15 Nov 2011

ശവംതീനി കഴുകന്മാരെ വേട്ടയാടി പിടിക്കൂ

അരുൺ കൈമൾ




സൌമ്യ കൊലപാതകത്തിലെ പ്രതി ഗോവിന്ദചാമി ഒരു അന്താരാഷ്ട്ര ലൈംഗിക ഭീകരനോ ? മലയാളക്കരയെ നടുക്കിയ ട്രെയിന്‍ ബലാത്സംഗ- കൊലപാതക സംഭവത്തിലെ വില്ലനായ ഗോവിന്ദചാമിയുടെ വിചാരണ നടക്കുകയാണ് ഇപ്പോള്‍ . അവിടെ അരങ്ങേറിക്കൊണ്ടിരിന്ന അസാധാരണ സംഭവങ്ങളുടെ അര്‍ഥം എന്താണ് ? . ആരാണ് ഈ ഗോവിന്ദചാമി . കുറ്റാന്വേഷകന്റെ മനസ്സും ,ഇരുമ്പുലക്ക പോലെ പ്രതികരണ ശേഷിയും ഉള്ള മലയാളിക്ക് ഇതൊന്നും അറിയണ്ടേ ?

ലോകം ആകമാനമുള്ള മലയാളികളെ കരയിപ്പിച്ചു കൊണ്ട് ,സൌമ്യ എന്ന പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ മാരകമായ പരുക്കളോടെ ഒരു കൊടും ക്രൂരനാല്‍ ബലാല്‍സംഗത്തിന് ഇരയായപ്പോളും നാട്ടുകാരുടെ കരുണയാല്‍ എത്തിപ്പെട്ട ആശുപത്രിക്കിടക്കയില്‍ പിടഞ്ഞു മരിച്ചപ്പോഴും മലയാളി കണ്ണീരില്‍ കുതിര്‍ന്ന രോഷം പ്രകടമാക്കി . സൗമ്യയുടെ അമ്മ തുണിയില്‍ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലില്‍ കണ്ടു കൂടെക്കരഞ്ഞു . ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേ എന്ന് പ്രാര്‍ത്ഥിച്ചു . ട്രെയിനില്‍ ഇരകളെ വേട്ടയാടാന്‍ തക്കം പാര്‍ത്തു ചുവന്ന കണ്ണും , നാറുന്ന ദേഹവുമായി പതിയിരിക്കുന്ന ഒറ്റക്കയ്യന്‍ ഗോവിന്ദചാമിയെ ജീവനോടെ ചുടണം എന്ന് ആക്രോശിച്ചു !!! ഇനി ഒരു പെണ്‍കുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്ന് പ്രാര്‍ത്ഥിച്ചു . ട്രെയിനില്‍ പ്രതികരിക്കാതെ ഇരുന്ന കുറേപ്പേരെ ശപിച്ചു .ഇവിടെ തീര്‍ന്നോ നമ്മുടെ രോഷം . അതിനുശേഷം അരങ്ങേറിയ അസാധാരണ സംഭവങ്ങള്‍ ഒന്നും നമ്മള്‍ കണ്ടില്ലേ ? .
കേരളത്തിലെ വക്കീലെന്മാര്‍ ഈ നരാധമന് വേണ്ടി വാദിക്കണോ വേണ്ടയോ എന്ന് സംശയം പ്രകടിപ്പിച്ചു നിന്നപ്പോള്‍ , ഇന്ത്യയില്‍ തന്നെ കൊടുംക്രൂരന്മാര്‍, ബലാത്സംഗവീരന്മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കുപുറത്തു കൊണ്ടുവന്നിട്ടുള്ള , ക്രൂരബലാത്സംഗ കേസ്കളുടെ സ്പെഷ്യലിസ്റ്റ് ആയ ഒരു വക്കീല്‍ മുംബെയില്‍ നിന്ന് പറന്നിറങ്ങുന്നു . കേരളത്തിലെ ഒരു സ്പെഷ്യലിസ്റ്റ് വക്കീല്‍ സംഘം അദ്ദേഹത്തെ സഹായിക്കാന്‍ കച്ച കെട്ടിയിറങ്ങുന്നു . ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഇവര്‍ക്ക് ആര് പണം കൊടുക്കുന്നു ? മലയാളിക്ക് ഇത് അറിയേണ്ടേ ?

ഒരു ഹിന്ദു സംഘടന ആരോപിക്കുന്നു ,ഗോവിന്ദചാമിയുടെ ശരിയായ പേര് ചാര്‍ളി തോമസ്‌ എന്നാണെന്നും , ഇയ്യാള്‍ ആകാശപറവകള്‍ എന്ന യാചകരെ മത പരിവര്‍ത്തനം ചെയ്യുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘത്തിലെ പ്രവര്‍ത്തകന്‍ ആണെന്നും . സൌമ്യ മത പരിവര്‍ത്തനം ചെയ്യാത്തതിന്റെ വൈരഗ്യത്തിലാണ് കൊലപ്പെടുത്തിയത് എന്ന് ഈ സംഘടനയുടെ വെബ്‌സൈറ്റ് ആരോപിക്കുന്നു . ബീ എ ആളൂര്‍ എന്ന പ്രഗല്‍ഭ വക്കീലിനെ വരുത്തിയതും പണം കൊടുക്കുന്നതും ആകാശപറവകള്‍ ആണെന്നും അവര്‍ പറയുന്നു . ബീ എ ആളൂര്‍ [ബിജു ആന്റണി ആളൂര്‍ ] വക്കീല്‍ ഹിന്ദു സംഘടനകളില്‍ നിന്നും പോലീസുസംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു .

വക്കീല്‍ ഇങ്ങനെ പ്രസ്താവിച്ചു അത്രേ ‘ എന്റെ മനസ്സ് സൌമ്യയുടെ കൂടെയാണ് ,പക്ഷെ ഗോവിന്ദചാമി നിരപരാധി ആണ് . ഗോവിന്ദ ചാമി ,ചാര്‍ളി തോമസ്‌ ആണെങ്കില്‍ തന്നെ , മതപരിവര്‍ത്തനത്തിന്റെ പേരില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു ബലാല്‍സംഗം ചെയ്തു കൊല്ലുക എന്നത് യുക്തിക്ക് നിരക്കാത്തത് ആണ് . മനുഷ്യത്വത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ മത സംഘടന ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിയാല്‍ പോലും , അത് ലക്ഷങ്ങള്‍ മുടക്കി ഇന്ത്യയിലെ ഏറ്റവും സ്പെഷ്യലിസ്റ്റ് ടീംനെ ആകുമ്പോള്‍ ,അത് മനുഷ്യത്വതിനേക്കാള്‍ , മറ്റെന്തോ അജെണ്ടയുടെ പേരിലല്ലേ ? ഗോവിന്ദചാമി നിരപരാധി ആണെന്ന് വരേണ്ടതും ,അയാള്‍ പുറത്തു വരേണ്ടതും ആരുടെയോ അധികമായ ആവശ്യമാണ് ? അത് ആരാണെന്നു മലയാളിക്ക് അറിയേണ്ടേ ? എവിടെപ്പോയി നമ്മുടെ മാധ്യമങ്ങളുടെ അന്ന്വേഷണആത്മക പത്ര പ്രവര്‍ത്തനം ?
കോടതിയില്‍ ആദ്യപടി വാദം നടന്നത് എഫ് ഐ ആര്‍ലും പോലീസിന്റെ നടപടി ക്രമങ്ങളിലും ഉള്ള അനേകം പാളിച്ചകളെ ആസ്പദമാക്കിയാണ് . ആരാണ് ഈ പാളിച്ചകള്‍ക്ക് പിന്നില്‍ ? ഗോവിന്ദചാമിക്ക്‌ എതിരെ ഉള്ള ഏറ്റവും വലിയ തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്, ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍ ഷേര്‍ളി വാസുവിന്റെ സാക്ഷിമൊഴിയാണ് .

ശാസ്ത്രീയമായി ഉള്ള പോസ്റ്റ്‌മോര്ട്ടെം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ മൊഴി ഗോവിന്ദചാമിക്ക്‌ കൊലക്കയര്‍ നേടികൊടുക്കാന്‍ പര്യാപ്തമായിരുന്നു . പോസ്റ്റ്‌മോര്ട്ടെം നടത്തിയ ടീമിന്റെ ഹെഡ് എന്ന നിലയില്‍ ഈ ഡോക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ എഴുതാനും , തിരുത്താനും , സമര്‍പ്പിക്കുവാനും എല്ലാ അധികാരവും ഉണ്ടെന്നിരിക്കെ ഒരു കീഴുദ്യോഗസ്ഥ്ന്‍ ആയ ഡോക്ടര്‍ ഉന്മേഷ് , തന്റെ കരിയര്‍ പോലും ബാധിക്കപെടാവുന്ന, ജീവന് പോലും ഹാനിയുണ്ടാക്കാവുന്ന ഒരു അസ്വോഭാവികമായ വെളിപ്പെടുത്തലും ആയി രംഗത്ത് വന്നിരിക്കുന്നു . സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഒരു ഫോറന്‍സിക് ഡോക്ടര്‍ക്ക്‌ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയാവുന്ന നിലക്ക് , ഡിപ്പാര്‍ട്ട്മെന്റിലെ പടലപിണക്കങ്ങള്‍ മാത്രമാണോ , ഗോവിന്ദചാമിക്ക്‌ എതിരെയുള്ള അടിസ്ഥാന പരമായ തെളിവുകള്‍ ദുര്‍ബലപെടുത്താനുള്ള ഈ നീക്കത്തിന്റെ പിന്നില്‍? ആരാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ ? ഈ ആരോപണം ഗോവിന്ദചമിയായാലും ചാര്‍ളി തോമസ്‌ ആയാലും ,ഈ കൊടും ക്രൂരന്റെ ഇരുളിലെ സ്വൈര വിഹാരത്തിന് വഴി വെച്ചാലോ ? അത് ഇന്ത്യയില്‍ എവിടെയായാലും !!!!!!!!!!

മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കൊടും ക്രൂരകൊലപാതകത്തിന്റെ ഈ ചുരുള്‍ അഴിയാത്ത താളുകള്‍ നിവര്‍ത്തുവാന്‍ ഏതു മാധ്യമം ഉണ്ട് ഇവിടെ ? എവിടെപ്പോയി നമ്മുടെ ചാനല്കാര്‍ ?
നികോളാസ് കേജ് അഭിനയിച്ചു ജോയേല്‍ ഷൂമക്കെര്‍ സംവിധാനം ചെയ്ത എഇറ്റ് എം എം [ 8 MM]എന്ന സിനിമ ചിലര്‍ക്കെങ്കിലും ഓര്മ കാണും . കോടീശ്വരന്‍ മാര്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു ,അതിന്റെ നീല ചിത്രം നിര്‍മിച്ചു നല്‍കുന്ന ഒരു മാഫിയക്കെതിരെ ഒരു പ്രൈവറ്റ് ഡിടെക്ടീവിന്റെ ഒറ്റയാള്‍ പോരാട്ടം . അത്തരം ഒരു മാഫിയയുടെ കണ്ണിയാണോ ഗോവിന്ദചാമി ? ഇനി എത്ര ഗോവിന്ദചാമിമാര്‍, സൌമ്യകളെയും കാത്തു ഇരുളടഞ്ഞ ഇടങ്ങളില്‍ നില്‍ക്കുന്നു ? കുറ്റിക്കാട്ടിലും കൊക്കയിലും ,റയില്‍വേ ട്രാക്കിലും കാണുന്ന എത്ര പെണ്‍കിടാങ്ങളുടെ ശവ ശരീരങ്ങള്‍ കച്ചവട ചരക്കുകള്‍ ആയിട്ടുണ്ട്‌ ? നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും മാംസം ഫിലിമിലാക്കി വിദേശത്തേക്ക് കടത്തുന്നുണ്ടോ ? കോടിക്കണക്കിനു വിദേശ നാണയം ചാരിട്ടിക്കായും മറ്റും കേരളത്തിലേക്ക് പ്രവഹിക്കുന്നതിന്റെ രഹസ്യം എന്താണ് ? തെരുവ് തെണ്ടിയായ ഒരു നരാധമന്റെ സാമൂഹ്യ പ്രാധാന്യം കാണുമ്പോള്‍ ഇതൊക്കെ ചോദിക്കുന്നതില്‍ തെറ്റുണ്ടോ ?


ഈ ഗോവിന്ദചാമിക്ക്‌ പുറകില്‍ സമൂഹത്തിലെ ഉന്നതന്‍മാരുടെയും പരിശുദ്ധന്‍മാരുടെയും ഒരു ലൈംഗിക- കൊലപാതക മാഫിയ ഉണ്ടെങ്കില്‍ അവരുടെ മുഖംമൂടി വലിച്ചുകീറി അവരെ ജനകീയ വിചാരണ ചെയ്യാന്‍ ഒരു പോരാട്ടം നാം തുടങ്ങി വെക്കണം . മുഖ്യധാര മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിവില്ലാത്ത ആ പോരാട്ടം , വിവിധ രംഗത്തെ ജീനിയസുകള്‍ ഉള്‍പെടുന്ന ഓണ്‍ലൈന്‍ സൊസൈറ്റി ഏറ്റെടുക്കണം . നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും മാംസത്തിനു വില പറയുന്ന ആ കഴുകന്മാര്‍ക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ സന്മനസുള്ള എല്ലാവരും അവരവരുടെ ബ്ലോഗുകളിലോ ബൂലോകം ഓണ്‍ലൈനിലോ തങ്ങള്‍ക്കു അറിയാവുന്ന കാര്യങ്ങള്‍ ദയവായി പോസ്റ്റ്‌ ചെയ്യൂ . അങ്ങനെ നമുക്ക് ഒളിഞ്ഞിരിക്കുന്ന ഈ ഗോവിന്ദ ചാമികളെ വേട്ടയാടി പിടിക്കാം , അനേകം സൌമ്യ മാരെ രക്ഷിക്കാം


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...