13 Sept 2011

വരവായ്‌ മാവേലി





രാജു കാഞ്ഞിരങ്ങാട്‌


ഭുവിൽകിനാവുകളല്ലേ നമ്മേ
ഭാവിയിലേക്കു നയിച്ചിടുന്നു
ഓണത്തിന്നോർമ്മകളല്ലെനമ്മേ
മാനുഷരായീവളർത്തീടുന്നു
മുഗ്ധയാംമുല്ലസുഗന്ധമല്ലേ
മലയാളമെങ്ങുംനിറഞ്ഞിടുന്നു
പാവമെൻതുമ്പതൻതൂമയല്ലോ
പാലൊളിതീർക്കുമീപാരിടത്തിൽ
കുത്തുവിളക്കുപോൽകാത്തുനിൽക്കും
മുക്കുറ്റിപൂക്കൾതിളങ്ങിനിൽക്കേ
നീലവിയത്തിൽനിന്നിറ്റിവീണ
മഞ്ഞ്മണിമാലകോർത്തുവെയ്ക്കേ
നീൾമിഴിനീട്ടിയശംഖുപുഷ്പം
ഓണക്കിനാക്കളിൽതങ്ങിനിൽക്കേ
മാവേലിമന്നനെഴുന്നള്ളുന്ന
മംഗളവാദ്യമുയർന്നിടുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...