29 Mar 2016

അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 2 (ലേഖനം)


സുനിൽ എം എസ്
മൂത്തകുന്നം

ലോകത്തിലെ ഏറ്റവും ഉന്നതമായ ഇരുപതു സർവകലാശാലകളിൽ പത്തെണ്ണം അമേരിക്കയിലാണ്. അമേരിക്കൻ ജനതയുടെ നാല്പത്തിരണ്ടര ശതമാനം പേർക്ക് കോളേജ് ബിരുദമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അമേരിക്ക മുൻ നിരയിലാണെങ്കിലും അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാർക്കും പ്രസിഡന്റാകാമല്ലോ. അമേരിക്കൻ പ്രസിഡന്റാകാൻ മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രപതിയാകാനും വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല എന്ന കാര്യവും ഇവിടെ സ്മരിയ്ക്കുന്നു.



ഔപചാരികവിദ്യാഭ്യാസം നേടാനാകാതെ പോയവരും മഹാന്മാരായെന്നു വരാം. മറുവശത്ത്, ഉന്നതവിദ്യാഭ്യാസം നേടിയാലും ചിലർ മഹാന്മാരായില്ലെന്നും വരാം. അബ്രഹാം ലിങ്കനാണ് ഇതുവരെയുള്ള നാല്പത്തിനാല് അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്. ലിങ്കണൊരു ബിരുദധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഔപചാരിക സ്കൂൾവിദ്യാഭ്യാസവും ഹ്രസ്വമായിരുന്നു. ലിങ്കണിന്റെ മുൻഗാമിയായിരുന്ന ജയിംസ് ബ്യുക്കാനൻ ഒരു കോളേജ് ബിരുദധാരിയായിരുന്നിട്ടും ഏറ്റവും മോശമായ പ്രസിഡന്റായി കണക്കാക്കപ്പെടുന്നു.

കോളേജു ബിരുദമില്ലാത്ത ഒടുവിലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്നു
ഹാരി എസ് ട്രൂമാൻ. രണ്ടാം ലോകമഹായുദ്ധം അവസാനിയ്ക്കുന്നതിനു തൊട്ടു മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് നിര്യാതനായപ്പോൾ അന്നു വൈസ് പ്രസിഡന്റായിരുന്ന ട്രൂമാൻ പ്രസിഡന്റായി അധികാരമേറ്റു. കോളേജുബിരുദമില്ലാത്ത ട്രൂമാനെ പിന്താങ്ങാൻ ജനപ്രതിനിധിസഭകൾ പലപ്പോഴും വൈമുഖ്യം പ്രദർശിപ്പിച്ചു. എന്നാൽ, കാലാവധി തീർന്നപ്പോൾ ട്രൂമാൻ പ്രസിഡന്റു സ്ഥാനാർത്ഥിയായി മത്സരിയ്ക്കുകയും, സ്വന്തം കഴിവുപയോഗിച്ചു പ്രശസ്തവിജയം നേടുകയും ചെയ്തു.

ട്രൂമാൻ പല നല്ല കാര്യങ്ങളും ചെയ്തു. വിവിധ സേനാവിഭാഗങ്ങളിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിച്ചതായിരുന്നു അവയിലൊന്ന്. പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും അദ്ദേഹം മുൻകൈയെടുത്തു. ഇതിനൊക്കെപ്പുറമെ, യുദ്ധക്കെടുതികളിൽപ്പെട്ടു വലഞ്ഞുകൊണ്ടിരുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലെത്തിക്കുകയും ചെയ്തു, ബിരുദധാരിയല്ലാതിരുന്ന ട്രൂമാൻ! നല്ല പ്രസിഡന്റാകാൻ ബിരുദം അനുപേക്ഷണീയമല്ലെന്നതിന് മറ്റു തെളിവുകൾ വേണ്ട.

അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ലെന്നു പറഞ്ഞു. മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണുള്ളത്? താരതമ്യേന നിസ്സാരം: പ്രസിഡന്റു സ്ഥാനാർത്ഥി സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരനായിരിയ്ക്കണം
കഴിഞ്ഞ പതിന്നാലുവർഷമായി അമേരിക്കയിൽ താമസിയ്ക്കുന്നയാളായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞിരിയ്ക്കുകയും വേണം. തീർന്നുനിബന്ധനകൾ.

മുകളിലുപയോഗിച്ചിരിയ്ക്കുന്ന “പൗരൻ” എന്ന പദം പൗരന്മാരെ മാത്രമല്ല, പൗരകളേയും ഉദ്ദേശിച്ചുള്ളതാണ്. ഇതുവരെ ഒരു വനിത അമേരിക്കൻ പ്രസിഡന്റായിട്ടില്ലെങ്കിലും, വനിതകൾക്കു പ്രസിഡന്റാകാൻ യാതൊരു തടസ്സവുമില്ല.

“സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരൻ” എന്ന പ്രയോഗം അല്പം വിശദീകരണമർഹിയ്ക്കുന്നു. പിറവിയെടുത്ത സ്ഥലത്തെപ്പറ്റി അഥവാ രാജ്യത്തെപ്പറ്റിയുള്ളതാണു സൂചന. രണ്ടു കൂട്ടർ ഇതിലുൾപ്പെടുന്നു. ഒന്ന്, അമേരിക്കയിൽത്തന്നെ പിറന്ന് അമേരിക്കൻ പൗരരായിത്തീർന്നവർ. രണ്ട്, ഒരമേരിക്കൻ പൗരനോ പൗരയ്ക്കോ വിദേശത്തു വച്ചു പിറക്കുകയും, അമേരിക്കൻ പൗരനായിത്തീരുകയും ചെയ്ത കുഞ്ഞ്.

ജോലി, കച്ചവടം, വ്യവസായം എന്നിവ ചെയ്യുന്ന നിരവധി ഇന്ത്യക്കാർ അമേരിക്കയിലുണ്ട്. അവരിൽച്ചില ദമ്പതിമാരുമുണ്ടാകും. ഇന്ത്യൻ പൗരരായ ദമ്പതികൾക്ക് അമേരിക്കയിൽ വച്ച് ഒരു കുഞ്ഞു പിറക്കുന്നെന്നും, ആ കുഞ്ഞ് അമേരിക്കയിൽത്തന്നെ വളർന്നു വലുതായി അമേരിക്കൻ പൗരനാകുന്നെന്നും കരുതുക. ആ കുഞ്ഞിന് അമേരിക്കൻ പ്രസിഡന്റു സ്ഥാനാർത്ഥിയാകാമോ?

‘തീർച്ചയായും’ എന്നാണുത്തരം.

ഇന്ത്യയിലെ രാഷ്ട്രപതിയാകാനുള്ള നിബന്ധനകൾ ഇവയേക്കാൾ സങ്കീർണമാണെന്നു വേണം പറയാൻ: ഇന്ത്യൻ പൗരനായിരിയ്ക്കണം
മുപ്പത്തഞ്ചു വയസ്സായിരിയ്ക്കണംലോക്‌സഭാംഗമാകാനുള്ള യോഗ്യതയുണ്ടായിരിയ്ക്കണം, ക്രിമിനൽക്കുറ്റവാളിയായിരിയ്ക്കരുത്പാപ്പരായിരിയ്ക്കരുത്; ഒരു നിബന്ധന കൂടിയുണ്ട്, അതുകൂടി കേട്ടോളൂ: ഭ്രാന്തുണ്ടായിരിയ്ക്കരുത്!

പാപ്പരായിരിയ്ക്കരുതെന്ന നിബന്ധന അമേരിക്കയിലുണ്ടായിരുന്നെങ്കിൽ എബ്രഹാം ലിങ്കൻ പ്രസിഡന്റാകാനല്പം ബുദ്ധിമുട്ടിയേനേ: അദ്ദേഹം ബന്ധപ്പെട്ടിരുന്ന രണ്ടു സംരംഭങ്ങൾ പാപ്പരായിത്തീർന്നിരുന്നു. എന്നാലതൊന്നും ഏറ്റവും മഹാനായ പ്രസിഡന്റായിത്തീരാൻ അദ്ദേഹത്തിനു തടസ്സമായില്ല.

അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിൽ നിന്നല്പം വ്യത്യസ്തമാണ്. ആദ്യം നമ്മുടെ രീതിയെന്തെന്നു നോക്കാം.

ലോക്‌സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലേയും ഡൽഹി, പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകൾ - ഈ സഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വേണ്ടി വോട്ടുചെയ്യുന്നത്; അതായത് എം പിമാരും എം എൽ ഏമാരും. ലോക്‌സഭയിലും രാജ്യസഭയിലും മറ്റും നാമനിർദ്ദേശം ചെയ്യപ്പെട്ടു വന്നെത്തിയ ചില അംഗങ്ങളുമുണ്ടാകാം; ഇവർക്കു രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവില്ല.

2012ലായിരുന്നു
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പ്. നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പും ആ വർഷം തന്നെ നടന്നു. പ്രണാബ് മുഖർജിയും പി ഏ സങ്മയുമായിരുന്നു സ്ഥാനാർത്ഥികൾ. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം.
പ്രണാബ് മുഖർജി:
എം പി വോട്ടുകൾ - 373116
എം എൽ ഏ വോട്ടുകൾ - 340647
ആകെ കിട്ടിയ വോട്ടുകൾ - 713763
സങ്മ:
എം പി വോട്ടുകൾ - 145848
എം എൽ ഏ വോട്ടുകൾ - 170139
ആകെ കിട്ടിയ വോട്ടുകൾ - 315987
സങ്മയേക്കാൾ 397776 വോട്ടു കൂടുതൽ മുഖർജിയ്ക്കു കിട്ടിഅദ്ദേഹം വിജയിയ്ക്കുകയും ചെയ്തു.
ഇരുവർക്കും കൂടി ആകെ കിട്ടിയ വോട്ടുകൾ:
എം പി വോട്ടുകൾ - 518964
എം എൽ ഏ വോട്ടുകൾ - 510786
രണ്ടു സംശയങ്ങളുദിച്ചേയ്ക്കാം. സംശയം ഒന്ന്: 2012ൽ വോട്ടവകാശമുള്ള 543 എം പിമാർ ലോക്‌സഭയിലും, 233 എം പിമാർ രാജ്യസഭയിലുമുണ്ടായിരുന്നു; ആകെ 776 എം പിമാർ. കേവലം 776 എം പിമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 518964) വോട്ടുകൾ ചെയ്യാനായതെങ്ങനെ?

സംശയം രണ്ട്: സംസ്ഥാനങ്ങളിലും ഡൽഹി
പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലുമായി വോട്ടവകാശമുള്ള 4120 എം എൽ ഏമാർ മാത്രമാണു 2012ലുണ്ടായിരുന്നത്. 4120 എം എൽ ഏമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 510786) വോട്ടുകൾ ചെയ്യാനായതെങ്ങനെ?അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയേണ്ടിടത്ത് ഇന്ത്യൻ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറഞ്ഞ്, വായനക്കാരുടെ സമയം പാഴാക്കുക മാത്രമല്ലരണ്ടും കൂടി കൂട്ടിക്കുഴച്ച് ആകെ കൺഫ്യൂഷനുമാക്കുന്നതെന്തിന് എന്ന ചോദ്യമുയരാം. ചോദ്യം ന്യായമെങ്കിലും, “കൂട്ടിക്കുഴയ്ക്കാൻ” കാരണമുണ്ട്. അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും തമ്മിൽ ചില സാദൃശ്യങ്ങളുണ്ട്. ഇവിടുത്തേതിനെപ്പറ്റി ചെറിയൊരു ഗ്രാഹ്യമുണ്ടെങ്കിൽ അവിടുത്തേതു മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമാകും.

മറ്റൊരു കാരണം കൂടിയുണ്ട്: ഇന്ത്യയിൽ നിന്നു വളരെ, വളരെയകലെ, ഭൂഗോളത്തിന്റെ മറുവശത്തുകിടക്കുന്ന അമേരിക്കയിലെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കിയെടുക്കുമ്പോളും, നമ്മുടെ സ്വന്തം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ എന്നൊരവസ്ഥയ്ക്കിടം കൊടുക്കരുതല്ലോ! 

4120 എം എൽ ഏമാർക്ക് 510786 വോട്ടുകൾ ചെയ്യാനായതെങ്ങനെയെന്ന് ആദ്യം തന്നെ പരിശോധിയ്ക്കാം. കേരളത്തിലെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ രാഷ്ട്രപതിതെരഞ്ഞെടുപ്പു നടന്നപ്പോൾ കേരളനിയമസഭയിൽ ആകെ 140 എം എൽ ഏമാരുണ്ടായിരുന്നു. കേരളത്തിലെ ജനസംഖ്യ 21347375. അതായത് 2.13 കോടി.

ഇതു കേൾക്കുമ്പോഴേയ്ക്ക് 
കേരളത്തിലെ ജനസംഖ്യ മൂന്നു കോടി കടന്നിട്ടു വർഷങ്ങളായ വിവരം ഇതുവരെ അറിഞ്ഞില്ലേ?” എന്ന ചോദ്യമുയർത്താൻ വരട്ടെ. രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വേണ്ടി 1971ലെ കാനേഷുമാരിയാണു കണക്കിലെടുക്കാറ്. 2011ൽ സെൻസസു നടന്നുകഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് അതനുസരിച്ചുള്ള, ഏറ്റവും പുതിയ ജനസംഖ്യ കണക്കിലെടുക്കുന്നതിനു പകരം നാല്പതു വർഷം പഴകിയ ജനസംഖ്യ എന്തുകൊണ്ടെടുക്കുന്നുഭരണഘടനയുടെ 1976ൽ പാസ്സാക്കിയ നാല്പത്തിരണ്ടാം ഭേദഗതിയും, 2002ൽ പ്രാബല്യത്തിൽ വന്ന എൺപത്തിനാലാം ഭേദഗതിയുമനുസരിച്ച് രാഷ്ട്രപതിതെരഞ്ഞെടുപ്പിന് 2026 വരെ 1971ലെ ജനസംഖ്യ പരിഗണിയ്ക്കുന്നതു തുടരും.
1971ലെ കാനേഷുമാരിയനുസരിച്ചു കേരളത്തിലെ ജനസംഖ്യ 2,13,47,375 ആയിരുന്നെന്നു സൂചിപ്പിച്ചുവല്ലോ. ഈ സംഖ്യയെ ആയിരം കൊണ്ടു ഭാഗിയ്ക്കുക. 21347375 ÷ 1000. ഉത്തരം 21347. ഉത്തരത്തെ എം എൽ ഏമാരുടെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. 21347 ÷ 140 = 152. 2012ലെ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഓരോ എം എൽ ഏയുടേയും വോട്ടിന്റെ മൂല്യം 152 ആയിരുന്നു. കേരളത്തിലെ ഒരു എം എൽ ഏയുടെ വോട്ട് ഏതെങ്കിലുമൊരു രാഷ്ട്രപതിസ്ഥാനാർത്ഥിയ്ക്കു കിട്ടിയാൽ ആ സ്ഥാനാർത്ഥിയ്ക്കു 152 വോട്ടു കിട്ടിയതായി കണക്കാക്കും.
ഇനി എം പി വോട്ടിന്റെ മൂല്യം കാണാം. അതിനായി കേരളത്തിലെ 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം കണ്ടെത്തണം: 152 x 140 = 21280. അതായത്2012ൽ കേരളത്തിലുണ്ടായിരുന്ന 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം 21280. ഈ രീതിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും, ഡൽഹിപുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകളിലെ എം എൽ ഏമാരുടെ വോട്ടുകളുടെ ആകെ മൂല്യം കണക്കാക്കിയെടുക്കണം. 2012ലിത് 549474 ആയിരുന്നു. ഇനി ഈ സംഖ്യയെ ലോക്‌സഭയിലേയും രാജ്യസഭയിലേയും വോട്ടവകാശമുള്ള എം പിമാരുടെ ആകെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. ലോക്‌സഭയിൽ 543 എം പിമാർരാജ്യസഭയിൽ 233 എം പിമാർ. ആകെ 776 എം പി മാർ. ഒരു എം പിവോട്ടിന്റെ മൂല്യം = 549474 ÷ 776 = 708.085; ദശാംശം കളയുമ്പോൾ 708.

776 എം പിമാരുടെ വോട്ടുകളുടെ ആകെ മൂല്യം = 708 
776 = 549408.  എം എൽ ഏമാരുടേയും എം പി മാരുടേയും വോട്ടുകളുടെ ആകെ മൂല്യം = 549474 + 549408 = 1098882. ഈ ആകെ മൂല്യത്തിൽ 713763 പ്രണാബ് മുഖർജിയ്ക്കും 315987 സങ്മയ്ക്കും കിട്ടി.

രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ രാജ്യത്തെ എം പിവോട്ടുകളുടെ ആകെ മൂല്യവും എം എൽ ഏ വോട്ടുകളുടെ ആകെ മൂല്യവും തുല്യമാണെന്നതാണ് ഈ കണക്കുകളിൽ നിന്നു തെളിയുന്ന കൗതുകകരമായ വസ്തുത. പാർലമെന്റും നിയമസഭകളും തുല്യശക്തികളായതുകൊണ്ട് രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ പാർലമെന്റിന് ഏകപക്ഷീയമായൊരു തീരുമാനമെടുക്കാനാവില്ല; നിയമസഭകളുടെ പിന്തുണ കൂടിയേ തീരൂ. ഫെഡറലിസത്തിന്റെ അടിത്തറ ഈ സമതുലിതാവസ്ഥ തന്നെ.

മുകളിൽ പരാമർശിച്ച തരത്തിലുള്ള, കേന്ദ്രജനപ്രതിനിധിസഭകളും സംസ്ഥാനതലത്തിലുള്ള ജനപ്രതിനിധിസഭകളും തമ്മിലുള്ള സമതുലിതാവസ്ഥ അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിലില്ലെന്നു മാത്രമല്ല, ആ സഭകൾക്ക് പ്രസിഡന്റുതെരഞ്ഞെടുപ്പിൽ നേരിട്ടൊരു പങ്കുമില്ല. ഇന്ത്യൻ രീതിയിൽ നിന്നുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശദവിവരങ്ങളിലേയ്ക്കു കടക്കും മുൻപ്, അതിലുള്ള, പ്രകടമായൊരു വൈരുദ്ധ്യത്തെപ്പറ്റി പറയാം; പ്രക്രിയ കൂടുതൽ മനസ്സിലാക്കാനതു സഹായകമാകും.

രണ്ടായിരാമാണ്ടിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഖ്യമായും രണ്ടു സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാർട്ടിസ്ഥാനാർത്ഥി അൽ ഗോർ
റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥി ജോർജ് ഡബ്ല്യു ബുഷ്. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം:

അൽ ഗോർ - 
കോടി 9 ലക്ഷം വോട്ട്
ജോർജ് ബുഷ് – 
5 കോടി 4 ലക്ഷം വോട്ട്

അൽ ഗോറിനു ബുഷിനേക്കാൾ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥി തോറ്റു
കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാർത്ഥി ജയിച്ചുഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...