14 Aug 2011

ഉടലടയാളം


മഹർഷി

മഴയുടെ മേളം
പുഴകളിലെഴുതി
കുളിരുതമ്മിലിണഞ്ഞ്
കുമ്മിയടിച്ചൊഴുകുന്നു

മുകിലുകൾ മുകുരം നോക്കി
തലമുടി ചീകിയൊതുക്കി
കടകട ചിരിച്ചുരസിച്ച്
പളപളകളിയാടുന്നു
തീരം തിരക്കഥയെഴുതി
വാനം കവിത രചിച്ച്
തളിരുകൾ താളം തുള്ളി
കഥയതിനരങ്ങുമൊരുങ്ങി

പ്രാതം ഈറനുടുത്ത്
ഉഷസ്സിൻ തിരുനട തൊഴുത്
കളഭക്കുറിയും തൊട്ട്
മനസ്സാൽ മൂന്നു വലം

കല്ലോലത്തിൻ
കുമിള വിരിച്ച്
തീരത്തിതിഹാസവുമായി
കടലിലയൊരുടലായി

സായംസന്ധ്യ രചിച്ച
ചെമ്മാനച്ചാർത്തുമണിഞ്ഞ്
പടിഞ്ഞാറിൻ‍‍മാറുചുവന്നു
പകലോനതിലാറാടി
ഫൊ: 9495547947

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...