14 Oct 2011

ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍



ഡോ.കാനം ശങ്കരപ്പിള്ള





വൈദ്യശാസ്ത്രപഠനത്തിന് അതിമഹത്തായ സംഭാവന
നല്‍കിയ മഹാനായിരുന്നു സ്കോട്ട്ലണ്ടി ലെ ലാനാക്ഷെയറില്‍
ജനിച്ച ജോണ്‍ ഹണ്ടര്‍(1728-1793).

രതീജന്യ രോഗങ്ങള്‍ ,ദന്തവൈദ്യം,ദഹനം,ശിശുവളര്‍ച്ച,
ഭ്രൂണ വളര്‍ച്ച,ലിംഫ് വ്യൂഹം,വെടി കൊണ്ടുള്ള മുറിവുകള്‍
എന്നിവയില്‍ അദ്ദേഹം കണ്ടു പിടുത്തങ്ങള്‍ നടത്തി.

സിഫിലിസ്സിനെ കുറിച്ചു പഠിക്കാന്‍ സ്വന്തം ശരീരത്തില്‍
മുറിവുണ്ടാക്കി രോഗാണുവിനെ പ്രവേശിപ്പിക്കാന്‍
ധൈര്യം കാട്ടിയമഹാന്‍.
പക്ഷേ ഒപ്പം ഗൊണേറിയ അണുക്കളും
കയറിക്കൂടിയതിനാല്‍ തെറ്റായ നിഗമനത്തിലെത്തി
ലണ്ടനിലെ ഹണ്ടേറിയന്‍സൊസൈറ്റിയും ഹണ്ടേറിയന്‍
മ്യൂസിയവും അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

21 വയസായപ്പോള്‍ അനാട്ടമി ആയ മൂത്ത സഹോദരനോടൊപ്പം
ലണ്ടനില്‍ കൂടി.പിന്നീട് വില്ല്യം ചെസ്സില്‍ഡന്‍റെ കൂടെ
ചെല്‍സിയാ ഹോസ്പിറ്റലിലും പേര്‍സിവാല്‍ പോട്ടിന്‍റെ കൂടെ
സെയിന്‍റ്‌ ബര്‍ത്തലോമി ഹോസ്പിറ്റലിലും പരിശീലനം നേടി.
1756 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍.
1760 ല്‍ ആര്‍മി സര്‍ജന്‍.1762 ല്‍ പോര്‍ട്ടുഗലില്‍ സേവനം ചെയ്തു.
1768 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ സര്‍ജന്‍.
അതി വിദഗ്ദ്ധനായ അനാട്ടമിസ്റ്റ്.1764 ല്‍ ലണ്ടനില്‍ സ്വന്തം
അനാട്ടമി സ്കൂള്‍ തുടങ്ങി.1767 ല്‍ റോയല്‍ സൊസൈറ്റി
ഫെലോ ആയി.1776 ല്‍ ജോര്‍ജ് മൂന്നാമന്‍റെ സര്‍ജന്‍ ആയി.
1786 ല്‍ ബ്രിട്ടീഷ് ആര്‍മി ഡപ്യൂട്ടി സര്‍ജന്‍
1789 സര്‍ജന്‍ ജനറാള്‍.

1783 മുതല്‍ ലസ്റ്റര്‍ സ്ക്വയറിലെ വലിയ വീട്ടില്‍ താമസ്സിച്ചു.
500 തരം ജീവജാലങ്ങളുടെ 14,000 സ്പെസിമനുകള്‍ അവിടെ
ശേഖരിക്കപ്പെട്ടു.7' 7" പൊക്കമുള്ള Charles Byrne എന്ന
ഐറീഷ് ഭീമന്‍റെ അസ്ഥിപജ്ഞരം അതില്‍ പെടുന്നു.1799 ല്‍
സര്‍ക്കാര്‍ ഹണ്ടറുടെ ശേഖരം വിലയ്ക്കു വാങ്ങി പൊതു മുതലാക്കി.

പലവിധ മാരകരോഗങ്ങളും പകര്‍ച്ചപ്പനികളും
മാനവരാശിയെ ഭയചികിതരാക്കിയിട്ടുണ്ട്.

പന്നിപ്പനിയുംപക്ഷിപ്പനിയും എലിപ്പനിയും ഡങ്കിപ്പനിയും
പടരുന്നതിനു മുമ്പ് എയിഡ്സും മലമ്പനിയും
മസൂരിയും പ്ലേഗും മറ്റുമുണ്ടായിരുന്നു.എന്നാല്‍
മാനവരാശിയെ ഏറ്റവും ദ്രോഹിച്ചത് സിഫിലിസ്
എന്ന ഗുഹ്യരോഗമായിരുന്നു.
പറിങ്കികള്‍
നമ്മുടെ നാട്ടില്‍ കപ്പല്‍ വഴി കൊണ്ടു വന്നു
തന്നതിനാല്‍
പറങ്കിപ്പുണ്ണ്‍,കപ്പല്‍
തുടങ്ങിയ പേരുകളില്‍
ഈ ഗുഹ്യരോഗം അറിയപ്പെട്ടു.
തലമുറകല്‍
കൈമാറിവരാവുന്ന രോഗം
.രോമം മുതല്‍ തലച്ചോര്‍
വരെ ഏതവയവത്തേയും ബാധിക്കുന്ന രോഗം.
കേശവദേവിന്‍റെ അയല്‍ക്കാരില്‍
പറിങ്കിപ്പുണ്ണ്‍ പത്തിവിരിച്ചാടുന്നുണ്ട്.

സിഫിലിസ്സിനെ കുറിച്ചു പഠിച്ചാല്‍ വൈദ്യശാസ്ത്രം
മുഴുവന്‍ പഠിച്ചു എന്നായിരുന്നു അറുപതുകള്‍ വരെ
സ്ഥിതി.സിഫിലിസ്സിനെകുറിച്ച് നമുക്കു പല വിവരവും
നല്‍കിയത് ജോണ്‍ ഹണ്ടര്‍ ആണ്.
സിഫിലിസ് വ്രണം
ഹണ്ടേറിയന്‍ ഷാങ്കര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഈ രോഗത്തെക്കുറിച്ചു പഠിക്കാന്‍ വ്രണത്തിലെ
ചലം സ്വന്ത ശരീരത്തില്‍ കുത്തി വയ്ക്കാന്‍ പോലും
ഹണ്ടര്‍ തയാറായി. ഓര്‍മ്മിക്കുക,മറ്റുള്ളവര്‍
സമ്പാദിച്ച രീതിയില്‍ അല്ല ഹണ്ടര്‍ സിഫിലിസിനെ
വരിച്ചത്.

അലക്സാണ്ടര്‍ ഫ്ലെമിംഗ്
 എന്ന മഹാന്‍ കണ്ടു പിടിച്ച
പെന്‍സിലിന്‍ കുത്തു വയ്പ്പു വ്യാപകമായതോടെ
സിഫിലിസ് നിയന്തണ വിധേയമായി.അതിനു മുമ്പു
ജീവിച്ചിരുന്ന ഹനിമാന്‍ കണ്ടു പിടിച്ച ഹോമിയോ
പതിയില്‍ ഇന്നും പല രോഗങ്ങള്‍ക്കും കാരണം
സിഫിലിസ് തന്നെ.

പെന്‍സിലിന്‍ വന്നതും സിഫിലിസ്
ഓടി ഒളിച്ചതും അവര്‍ അറിയുന്നില്ല.


2011/9/14 Dr Kanam <drkanam@gmail.com>

വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍



1720 ല്‍ എഡിന്‍ബറോയില്‍ മൂന്ന്‍ അലക്സാണ്ടര്‍ മൊണ്‍ട്രോ ഡോക്ടറന്മാര്‍
ഉണ്ടായിരുന്നു. പിതാവും പുത്രനും കൊച്ചുമകനും ഒരേ പേരില്‍.അവര്‍ മൂവരും
എഡിന്‍ബറോ യൂണിവേര്‍സിറ്റിയില്‍ വൈദ്യം പഠിപ്പിച്ചു.നേരം വെളുക്കുമ്പോള്‍
തുടങ്ങുന്ന ക്ലാസ് രാവേറെയായാലും നിര്‍ത്തിയിരുന്നില്ല.രസതന്ത്രം,ശരീരശാസ്ത്രം,
പ്രസൂതികാതന്ത്രം ഇവയെല്ലാം അവിടെ പഠിപ്പിക്കപ്പെട്ടു.രോഗികള്‍ ഉണ്ടാ
യിരുന്നതിനാല്‍നല്ല പ്രായോഗിക പരിശീലനം ലഭ്യമായിരുന്ന അധ്യാപനം ആയിരുന്നു
എഡിന്‍ബറോയില്‍.


പതിനെട്ടാം നൂറ്റാണ്ടില്‍ മറ്റു സ്ഥലങ്ങളില്‍ രോഗികളെ കാണാതെ ആണ് വൈദ്യം പഠിച്ചിരുന്നത്.
എഡിന്‍ബറോയില്‍ നിന്നു പര്‍ശീലനം നേടിയ വില്യം കല്ലന്‍ ആണ് ഗ്ലാസ്ഗോവില്‍ മെഡിക്കല്‍ സ്കൂള്‍ സ്ഥാപിച്ചത്.ലാറ്റിനു പകര്‍ം ഇംഗ്ലീഷില്‍ വൈദ്യം പഠിപ്പിച്ചു തുടങ്ങിയതും ഈ കല്ലന്‍ ആയിരുന്നു.1793ല്‍ മാത്യു ബയിലി എന്ന എഡിന്‍ബറോ ഡോക്ടര്‍ മോര്‍ബിഡ് അനാട്ടമി എന്ന ശരീശാത്രഗ്രന്ഥം രചിച്ചു.ശസ്ത്രക്രിയാ വിദഗ്ദര്‍ക്ക് അതേറെ പ്രയോജനം ചെയ്തു.1795ല്‍ അബര്‍ഡീനിലെഡോ.ഗോര്‍ഡന്‍ പ്രസവാനന്തര പനിയെ കുറിച്ചു ചില കണ്ടെത്തലുകള്‍ നടത്തി.താനുള്‍പ്പടെയുള്ള ഡോക്ടര്‍മാരില്‍ വഴിയും നേര്‍സുമാര്‍ വഴിയും, പനി ബാധിച്ച ഗര്‍ഭിണികളില്‍ നിന്നും മറ്റു  ഗര്‍ഭിണികളിലേക്കുരോഗം പകരുന്നു എന്ന വസ്തുത.


പതിനെട്ടാം നൂറ്റാണ്ടില്‍ മധ്യകാലത്ത് 60 വര്‍ഷം യുദ്ധങ്ങളുടെ കാലം ആയിരുന്നു.ഇക്കാലത്ത് പട്ടാളക്കാരിലും നേവിക്കാരിലും മുറിവുകളും രോഗങ്ങളും വന്നു. അതിനാല്‍ മിലിട്ടറി വൈദ്യവും പുരോഗതി നേടി.ജോണ്‍ പ്രിംഗ്ലിഎന്ന മിലിട്ടറി ഡോക്ടര്‍ കാലാവസ്ഥ രോഗങ്ങള്‍ക്കു കാരണമാകും എന്നു കണ്ടെത്തി.അദ്ദേഹത്തില്‍ നിന്നും വിവരംകിട്ടിയ കാപ്റ്റന്‍ കുക്കിന് തന്‍റെ അനുയായികളെ റിക്കറ്റ്സ് രോഗത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞു.
ജയിംസ് ലിണ്ട്എന്ന നേവല്‍ സര്‍ജന്‍ ടൈഫസ് പനിയെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചു.പഴകാത്ത പഴം കഴിച്ചു സ്കര്‍വിയെ തടയാംഎന്ന്‍ ലിണ്ടാണ് കണ്ടു പിടിച്ചത്.


1770 വില്യം ഹണ്ടര്‍ ലണ്ടനിലെ വിന്‍റ്റ് മില്‍ തെരുവില്‍ ഒരു അനാട്ടമി സ്കൂള്‍ തുടങ്ങി.ധാരാളം അസ്ഥികള്‍, ടിഷ്യുകള്‍,അവയവങ്ങള്‍ എന്നിവ ശേഖരിച്ച് അദ്ദേഹം മ്യൂസിയം തുടങ്ങി.13000 സ്പെസിമനുകള്‍. സൂതി ശാസ്ത്രം
പ്രത്യേകവിഭാഗമായി തീരാന്‍ കാരണം ഹണ്ടര്‍ ആണ്.
അദ്ദേഹത്തിന്‍റെ ശിഷ്യന്‍ വില്യം സ്മെല്ലിയുമായി ചേര്‍ന്ന്‍ ഹണ്ടര്‍
ഡോക്ടര്‍ മാര്‍ക്കും നേര്‍സുമാര്‍ക്കും മിഡ് വൈഫറിയില്‍ ക്ലാസുകള്‍ എടുത്തു.ഗര്‍ഭിണികള്‍,നവജാത ശിശുക്കള്‍ എന്നിവരുടെ മരണ നിരക്ക് തുടര്‍ന്ന്‍ ഗണ്യമായികുറഞ്ഞു.


1768 ല്‍ ഹണ്ടര്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയി.1790 ല്‍ പ്രധാന ആര്‍മി സര്‍ജനും ആയി.1776 ല്‍ രാജവിന്‍റെസര്‍ജനും ആയി.റിച്മണ്ട് പാര്‍ക്കിലെ മാനുകളില്‍ പഠനം നടത്തി ഹണ്ടര്‍ രക്തചംക്രമണ വ്യൂഹ രോഗങ്ങള്‍(അന്യൂറിസം) കണ്ടെത്തി അവ പരിഹരിക്കാന്‍ ശസ്ത്രക്രിയ ആവിഷ്കരിച്ചു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...