8 Jul 2011

വ്യവഹാരങ്ങളിലേക്ക്‌ ഭാഷ ഇറങ്ങിച്ചെല്ലണം


 - പി.കെ.ഹരികുമാർ





 ഇന്നത്തെ മലയാളിയുടെ വ്യവഹാരഭാഷ ഇംഗ്ലീഷായി മാറിക്കൊണ്ടിരിക്കുകയാണ്‌. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വ്യാപനം, ഉൽപാദന പ്രക്രിയകളുടെ നവീനത എന്നിവയെല്ലാം ഇതിനു കാരണമായിട്ടുണ്ട്‌. 
 ഇടപാടുകൾക്ക്‌ ഇംഗ്ലീഷ്‌ ആവശ്യമാണെന്ന സ്ഥിതിയാണിപ്പോഴുള്ളത്‌. അതേസമയം സംസാരിക്കാൻ മലയാളം വേണ്ടിവരുന്നുമുണ്ട്‌. ഈ വൈരുദ്ധ്യം ഒരു യാഥാർത്ഥ്യമാണ്‌. 
 കോടതിവ്യവഹാരങ്ങൾക്ക്‌ മലയാളം ഇപ്പോഴും ഉപയോഗിക്കുന്നില്ല. ഇതുപോലുള്ള അനേകം മേഖലകളുണ്ട്‌. ഇവിടേക്കെല്ലാം മലയാളം പരമാവധി ഇറങ്ങിച്ചെല്ലാനുള്ള നടപടി വേണം.
 മലയാളം വിദ്യാലയങ്ങളിൽ ഒന്നാം ഭാഷയാക്കണമെന്ന വർഷങ്ങളുടെ ആവശ്യത്തിന്‌ ഇപ്പോൾ പരിഹാരമായിട്ടുണ്ട്‌. എന്നാൽ ഇത്‌ വളരെ വൈകിപ്പോയി. മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ പ്രതിസന്ധികളാണ്‌ ഇപ്പോൾ നാം അഭിമുഖീകരിക്കുന്നത്‌. 
 അനേകം ജീവിത മേഖലകളിൽ, മലയാളത്തിനു ഇടപെടാൻ കഴിയണം. എന്നാൽ സർഗാത്മകമായ രംഗങ്ങളിലും ഭാഷയുടെ ഉപയോഗം കുറഞ്ഞു. വായിക്കുന്നവർ നാൽപതോ അമ്പതോ വയസ്സിനു മുകളിലുള്ളവരായി ശേഷിക്കുകയാണ്‌. ബാക്കിയുള്ളവരെക്കൂടി കൊണ്ടുവരേണ്ടതുണ്ട്‌. സാഹിത്യത്തിന്റെ പ്രാധാന്യം എല്ലാ തലങ്ങളിലുമുള്ളവർക്ക്‌ ബോധ്യമാകേണ്ടതുണ്ട്‌. ഭാഷയുടെ, എല്ലാ തലങ്ങളിലുമുള്ള സാന്നിധ്യമാണ്‌ ഇനി ഉണ്ടാവേണ്ടത്‌. ഇതിനായി നാം പോരാടേണ്ടിയിരിക്കുന്നു.
* സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റാണ്‌ ലേഖകൻ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...