19 Feb 2012

ഖണ്ഡശ്ശഃ

 വി ജയദേവ്

പൊയ്ക്കാലില്‍ ചവിട്ടിനില്‍ക്കുന്ന കുറേ കുഞ്ഞുപേടികള്‍ പൊന്മകളായി കൈതയിറമ്പില്‍ നിന്ന് ആഴപ്പരപ്പിലെ ദുര്‍ബലമായ നെഞ്ചിടിപ്പുകളെ കൊതിയോടെ നോക്കിനില്‍ക്കും. ആരോടും പറഞ്ഞുകരയാനറിയാത്ത ഒരുപിടി നിലവിളികളാവണം അക്വേറിയത്തിലെ വളര്‍ത്തുമത്സ്യങ്ങളായി കണ്ണാടിക്കൂട്ടില്‍ നീന്തുന്ന ലോകത്തെ വെറുതേ നോക്കിനില്‍ക്കുന്നുണ്ടായിരിക്കുക. അവയെ ആരും ചൂണ്ടക്കുരുക്കില്‍പ്പെടുത്തിപ്പോലും രക്ഷിച്ചുകളയുന്നില്ല. നെഞ്ചില്‍ കാലിടറിപ്പോവുന്ന നിശ്വാസങ്ങളില്‍ ചിലതു പ്രാര്‍ഥനകളായി കുറുകിക്കൊണ്ടിരിക്കും. പരകായപ്രവേശം ചെയ്യാന്‍ കഴിയാതെ പോയ ഓര്‍മയുടെ സ്ഖലനങ്ങള്‍ വഴിയിലെന്നും നോക്കുകുത്തിയാവും. ശരീരത്തിന്‍റെ തടവു ചാടാന്‍ ഉഴറിനില്‍ക്കുന്ന വെപ്രാളങ്ങളിലൊന്ന് എല്ലാവരും ഉറക്കം പിടിക്കാനായി നാഴികമണിയിലേക്കു കൂടെക്കൂടെ നോക്കിനില്‍ക്കും. ജീവിക്കുകയാണ് നമ്മളെന്നാവും എല്ലാവരും അപ്പോഴും പറയുക.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...