14 Jan 2012

നൂറടിക്കാന്‍ പോയവര്‍ അടികൊണ്ടു വീണു

അരുൺ കൈമൾ

എന്തൊക്കെ വീരവാദം ആയിരുന്നു !!!! ഇന്ഗ്ലെണ്ടില്‍ കിട്ടിയതിനു പകരം ഓസ്ട്രേലിയയില്‍ തീര്‍ക്കും . മലപോലെയുള്ള ബാറ്റിംഗ് ലൈന്‍ അപ്പ്‌ തകര്‍ക്കാന്‍ ഓസ്ട്രേലിയയുടെ ബൌളെര്‍ മാര്‍ ‍ വിയര്‍ക്കും . വെടിക്കട്ടു സെവാഗ് വെടിവെച്ചു മലര്‍ത്തും , ഉമേഷ്‌ യാദവ് ബാറ്റ്സ്മാന്മാരെ ഒലര്തും . ടെണ്ടുല്‍ക്കര്‍ ഓസ്ട്രേലിയക്കാരെ തെണ്ടിക്കും … ഒടുക്കം പവനായി ശവമായി ,…
എട്ടു ദിവസം കൊണ്ട് രണ്ടു ടെസ്റ്റും തോറ്റു നമ്മുടെ ലോകോത്തര ക്രിക്കെറ്റ് ടീം തെണ്ടി കുത്ത്പാളയും എടുത്തു ഒസ്ട്രെലിയയിലൂടെ അലയുന്നു .


പുല്ലുപോലെ തകര്ക്കാമായിരുന്നിട്ടും ബ്രയാന്‍ ലാറയുടെ നാനൂറു റണ്‍സ് എന്ന റെക്കോഡും , മാര്‍ക്ക് ടെയിലറിന്റെ ഒരു ഓസ്ട്രേലിയന്‍ ക്യാപ്ടന്റെ ഉയര്‍ന്ന സ്കോര്‍ ആയ മുന്നൂറ്റി മുപ്പത്തി നാല് റണ്‍സ് എന്ന റെക്കോഡും വേണ്ടെന്നു വെച്ച് ടീമിന്റെ വിജയത്തിനായി സ്വന്തം സ്കോര്‍ മുന്നൂറ്റി ഇരുപത്തി ഒന്‍പതു ‍ നില്‍ക്കെ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്ത മൈക്കില്‍ ക്ലാര്‍ക്ക് ഒരു വശത്ത് . ടീം തോറ്റാലും റെക്കോഡുകള്‍ക്ക് വേണ്ടി മാത്രം കളിക്കുന്ന നമ്മുടെ മഹാന്മാരായ വൃദ്ധ സൂപ്പെര്‍ താരങ്ങള്‍ മറുവശത്ത് . ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ചു കാത്തിരുന്നവര്‍ക്ക് ടീം ഇന്ത്യയെ ഒരു ഇഞ്ച് പോലും ഒഴിവാക്കാതെ തല്ലിക്കൊല്ലുന്ന കാഴ്ചയായിരുന്നു പുതുവത്സര സമ്മാനം ആയി കിട്ടിയത് .

ഇംഗ്ലെണ്ടിൽ നമ്മുടെ ഗോപുമോന്റെ നേത്രുത്വത്തില്‍ ഉള്ള ബൌളിംഗ് പുലികള്‍ തല്ലുകൊണ്ട് പുളയുന്ന കാഴ്ച കണ്ടു കരഞ്ഞ നമുക്ക് , ഓസ്ട്രേലിയയിലെ അനുഭവം അതിഭീകരം ആയി ഒന്നും തോന്നുന്നില്ലായിരിക്കാം . എന്നിരുന്നാലും ഇരു ടീമുകള്‍ തമ്മില്‍ ഉള്ള അന്തരം പ്രതീക്ഷിച്ചതില്‍ ഒക്കെ വളരെ കൂടുതല്‍ ആയിരുന്നു . പ്രോഫെഷനലിസം മുതല്‍ ,കഴിവുകള്‍ വരെ ഈ അന്തരം വളരെ വലുതായി കണ്ടു . നമ്മുടെ ടീമില്‍ ക്യാപ്ടന്‍ ധോണിയും വൈസ് ക്യാപ്ടന്‍ സേവാഗും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്ന പടലപ്പിണക്കം , കടലാസുപുലികള്‍ ആയ നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് തിണ്ണമിടുക്കില്‍ കൂടുതല്‍ ഒന്നും ഇല്ല എന്ന തിരിച്ചറിവ് , ഒരു ടെസ്റ്റ്‌ ടീമിനെ ഒരു ഇന്നിങ്ങ്സില്‍ പോലും പുറത്താക്കാന്‍ കഴിവില്ലാത്ത ബലഹീനമായ ബൌളിംഗ് നിര.ക്രിക്കെറ്റ് മതവും ,തെണ്ടുല്‍ക്കര്‍ ദൈവവും എന്നു വീമ്പിളക്കുന്ന രാജ്യത്തെ ലോകോത്തര ടീമിന്റെ അവസ്ഥ !!!!!!

ഇന്ത്യയില്‍ അല്ലാതെ ഒരു പരമ്പര ജയിക്കാന്‍ കഴിവില്ല എന്ന കാലാ കാലങ്ങള്‍ ആയ കണ്ടെത്തലിനു അടിവര ഇടുന്ന പ്രകടനം . നമ്മുടെ ചത്ത പിച്ചുകളിലെ ബൌന്സ് ചെയ്യാത്ത പന്തുകളെ തല്ലിപരത്തി മഹാരാജാക്കന്മാരായി വിലസുന്ന നമ്മുടെ ബാറ്റിംഗ് പുലികള്‍ അല്പം , വേഗമോ , സ്വിന്ഗോ , ബൌന്സോ ഉള്ള ഏതു പിച്ചിലും കാലിടറി വീഴുന്ന ദയനീയമായ കാഴ്ചയാണ് നമുക്ക് അടുത്ത കാലത്ത് കാണേണ്ടി വരുന്നത് .


ഇന്ത്യയിലെ ചത്ത പിച്ചുകളില്‍ ഇരുനൂറും മുന്നൂറും അടിച്ചുകൂട്ടി ബാറ്റിംഗ് സ്ഥാനങ്ങളില്‍ മുകളില്‍ എത്തുകയും ,വ്യക്തിപരം ആയ നേട്ടങ്ങള്‍ മാത്രം ലാക്കാക്കി കളിക്കുകയും ചെയ്യുന്ന നമ്മുടെ താരങ്ങള്‍ മൈക്കില്‍ ക്ലാര്‍ക്കിനെ ഒന്ന് കണ്ടു പഠിക്കട്ടെ . ക്രിക്കറ്റില്‍ എക്കാലവും ഓര്മ നില്‍ക്കുമായിരുന്ന നാനൂറു റണ്‍സ് എന്ന നേട്ടം അദ്ദേഹത്തിന് ടീമിന്റെ വിജയത്തിന് മുന്‍പില്‍ അപ്രധാനം ആയിരുന്നു . ഇന്ത്യയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്കാരിക രംഗങ്ങളില്‍ ,പ്രസ്ഥാനങ്ങലെക്കാള്‍ വലിയ വ്യക്തികള്‍ എന്ന തത്വം പരക്കെ അന്ഗീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ രംഗത്തും നമ്മുടെ താരങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥം ഉണ്ട് എന്നു തോന്നുന്നില്ല .


ഇന്ത്യയുടെ പുറത്തു കളിച്ച ആറാം ടെസ്റ്റും തുടര്‍ച്ചയായി തോറ്റ ഈ ടീമിനെ , കഴിഞ്ഞ വര്ഷം ലോക ഒന്നാം നമ്പര്‍ ആക്കിയത് , ഇന്ത്യന്‍ ക്രിക്കെറ്റ് ബോര്‍ഡിന്റെ പണക്കൊഴുപ്പ് ഒന്ന് മാത്രം ആണ് എന്ന ആക്ഷേപതിലും കഴമ്പു ഉണ്ട് എന്നു തോന്നുതായി നമ്മുടെ പ്രകടനം . ബാറ്റിങ്ങിലും ,ബൌ ളിങ്ങിലും, ഫീല്ടിങ്ങിലും അമ്പേ പരാജയം ആയ ഈ ടീം ,സാധാരണക്കാരുടെ തെരഞ്ഞെടുപ്പില്‍ വളരെ താഴെ നില്‍ക്കുന്നു .ഇന്ത്യയിലെ പിച്ചുകള്‍ കുഴിച്ചു വെച്ചും സ്പിന്നില്‍ കറക്കി  വീഴിച്ചും നമുക്ക് റാങ്ക് എപ്പോള്‍ വേണമെങ്കിലും കൂട്ടാവുന്നത് അല്ലെ ഉള്ളൂ


കോഴിക്ക് മുല വരുന്നത് പോലെ നാം തെണ്ടുല്‍ക്കരുടെ നൂറാം സെഞ്ചുരിക്കായി കാത്തിരിക്കുമ്പോള്‍ , കാണികളുടെ നേരെ അസഭ്യം ആയ അന്ഗവിക്ഷേപം നടത്തിയ വിരാട് കൊഹ്ലിക്കും, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ക്ലീന്‍ ബൌള്‍ ചെയ്യപ്പെട്ടു എന്ന നേട്ടത്തിന് അരികില്‍ എത്തി നില്‍ക്കുന്ന ദ്രാവിഡിനും നമുക്ക് ആശംസകള്‍ നേരാം .ശരാ ശരി പ്രായം മുപ്പത്തിനാലില് നില്‍ക്കുന്ന ധോനിയുടെ വയസ്സന്‍ പട , ഫോമില്‍ അല്ലാത്ത പീട്ടെര്സേനെയും , പോണ്ടിങ്ങിനെയും പോലെ ഉള്ളവരെ ഫോമിലാക്കുക : സ്ടുവാര്റ്റ് ബ്രോടിനെയും ,പട്ടിന്സനെയും ലോകോത്തര ബൌളര്‍മാരാക്കുക തുടങ്ങിയ വീരകൃത്യങ്ങള്‍ ചെയ്തുകൊണ്ട് നീണാള്‍ വാഴട്ടെ എന്നും , ഐ പീ എല്ലില്‍ പുലികള്‍ ആയി പണം വാരട്ടെ എന്നും ആശംസിക്കുന്നു .


പിന്നെ കഴിഞ്ഞ പര്യടനതിലെതുപോലെ ഇനിയും ധാരാളം കോമഡി വിവാദങ്ങളും തരമാകട്ടെ എന്നു പ്രത്യാശിക്കുകയും ചെയ്യുന്നു
സൈമോണ്ട്സിനെ മങ്കി [കുരങ്ങന്‍ ] എന്നു വിളിച്ചു വംശീയ അധിക്ഷേപം നടത്തി എന്നു ആരോപിതന്‍ ആയ ഹര്‍ഭജനും , സാക്ഷി തെണ്ടുള്‍ക്കരും അച്ചടക്ക സമിതിക്ക് മുന്‍പാകെ . എതിര്‍ ചേരിയില്‍ സൈമോണ്ട്സ് , പോണ്ടിംഗ് , മാത്യു ഹെയ്ടെന്‍ ഇവര്‍ . പൊട്ടിക്കരഞ്ഞു കൊണ്ട് ഹര്‍ഭജന്‍ കുറ്റം ഏറ്റു പറയുന്നു ‘ഞാന്‍ അയാളെ മങ്കി എന്നു വിളിച്ചില്ല ..തെരീ മാകീ ********** [ നിന്റെ അമ്മേടെ********] എന്നു ഹിന്ദിയില്‍ പറഞ്ഞത് അയാള്‍ തെറ്റിദ്ധരിച്ചത് ആണ് . ഞെട്ടിപ്പോയ സൈമോണ്ട്സ് കുറ്റബോധത്തോടെ ഹര്ഭാജനോട് – ക്ഷമിക്കു ചങ്ങാതീ , ഞാന്‍ നിന്നെ തെറ്റി ധരിച്ചു ..ഈ നിസ്സാര കാര്യം തെറ്റി ധാരണയുടെ പേരില്‍ ഇവിടം വരെ എത്തിച്ചതിനു എനിക്ക് മാപ്പുതരൂ ..ഇനി മേല്‍ നമ്മള്‍ നല്ല ചങ്ങാതിമാരായി കഴിയാം എന്നു എനിക്ക് വാക്ക് തരൂ …..പ്ലീസ് …‍
ഇനിയും കളി ജയിക്കണം എങ്കില്‍ പൂനം പണ്ടേ പോലെ ആരെങ്കിലും തുണി അഴിച്ചു കാണിക്കാം എന്നു വാഗ്ദാനം ചെയ്യേണ്ടി വരും . പക്ഷെ ഇനിയും അവരെ വഞ്ചിക്കരുത് . പ്ലീസ് .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...