19 Feb 2012

എന്‍റെതു മാത്രം.


ശാന്താമേനോൻ

വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.
ചിരാതുകള്‍ കെടുത്തി സാലഭഞ്ചികകള്‍ മൌനത്തിലും.
ഉപാധികള്‍ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ മിനുക്കി.
വര്‍ണ്ണങ്ങള്‍ നിറമില്ലായ്മയില്‍ ലയിച്ചു ചേര്‍ന്നു.
മേഘങ്ങള്‍ യാത്രയിലും.
പ്രഭാതം ഊര്‍ന്നു വീണത്‌
ഇഴപിരിച്ച സ്വപ്നങ്ങളും തേങ്ങലുകളുമായി.
പുനെര്‍ജെനിയുടെ കവാടത്തില്‍
പ്രയാണം മറന്ന പാദുകങ്ങള്‍.
പെരും തുടി കൊട്ടി തിന്മയെ ധ്വംശിച്ച്
ഒരു ചടുല നൃത്തം....പിന്നെ മഹാശാന്തം.
ഈ പലായനം നേരിന്‍റെ നന്‍മ ചികയാന്‍.
അകലത്തെ അമ്പിളി
അതെന്റേത് മാത്രം.....നിലാവും. .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...