നത്. തിരക്കിൽ ഏറെ നേരം സംസാരിക്കാനായില്ല..
അറ്റെൻബറോ ഗാന്ധിയെക്കുറിച്ച്  സിനിമ ചെയ്യാൻ മോഹിച്ചു നടന്ന കാലം,1960
കൾ. താൻ ആരുടെയെന്ഗിലും ശൈലി പിന്തുടരാൻ ആഗ്രഹിച്ചിരുന്നെന്ഗിൽ  അതു
സത്യജിത് റായിയുടെതായിരുന്നുവെന്നു അറ്റെൻബറോ ഓര്ക്കുന്നുണ്ട്. റായിയുടെ
കൂടെ അദ്ദേഹത്തിൻറെ സിനിമ ലൊക്കെഷനിൽ വെച്ച് സമയം ചെലവഴിക്കാനാണ് താൻ
ആഗ്രഹിച്ചതെന്നും അറ്റെൻബറോ പറയുന്നുണ്ട്.

 അറ്റെൻബറോ ഗാന്ധി സിനിമ പ്രോജെക്ടുമായി   ബന്ധപ്പെട്ടു  ജവഹർലാൽ
നെഹ്രുവിനെ കാണാൻ   ഡൽഹിയിലെത്തി. മൌണ്ട് ബാറ്റൻ പ്രഭു വേണ്ട സഹായം
ഒരുക്കിയിരുന്നു...ഇതോടൊപ്പം റായ് യെ   കാണുക എന്ന ലക്ഷ്യവും
ഉണ്ടായിരുന്നു. അറ്റെൻബറോ കൽക്കട്ടയ്ക്കു പറന്നു. ആ സമയം  റായ്
ഡൽഹിയിലേക്കു പറന്നിരുന്നു. അറ്റെൻബറോ തിരികെ ഡൽഹിയിലെത്തി. തൻറെ വരവിൻറെ
ലക്ഷ്യം അറിയിച്ചു. സത്യജിത് റായ് തെല്ലു അമ്പരന്നു. അറ്റെൻബറോയെ  ഒരു
നടൻ എന്ന നിലയിൽ മാത്രമാണ് അക്കാലം വരെ അറിഞ്ഞിരുന്നത് . ഒരിക്കൽപോലും
ഒരു സിനിമ സംവിധാനം ചെയ്യാത്ത ഒരാൾ ഇത്രയും ഗഹനമായ ഒരു സിനിമ
ചെയ്യുന്നതെങ്ങനെ എന്ന സന്ദേഹം അദേഹത്തിൽ കണ്ടു... എങ്കിലും പറഞ്ഞു. ‘’
you must make it.’’
ഈ കണ്ടു മുട്ടലിനു ശേഷമാണ് ശേഷമാണ് ക്ഷത്രന്ജ് ' കെ ഖിലാടി' യിൽ
അഭിനയിക്കുവാൻ അറ്റെൻബറോക്ക് റായിയിൽ നിന്നും ക്ഷണം കിട്ടുന്നത് . താൻ
അകലെ നിന്ന് ആരാധിക്കുന്ന ചലച്ചിത്ര പ്രതിഭയോട് അടുത്ത് ഇടപഴകാൻ കിട്ടിയ
ആ അവസരം മഹാ സൌഭാഗ്യ മായി അറ്റെൻ ബറോ കണ്ടു.
; .
 ‘’ക്ഷത്രന്ജ് കെ ഖിലാടി’’ യിലെ ജെനറൽ ഔട്രം എന്ന കഥാപാത്രത്തിന്റെ വേഷം
അഭിനയിക്കുവാൻ താൻ ക്ഷണിക്കപ്പെട്ടപ്പോൾ  അദ്ഭുതപ്പെട്ടുവെന്നാണ്..
''എത്രയോ  ഇംഗ്ലീഷ് അഭിനേതാക്കളെ
അദ്ദേഹത്തിനറിയുമായിരുന്നു.,.
എന്നിട്ടും!!’’ 2003 ഡിസംബറിൽ ലണ്ടനിൽ
സത്യജിത് റായ് ഫൌണ്ടേഷന്റെ  ആനുവൽ  റായ് മെമ്മോറിയൽ മീറ്റിങ്ങിൽ
അറ്റെൻബറോ പറഞ്ഞതിങ്ങനെ
‘’എന്റെ സ്കോട്ടിഷ് ചുവയുള്ള ഇംഗ്ലീഷ് അൽപം പ്രശ്നമായി അദ്ദേഹം കണ്ടു ..
എന്നാൽ റിഹെഴ്സലിൽ അത് പരിഹരിച്ചു. ഒരുപാട് റിഹെഴ്സൽ ചെയ്തു. കാരണം ഒന്ന്
രണ്ടു  റ്റെയിക്കുകളിൽ കൂടുതൽ എടുക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.’’
 അറ്റെൻബറോ ഗാന്ധി സിനിമ പ്രോജെക്ടുമായി   ബന്ധപ്പെട്ടു  ജവഹർലാൽ
നെഹ്രുവിനെ കാണാൻ   ഡൽഹിയിലെത്തി. മൌണ്ട് ബാറ്റൻ പ്രഭു വേണ്ട സഹായം
ഒരുക്കിയിരുന്നു...ഇതോടൊപ്പം റായ് യെ   കാണുക എന്ന ലക്ഷ്യവും
ഉണ്ടായിരുന്നു. അറ്റെൻബറോ കൽക്കട്ടയ്ക്കു പറന്നു. ആ സമയം  റായ്
ഡൽഹിയിലേക്കു പറന്നിരുന്നു. അറ്റെൻബറോ തിരികെ ഡൽഹിയിലെത്തി. തൻറെ വരവിൻറെ
ലക്ഷ്യം അറിയിച്ചു. സത്യജിത് റായ് തെല്ലു അമ്പരന്നു. അറ്റെൻബറോയെ  ഒരു
നടൻ എന്ന നിലയിൽ മാത്രമാണ് അക്കാലം വരെ അറിഞ്ഞിരുന്നത് . ഒരിക്കൽപോലും
ഒരു സിനിമ സംവിധാനം ചെയ്യാത്ത ഒരാൾ ഇത്രയും ഗഹനമായ ഒരു സിനിമ
ചെയ്യുന്നതെങ്ങനെ എന്ന സന്ദേഹം അദേഹത്തിൽ കണ്ടു... എങ്കിലും പറഞ്ഞു. ‘’
you must make it.’’
ഈ കണ്ടു മുട്ടലിനു ശേഷമാണ് ശേഷമാണ് 'ക്ഷത്രന്ജ് കെ ഖിലാടി' യിൽ
അഭിനയിക്കുവാൻ അറ്റെൻബറോക്ക്  ക്ഷണം കിട്ടുന്നത്. താൻ അകലെ നിന്ന്
ആരാധിക്കുന്ന ചലച്ചിത്ര പ്രതിഭയോട് അടുത്ത് ഇടപഴകാൻ കിട്ടിയ ആ അവസരം മഹാ
സൌഭാഗ്യമായി അറ്റെൻബറോ കണ്ടു.
അറ്റെൻബറോയുടെ വാക്കുകൾ. ''ഓരോ ഷോട്ടുകളും അങ്ങേയറ്റം വിശദമായി ആസൂത്രണം
ചെയ്തിരുന്നു. കാമറ ആംഗിളുകളുടെ കാര്യത്തിൽ അദ്ദേഹം അതീവ
ശ്രദ്ധാലുവായിരുന്നു. വ്യു ഫയ്ന്ടരിലൂടെ  സൂക്ഷ്മമായി നോക്കി വളരെ
പതുക്കെ താൻ ആഗ്രഹിക്കുന്ന ആന്ഗിളിൽ  എത്തിക്കുന്നത് വരെ വീണ്ടും വീണ്ടും
ശ്രമിച്ചിരുന്നു. കൽക്കട്ടയിലെ വല്ലാത്ത കാലാവസ്ഥയിൽ അതു കൊണ്ട് തന്നെ
എനിക്ക് ഒരുപാട് സഹനം ആവശ്യമായിവന്നു. കഴുത്തറ്റം വരെ ബട്ടണ് പൂട്ടിയ
പട്ടാള യുണിഫോമിൽ ചൂട് സഹിക്കാതെ വെന്തുരുകി . അത്രയ്ക്ക് ശക്തമായിരുന്നു
ചൂട്. കഴുത്തിലും   നെറ്റിയിലും  അയ്സ് പാക്കുകൾ വെച്ചു. പക്ഷെ
എന്നിട്ടും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടിവന്നു.  മറ്റൊന്നുമല്ല എൻറെ മുഖം
അമിതമായി വിയർത്തൊഴുകിക്കൊണ്ടിരുന്നതിനാ
ൽ.''
ഒരുപാട് പേർ അഭിനയിക്കാനെത്തിയ സെറ്റിൽ തനിക്കു പ്രത്യേക പരിഗണനയൊന്നും
ഉണ്ടായിരുന്നില്ല എന്നും  അറ്റെൻബറോ ഓർക്കുന്നുണ്ട്.                 .’’
Ray had the courage, knowledge and conviction to do it at the tempo
and form he believed correct- that’s why his films could be described
as most beautiful pieces of compositions, paintings.’’.
(1977 ഇൽ പുറത്തിറങ്ങിയ ‘’ക്ഷത്രന്ജ്  കെ ഖിലാടി” എന്ന ചിത്രത്തിലെ ഒരു
രംഗത്തെക്കുറിച്ച് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ വീ . എസ്. നായ്പോൾ
പറയുന്നു. ‘’it’s like a Shakespeare scene’’ where ‘’terrific things
happen’’.)

ഷൂട്ടിങ്ങ് തീർന്നതിനു ശേഷം തൻറെ പൂർത്തിയാക്കിയ  ഗാന്ധി
സ്ക്രിപ്റ്റുമായി വീണ്ടും റായ് യെ  സമീപിച്ചു. ‘’He very graciously read
it and said it was a very honest script.’’. അറ്റെൻബറോ ഓർക്കുന്നു. 8
അക്കാദമി പുരസ്കാരം( ഓസ്കാർ ) നേടിയ ഗാന്ധി ഒരു മഹത്തായ ചലച്ചിത്രമായി
സത്യജിത് റായ് കരുതിയെന്നോ പറഞ്ഞെന്നോ അറ്റെൻബറോ വീമ്പിളക്കുന്നില്ല  .
വിജയ് റാണ എന്ന പത്രപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ ( 2003 ) .അറ്റെൻബറോ
അതു വ്യക്തമാക്കുന്നുണ്ട്. ‘’ I am not sure he believed it was a
fantastic piece of cinema. I think he thought the perspective on Bapu
was aaceptable so far as the Englishman was concerned.’’ വൻ നുണ
കളുടെയും വീമ്പുകളുടെയും സിനിമ ലോകത്ത് 8 ഓസ്കാർ അവാര്ഡ് നേടിയ
'ഗാന്ധി'യുടെ സംവിധായകൻ പറഞ്ഞ ഈ വാക്കുകൾ എത്ര മഹത്തരം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...