14 Oct 2011

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; കൽപവൃക്ഷത്തിന്‌ ശുക്രദശ

മിനി മാത്യു

പബ്ലിസിറ്റി ഓഫീസർ,
നാളികേര വികസന ബോർഡ് കൊച്ചി

നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി ബോർഡ്‌ നടത്തിവന്നതിന്റെ ഫലമായി തെങ്ങുകൃഷിയുടെ വ്യാപ്തിയോടൊപ്പം വിളവു വർദ്ധിച്ചെങ്കിലും വിളവെടുപ്പിന്‌ ആളെ കിട്ടാനില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ്‌ ഇക്കാലമത്രയും കണ്ടുവന്നത്‌. ഇത്തരുണത്തിലാണ്‌ നാളികേര വികസന ബോർഡ്‌ കേരകൃഷിമേഖല നേരിടുന്ന ഈ പ്രതിസന്ധിക്ക്‌ പരിഹാരമായി ?തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന നൂതന ആശയവുമായി രംഗത്തെത്തിയത്‌. അസംഘടി തരായിരുന്ന കേരകർഷകർക്കും തൊഴിലാളികൾ ക്കുമിടയിലൊരു സംഘടിത ഗ്രൂപ്പ്‌. അതായത്‌, വിലത്തകർച്ച മൂലവും രോഗകീടബാധകളാലും ജന്മനാട്ടിൽതന്നെ ഒരു വ്യാഴവട്ടക്കാലമെങ്കിലും അവഗണനയുടെ കൂരമ്പുകളേറ്റുവാങ്ങേണ്ടിവന്ന കേരവൃക്ഷത്തിന്‌ ഇനി ശുക്രദശയുടെ നാളുകളാണ്‌.


പഴമക്കാർക്ക്‌ പരമ്പരാഗതമായി തെങ്ങുകയറ്റം സ്വയാർജ്ജിത തൊഴിലായിരുന്നു. ഇന്നാകട്ടെ തളപ്പിട്ട്‌ തെങ്ങിൽ കയറി തേങ്ങയിടുന്നവരുടെ എണ്ണം നന്നേ വിരളം. തെങ്ങു കയറ്റക്കാരെ കിട്ടാനില്ലാതെ നാടെങ്ങും നേരിടുന്ന ദുരവസ്ഥയ്ക്കൊരു പരിഹാരമാണ്‌ ബോർഡ്‌ നടപ്പാക്കുന്ന യന്ത്രവൽകൃത തെങ്ങുകയറ്റ പരിശീലന പരിപാടി. യന്ത്രമുപയോഗിച്ച്‌ തെങ്ങുകയറുകയും തെങ്ങിന്റെ ശാസ്ത്രീയ പരിചരണമുറകൾ നടത്തുന്നതിന്‌ കർഷകരെ സഹായിക്കുകയും ചെയ്യുന്ന ?തെങ്ങിന്റെ ചങ്ങാതിക്കൂട്ട?ത്തെ കേരളത്തിലുടനീളം സജ്ജരാക്കുന്ന പരിശീലനപരിപാടി ആഗസ്റ്റ്‌ 17 (ചിങ്ങം 1) മുതൽ ആരംഭിച്ചു.  പ്രത്യേകം തയ്യാറാക്കിയ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലിയാണ്‌ ഓരോ അപേക്ഷകനും ചങ്ങാതിക്കൂട്ടത്തിൽ പങ്കാളിയാവുന്നത്‌.



ഒരു വർഷത്തിനകം അയ്യായിരം യുവാക്കളെ ചങ്ങാതിക്കൂട്ടത്തിലംഗമായി ചേർത്ത്‌ ഈ മേഖലയിലെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനൊരു പദ്ധതിക്ക്‌ രൂപം നൽകിയിരിക്കുകയാണ്‌ ബോർഡ്‌. ??ഫ്രണ്ട്സ്‌ ഓഫകോക്കനട്ട്‌ ട്രീ??എന്ന്‌ പ്രിന്റ്‌ ചെയ്ത ജേഴ്സിയും ട്രാക്ക്‌ സ്യൂട്ടും ക്യാപ്പുമണിഞ്ഞ്‌ ക്യാരി ബാഗിൽ തെങ്ങുകയറ്റ യന്ത്രവും കരുതി ടൂ വീലറിലെത്തുന്ന  തെങ്ങിന്റെ ?ചങ്ങാതിക്കൂട്ട?ത്തെക്കുറിച്ചുള്ള വിവരങ്ങൾ ടി.വി., റേഡിയോ തുടങ്ങിയ ഇലക്ട്രോണിക്‌ മാധ്യമങ്ങളി ലൂടെയും പത്ര മാധ്യമങ്ങളിലൂടെയും നാട്ടിലെങ്ങും പാട്ടായിക്കഴിഞ്ഞു. ഇപ്രകാരം കണ്ടറിഞ്ഞും കേട്ടറിഞ്ഞും ബോർഡ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി നൂറിലേറെ! രജിസ്റ്റർ ചെയ്ത്‌ പരിശീലനകേന്ദ്രത്തിലേക്ക്‌ വിളിക്കുന്നതും പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുടെ കുറഞ്ഞത്‌ പത്തു ഫോൺ കോളെങ്കിലും ചങ്ങാതിക്കൂട്ടത്തിന്റെ സംഘാടകരായ ബോർഡ്‌ ഉദ്യോഗസ്ഥർക്ക്‌ ദിവസവും ലഭിക്കുന്നുണ്ട്‌.


കേരളത്തിലെ 11 ജില്ലകളിൽ 39 ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയ ചങ്ങാതിക്കൂട്ടത്തിന്റെ അംഗസംഖ്യ 770 കവിഞ്ഞു. ആദ്യഘട്ടത്തിൽ പരീക്ഷണ മെന്ന നിലയിൽ മാത്രം ബോർഡിനൊപ്പം നിൽക്കാൻ തയ്യാറായ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി യുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടേയും പരിശീലന നടത്തിപ്പിന്‌ ശേഷമുള്ള പ്രതികരണം പ്രതീക്ഷാവഹമാണ്‌. ഏറെ മുമ്പുതന്നെ ആരംഭിക്കേണ്ടതായിരുന്നു ഈ പരിശീലന പരിപാടി എന്നതാണ്‌ ഇവരുടെ പ്രതികരണം.


45-60 ദിവസങ്ങൾക്കുള്ളിൽ നടത്തിയിരുന്ന തേങ്ങയിടീൽ നാലും അഞ്ചും മാസത്തിലൊരിയ്ക്കലായി മാറിക്കഴിഞ്ഞ സ്ഥിതി വിശേഷത്തിനൊരു പരിഹാരമാ ണിത്‌. വിളവെടുപ്പിലുണ്ടാകുന്ന കാലതാമസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൂലിച്ചെലവും തെങ്ങു കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. തെങ്ങിൽ കയറാൻ ആളെ കിട്ടണമെങ്കിൽ അപേക്ഷ നൽകി കാത്തിരിക്കേണ്ട അവസ്ഥയാണ്‌ മിക്ക കേരകർഷകർക്കും. ഒരു തെങ്ങിൽ കയറാൻ 25 രൂപ വരെ കൊടുക്കാൻ തയ്യാറായാൽ പോലും ആളെ കിട്ടാനില്ല. കേരളത്തിൽ മാത്രമല്ല തെങ്ങുകൃഷിയുള്ള മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും കേര കർഷകർ അഭിമുഖീകരിക്കുന്ന ഗൗരവമേറിയ പ്രശ്നമാണിത്‌.



അപേക്ഷ അയയ്ക്കേണ്ട മാനദണ്ഡങ്ങളും പ്രവർത്തനലക്ഷ്യവും
18 മുതൽ 40 വയസ്സുവരെ പ്രായമുള്ള പൂർണ്ണ ആരോഗ്യവാന്മാരായ അംഗവൈകല്യമില്ലാത്ത യുവജനങ്ങ ളായിരിക്കണം അപേക്ഷകർ. കുറഞ്ഞത്‌ ഏഴാം ക്ലാസ്സെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം. ഒരു ബാച്ചിൽ ഇരുപത്‌ പേർക്ക്‌ താമസിച്ചുള്ള പരിശീലനമാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. ആറു ദിവസം നീളുന്നതാണ്‌ പരിശീലനപരിപാടി. പരിശീലനാർ ത്ഥികൾക്ക്‌ താമസസൗകര്യം ലഭ്യമായിരിക്കും. സാങ്കേതികവും കാര്യനിർവ്വഹണ ശേഷി വളർത്തുന്ന തും പ്രായോഗികവുമായ പരിശീലന മാണ്‌ നൽകുന്നത്‌. തെങ്ങുകയറ്റം, തേങ്ങയിടീൽ, മണ്ടവൃത്തിയാക്കൽ, കീട-രോഗനിയന്ത്രണത്തിനായി മരുന്നു തളിയ്ക്കൽ, കൃത്രിമ പരാഗണ-സങ്കരണവിദ്യ, കേര സംരക്ഷണോപായങ്ങൾ, കരിക്ക്‌, തേങ്ങ, വിത്തു തേങ്ങ എന്നിവ തിരിച്ചറിയൽ, വെട്ടിയിറക്കൽ, തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിൽ ഊന്നൽ നൽകിക്കൊണ്ടാണ്‌ പാഠ്യപദ്ധതി രൂപീകരിച്ചിരിക്കുന്നത്‌. കൂടാതെ പരിശീലനാർത്ഥികളുടെ കായികശേഷി വർദ്ധിപ്പിക്കാ നുതകുന്ന പരിശീലനവും, നേതൃത്വപാടവവും ആശയവിനിമയശേഷിയും വികസിപ്പിക്കൽ, സംരംഭക ത്വശേഷി വളർത്തൽ, സമ്പാദ്യശീലം വളർത്തൽ തുടങ്ങിയ വ്യക്തിഗത വികസന പരിപാടികൾക്കും പാഠ്യപദ്ധതിയിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്‌.



പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഓരോ കേരചങ്ങാതിയ്ക്കും കുറഞ്ഞത്‌ 600 രൂപയെങ്കിലും ദിവസവേതനം ലഭിക്കുവാനും വർഷത്തിൽ കുറഞ്ഞത്‌ 300 ദിനങ്ങളിൽ തൊഴിലുറപ്പു വരുത്തുവാനുമാണ്‌ ലക്ഷ്യം. ഒരു ദിവസം അറുപതു മുതൽ 90 വരെ തെങ്ങുകളിൽ കയറുക എന്ന ലക്ഷ്യത്തോടെയുള്ള പ്രായോഗിക പരിശീലനമാണ്‌ നൽകുക. ചങ്ങാതിക്കൂട്ടത്തിൽ 30 ശതമാനം വനിതകളെക്കൂടി ഉൾപ്പെടുത്തും. തിരുവനന്തപുരം മിത്രനികേതനിൽ നടത്തിയ മൂന്നാമത്തെ ബാച്ചിൽ പത്ത്‌ പേരടങ്ങുന്ന വനിതകൾ കൂടി പരിശീലനം നേടി. ബോർഡിന്റെ നിബന്ധനയനുസരിച്ച്‌ 40 അടി ഉയരമുള്ള തെങ്ങുകൾക്ക്‌ ഗ്രാമങ്ങളിൽ 10 രൂപയും 40 അടിയിലേറെ ഉയരമുള്ളവയ്ക്ക്‌ 15 രൂപയും നഗരങ്ങളിൽ എല്ലാത്തരം തെങ്ങുകൾക്കും 15 രൂപയുമാണ്‌ ഫീസിനമായി നിജപ്പെടു ത്തിയിട്ടുള്ളത്‌.




ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിലുള്ള കുടുംബ ശ്രീകൾ, കേരകർഷക സമിതികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ക്ലസ്റ്ററുകൾ, കേരോത്പാദക സമിതി കൾ, നെഹ്രു യുവകേന്ദ്രയ്ക്ക്‌ കീഴിലുള്ള യൂത്ത്‌ ക്ലബ്ബുകൾ, നബാർഡിന്റെ വികാസ്‌ വാഹിനി വോളണ്ടിയർ ക്ലബ്ബുകൾ, പ്രാഥമിക കർഷക സമിതികൾ, കേരകർഷക സഹകരണ സംഘങ്ങൾ, സർക്കാരേതര സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ മുതലായവ മുഖേനയും യുവാക്കളെ തെരഞ്ഞെടുക്കുന്നു.



ണ്ടാക്കിയിരിക്കുന്നത്‌. വളരെയേറെ ആൾക്കാർ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ട്‌ വരുന്നുണ്ട്‌. തെങ്ങുകയറുന്നതിൽ മാത്രമല്ല തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ മനസ്സിലാക്കിയാണ്‌ ഓരോ പരിശീലനാർത്ഥിയും പുറത്തിറങ്ങുന്നത്‌. പരിശീലനം പൂർത്തിയാക്കിയവരെല്ലാം തന്നെ 750 രൂപ മുതൽ 1000 രൂപ വരെ ദിവസേന വരുമാനം നേടുന്നുണ്ട്‌. അവരെല്ലാം തന്നെ കൂട്ടായ്മകളുണ്ടാക്കി ഓരോപ്രദേശം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ജില്ലയിലെ ചില പഞ്ചായത്തുകളും കൃഷിഭവനുകളും പരിശീലനപരിപാടി സംഘടിപ്പിക്കാൻ തയ്യാറായി വന്നിട്ടുണ്ട്‌. ചുരുക്കത്തിൽ, മേഖലയിലെ തൊഴിൽരഹിത രായിരുന്ന യുവാക്കൾക്ക്‌ മെച്ചപ്പെട്ട വരുമാനമാർഗ്ഗമായി മാറിക്കഴിഞ്ഞു. ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി.

ജയനാഥ്‌ ആർ, ടെക്നിക്കൽ ഓഫീസർ
കൊല്ലം ജില്ലയിൽ ചങ്ങാതിക്കൂട്ടം ആദ്യ ബാച്ച്‌ പരിശീലനം പൂർത്തിയാക്കി. രണ്ടും മൂന്നും ബാച്ചുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കേരകർഷകർക്ക്‌ ചങ്ങാതിയാകുന്നതിനൊപ്പം മെച്ചപ്പെട്ട വരുമാനമാർഗ്ഗം ലഭിച്ചതിന്റെ സന്തോഷ ത്തിലാണ്‌. പരിശീലനം പൂർത്തിയാക്കിയ വരെല്ലാം തന്നെ. തിരുവോണക്കാലത്ത്‌ കോരിച്ചൊരുയുന്ന മഴയിൽപോലും അനായാസം യന്ത്രമുപയോഗിച്ച്‌ തെങ്ങ്‌ കയറിക്കൊടുക്കുവാൻ സാധിച്ചുവേന്ന്‌ പറയുമ്പോൾ വളരെയേറെ സന്തുഷ്ടരാ യിരുന്നു അവരെല്ലാം. കൊട്ടാരക്കരയിലെ സദാനന്ദപുരത്ത്‌ നടന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വരെല്ലാം ക്ലബ്ബ്‌ രൂപീകരിച്ച്‌ കരീപ്ര പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുവാൻ ഒരുങ്ങുകയാണ്‌. പരിശീലനത്തോടൊപ്പം കിട്ടിയ അറിവുകൾ പ്രയോജന പ്പെടുത്തുവാനും കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക്‌ കൊണ്ടുവരുവാനും അവർ ശ്രമിക്കുന്നു. ദിവസേന അമ്പതോളം തെങ്ങുകളെങ്കിലും ഓരോരുത്തരും കയറുന്നുണ്ട്‌.



വിജയൻ കെ.എം., ഫീൽഡ്‌ ഓഫീസർ
പരിശീലനം എന്താണെന്ന്‌ കാണാൻ വേണ്ടി മാത്രം നിഷേധാത്മകമായ നിലപാടുമായി വരുന്ന പലർക്കും ക്ലാസ്സ്‌ കഴിയുമ്പോൾ ഇതു പോലൊരു ട്രെയിനിംഗിൽ ഇതു വരെ പങ്കെടു ത്തിട്ടില്ല എന്ന അഭിപ്രായ മാണുള്ളത്‌. ?ബോർഡ്‌ ചെയ്യുന്നത്‌ വളരെ നല്ല കാര്യമാണ്‌. സദസിനെ അഭിമുഖീ കരിക്കാൻ വൈമനസ്യമുണ്ടായിരുന്ന പലരുടെയും സങ്കോചമകന്ന്‌ ആത്മവിശ്വാസം വർദ്ധിച്ചു?, എന്നെല്ലാം അഭിപ്രായങ്ങൾ നീളുന്നു. പരിശീലനം പൂർത്തിയാക്കിയവർ 4 പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി തെങ്ങുകയറി വരുമാനമുണ്ടാക്കുന്നു. ചങ്ങാതിക്കൂട്ടമായി യാതൊരു അപകർഷതബോധവുമില്ലാതെ ആത്മവിശ്വാസ ത്തോടെ തൊഴിൽ ചെയ്യാൻ അവർക്ക്‌ സാധിക്കുന്നുണ്ട്‌. പലരും കേട്ടറിഞ്ഞ്‌ താത്പര്യത്തോടെയാണ്‌ പരിശീലനത്തിൽ പങ്കെടുക്കുവാൻ വരുന്നത്‌. 3 സ്ത്രീകളടക്കം 103 പേർ ഇതു വരെ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.

കെ.എസ്‌. സെബാസ്റ്റ്യൻ, അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ
മലപ്പുറം ജില്ലയിലെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ആദ്യ ബാച്ച്‌ 2011 സെപ്തംബർ 19-​‍ാം തീയതി പാലക്കാട്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈത്രി എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ലിറ്റിൽ ട്രീ ട്രെയിനിംഗ്‌ സെന്റർ, ഉരുകുളം, മുതലമട, പാലക്കാട്‌ ആരംഭിച്ചു. പരിശീലന പരിപാടി സെപ്തംബർ 24-​‍ാം തീയതി വിജയകരമായി സമാപിച്ചു. പാലക്കാട്‌ ജില്ലയിൽ നിന്നുള്ള 4 പരിശീലനാർ ത്ഥികളോടൊപ്പം മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പരിശീലനാർത്ഥികളുമാണ്‌ ഈ ബാച്ചിൽ പരിശീലനം നേടിയത്‌. മലപ്പുറം ജില്ലയിൽ നിന്നുള്ള പരിശീലനാർത്ഥി കളെല്ലാം തന്നെ എസ്‌.എസ്‌.എൽ.സി. യോ അതിലുപരിയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 20നും മുപ്പതിനും മദ്ധ്യേ പ്രായമായവരും ആയിരുന്നു.

തികച്ചും സമാനമായ പരിശീലനകേന്ദ്രത്തിൽ നടന്ന ഈ പരിശീലനം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാവർക്കും സാധിച്ചു. പ്രകൃതിയോട്‌ ഏറ്റവും ഇണങ്ങിചേർന്ന ഒരു അന്തരീക്ഷത്തിലാണ്‌ ഈ സെന്റർ എന്നുള്ളതാണ്‌ പ്രത്യേകം എടുത്തുപറയേണ്ടത്‌. പൊതുവെ മാംസാഹാരം ഇഷ്ടപ്പെടുന്നവരായിരുന്നിട്ട്‌ കൂടി 6 ദിവസം തികച്ചും സസ്യാഹാരികളായി സസന്തോഷം ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാം പരിശീലനാർ ത്ഥികളും തയ്യാറായി എന്നത്‌ ശ്രദ്ധേയമാണ്‌. പരിശീലനം പൂർത്തിയാക്കിയ എല്ലാവരും തങ്ങൾ നേടിയ പരിശീലനം പ്രവൃത്തിപഥത്തിലെത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. പരിശീലനം പൂർത്തിയാക്കിയ യുവാക്കളുടെ പ്രദേശങ്ങളിൽ നിന്നും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...