15 Nov 2011

നഗരധ്വനി


കിടങ്ങന്നൂർ പ്രസാദ്


റോയല്‍ സല്യൂട്ട്‌ ഹോട്ടലിണ്റ്റെ ഗേറ്റില്‍ അയ്യാള്‍ നിന്നു. സെക്യൂരിറ്റിയെ സലാം ചെയ്തു.
-ഉം എന്താ സെക്യൂരിറ്റിക്കാരന്‍ മീശതടവി ചോദ്യഭാവത്തോടെനോക്കിയപ്പോള്‍ അയ്യാള്‍ മൊഴിഞ്ഞു. -ഒന്നൂല്ല്യ.
-എന്താ കഥകളികാണാന്‍ വന്നതാണോ.
സെക്യൂരിറ്റി ചിരിച്ചു.
-അതേ. മടിച്ചുമടിച്ച്‌ അയ്യാള്‍ അറിയിച്ചു.
-കല്ല്യാണസൌഗന്ധികമാണ്‌ കഥ.
സെക്യൂരിറ്റി രാത്രിയില്‍ വിദേശികള്‍ക്കായിനടത്തപ്പെടുന്നകളിയേപ്പറ്റി പറഞ്ഞു.
-ഭേഷാവും. അയ്യാള്‍ മനസുനിറഞ്ഞു ചിരിച്ചു.
-തിരുവാതിരകളി, അമൃതേത്ത്‌.
കഥകളി അതാണ്‌ മെനു-സെക്യൂരിറ്റി പറഞ്ഞപ്പോള്‍ വായില്‍വെള്ളമൂറി.
-മുഷിയില്ല്യാ അയ്യാള്‍വിനീതനായി
-കായൊണ്ടൊ കൈയ്യില്‌. -ഇല്ല്യാച്ചാല്‍ -പിണം
-എന്നാല്‍ പിണമായിട്ടങ്ങട്‌ ഇഴഞ്ഞുപോവുക.
സെക്യൂരിറ്റിഅത്രയും പറഞ്ഞപ്പോള്‍ അകത്തേക്ക്‌ അയ്യാള്‍ ഇഴഞ്ഞു തുടങ്ങി.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...