15 Nov 2011

സന്തോഷ്‌ പണ്ഡിറ്റ്‌ : സിനിമയിലെ വിപ്ലവകാരി

ജെയിംസ് ബ്രൈറ്റ്

 


സാധാരണ ഗതിയില്‍ സിനിമയില്‍ കയറുകയെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ചെയ്യുന്നു എന്നാണു വിശേഷിപ്പിക്കാറു പതിവ്. കാരണം സിനിമയില്‍ എത്തിപ്പറ്റുക ഒരു നടക്കാത്ത കാര്യം അഥവാ താരതമ്യേന അലഭ്യമായ ഭാഗ്യം തന്നെയാണ് .അതിനാലാവാം ആളുകള്‍ ഇങ്ങിനെ ചിന്തിക്കുന്നത്.
കഴിവ് മാത്രം പോര ഇന്ന് സിനിമയില്‍ എത്താന്‍. ഒരുപാട് കാര്യങ്ങള്‍ ഒത്തു വരണം ആര്‍ക്കും ഒരു സിനിമാക്കാരനാകുവാന്‍. നല്ല കഴിവുകളുള്ള ആളുകള്‍ക്ക് ഇത് മൂലം ഈ മേഖല അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു.
കാലം മാറിയതോടെസിനിമാ രംഗത്ത്‌ വന്ന സംഘടനകളുടെ ആവിര്‍ഭാവവും സാധാരണക്കാരനെ സിനിമയില്‍ നിന്നും അകറ്റി.
പലരുടെ കയ്യിലും നല്ല ഐഡിയകള്‍ ഉണ്ടെങ്കിലും അതൊന്നും ഇന്ന് സിനിമയാക്കാന്‍ കഴിയുന്നില്ല. നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ പണം തിരിച്ചു കിട്ടുമെന്ന് ഒരു ഗ്യാരണ്ടിയും ഇല്ല. കാശ് നഷ്ടപ്പെട്ട നിര്‍മ്മാതാക്കളാണ് അധികവും. വിതരണ രംഗം ഒരിക്കലും സുതാര്യമല്ല. കാശ് മിക്കവാറും അവരാവും കൊണ്ട് പോവുക.

സന്തോഷ്‌ പണ്ഡിറ്റ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സ്വന്തമായി തീയേറ്റര്‍ വാടകക്കെടുത്തു എന്ന കാര്യം അത്യന്തം ശ്രദ്ധേയമാകുന്നത് ഇവിടെയാണ്‌. അവിടെ നിന്നും പിരിഞ്ഞു കിട്ടുന്ന പണമെല്ലാം സന്തോഷിനുള്ളതാണല്ലോ. മുടക്ക് മുതല്‍ മാത്രമല്ല ലാഭവും അദ്ദേഹത്തിന് തന്നെ. ഈ ഒറ്റ കാര്യം കൊണ്ട് മാത്രം ഈ ഐഡിയ വളരെ സ്വീകാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മറ്റു നിര്‍മാതാക്കള്‍ക്കും ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം എന്ന് തന്നെ കരുതുന്നു.
പുതിയ ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെ ഇന്ന് ഫിലിമിന്റെ ആവശ്യം ഇല്ലാതെ വരുമെന്നതിനാല്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാമെന്ന് എല്ലാവരും മനസ്സിലാക്കിയതിനു തൊട്ടു പിറകെയാണ് സന്തോഷിന്റെ വിജയവും നമ്മള്‍ കാണുന്നത്.
സന്തോഷിന്റെ സിനിമയുടെ കലാ മൂല്യം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.സിനിമയുടെ നിര്‍മ്മാണ സാധ്യത മാത്രം ഇവിടെ പരിഗണിക്കുന്നു എന്നും പറഞ്ഞു കൊള്ളട്ടെ.
സിനിമയിലും ഒരു ജനാധിപത്യം വരുമെന്ന് തോന്നുന്നു. അവിടെയാണ് സന്തോഷിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതോടൊപ്പം മലയാള സിനിമയിലെ വിപ്ലവകാരി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുവാനും നമ്മള്‍ മടി കാണിക്കേണ്ടതില്ല.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...