19 Feb 2012

കടലും കാരുണ്യവും



പി.കെ .ഗോപി  


വാക്കുമഗ്നിയും കാറ്റും 
കടലും കാരുണ്യവും
യാത്ര ചെയ്യുമ്പോളൊന്നി-
ച്ചുടലാര്‍ന്നഴീക്കോടായ്.

ദൂരങ്ങളെല്ലാമൊറ്റ-
നാവു കൊണ്ടളക്കുന്ന 
ജ്ഞാനദേവിയെ കണ്ടു
നിര്‍ഭയം വരം വാങ്ങി.
ആഴങ്ങളെല്ലാമൊറ്റ -
പ്പൂവിന്റെ ദലങ്ങളില്‍
കോരിവച്ചനാദ്യന്ത 
നാദമായുപാസിച്ചു  
നേരിന്റെ ധര്‍മ്മാംശമാ-
ണായുസ്സെന്നറിയുന്ന 
കേവലജ്ഞാനത്തിന്റെ 
പാദമുദ്രകള്‍ തീര്‍ത്തു. 

കാലചക്രത്തിന്നാര -
ക്കാലിന്റെ ഭാഷയ്ക്കുള്ളില്‍ 
ആര്‍ഷഭാരതമെന്ന 
ശംഖൊലി നിവേദിച്ചു.

വ്യാസദുഃഖത്തില്‍ നിന്നു
വാത്മീകമൌനത്തിലേ-
ക്കാത്മതത്ത്വങ്ങള്‍ നെയ്ത 
തൂലികപ്പാലം കെട്ടി.

നേര്‍ക്കുനേരങ്കം വെട്ടി 
മുറിവേറ്റവര്‍ സ്നേഹ-
വായ്പ്പിന്റെ കണ്ണീരിനാ-
ലുദകപ്പൂക്കള്‍ നെയ്തു.
വിടചൊല്ലുമ്പോള്‍ നൂറു
ചുടലപ്രതിഷേധം 
ചുടു ചാമ്പലിന്നുള്ളി-
ലുയിരിട്ടുദിക്കുന്നു 

ഇനിയും മഹാസാര-
സാഗരങ്ങളില്‍ നിന്നു 
തിരമാലകള്‍ പോലെ 
വാഗര്‍ത്ഥമിരമ്പുവാന്‍ 

ഇടിയും മഴയും പോ-
ലാകാശസ്വാതന്ത്ര്യത്തിന്‍
പൊരുളായൊരാള്‍ വന്നു 
പൊരുതാനുണ്ടാവുമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...