15 Nov 2011

പെണ്മ


                                   യാമിനി ജേക്കബ്‌


കണക്കുകളുടെ കാണാ മറയത്ത്
ലക്ഷോപലക്ഷം ഗര്‍ഭപാത്രങ്ങളില്‍
നിന്ന്,
പെണ്‍ മരങ്ങളെ കടപുഴക്കിയ
ബുള്‍ടോസറുകളോട് പറയൂ-
പ്രസവിക്കാന്‍ ഗര്‍ഭപാത്രം വേണ്ടെന്നു
ശാസ്ത്രത്തെ കൊണ്ട് പറയിക്കാന്‍.


ആദ്യ കരച്ചിലിന് മീതെ
ഒരു മണി അരി കൊണ്ട്
ശ്വാസം കെടുത്തിയ
പേറ്റിച്ചി കൈകളോട് പറയു-
ശ്വാസം ഊതുയൂതി ,
ഊട്ടി വളര്‍ത്തിയ 
ആണ്‍ മക്കളില്‍ നിന്ന് 
ആണ്‍ മക്കള്‍ക്ക്‌ ജനിക്കുന്ന 
ഉണ്ണികളെ കൊണ്ട് 
വായിക്കരി ഇടുവിക്കാന്‍.


ഉയിരോടെ മണ്‍ കലങ്ങളില്‍
കുഴിച്ചു മൂടിയ കാടത്തത്തെ കൊണ്ട് 
പറയിക്കൂ-
സീതായനം കേട്ട് കേള്‍വി
മാത്രമാണെന്ന്.


കാലാ കാലങ്ങളായി,
നിശബ്ദമായി,നിര്‍വികാരമായി
തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന 
മണ്ണ്.


കൊയ്യാനും മെതിക്കാനും
അറപ്പുരകളില്‍ ശേഖരിക്കാനും
വെമ്പല്‍ കൊള്ളുന്നവരെ
നിങ്ങള്‍ കാണുന്നില്ലേ,
മണ്ണില്ലാതെ
നിങ്ങളുടെ വിത്തുകള്‍ 
അനാഥമാകുന്നത്?






N.B. പെണ്‍ ഭ്രൂണഹത്യകളെകുറിച്ച്, ജനസംഖ്യയില്‍ 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...