14 Dec 2011

ബോധോദയം

വി.ദത്തൻ 

വാക്കുകൾ
കൂർത്ത കുന്തങ്ങളാക്കി,
മൂർച്ചയേറുന്ന ബാണങ്ങളാക്കി,
തീ വമിപ്പിക്കും തോക്കുകളാക്കി,
എതിരാളിക്കു നേർ-
ക്കെന്നും പ്രയോഗിച്ചു രസിച്ചൂ ഞാൻ.
കണ്ണിനു കണ്ണും പല്ലിനു പല്ലും
പകരം കുത്തിയുടച്ചു-
മടിച്ചുപറിച്ചും
നീതി നടത്തി നടത്തിയൊടുക്കം
തെരുവിൽ വീണു പിടഞ്ഞു.
അംഗം തോറും മുറിവുകൾ പറ്റി
ചോരയൊലിച്ചു കിടക്കെ യറിഞ്ഞു:
വാക്കുകൾ
മധുരം കിനിയും
തേനും നെയ്യു,മിരുട്ടിനെ മാറ്റും
വെള്ളിവെളിച്ചവുമാക്കാമെന്ന്;
വീണ്ടുമറിഞ്ഞൂ
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല
വചനം കൊണ്ടും ജീവിക്കുന്നുവെന്നും
യാഗത്തിലല്ല കരുണയിലത്രേ
ദൈവം പ്രസാദിപ്പതെന്നും.
നവബോധത്തിൻ നക്ഷത്രങ്ങൾ
ഇങ്ങനെ മെല്ലെയുദിച്ചു തുടങ്ങേ
തീയുണ്ടകളൂം കുന്തവുമേറ്റുമരിച്ചു
ചിതയിൽ കത്തിയമർന്നുകഴിഞ്ഞേൻ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...