20 Feb 2012

ഹൃദ്രോഗവും വേര്‍പാടും.

ജെയിംസ് ബ്രൈറ്റ്

email
ഒരു ബന്ധു മരിച്ചെന്നാല്‍ ആരിലും അത് അത്യധികമായ വേദന ഉളവാക്കും. ഇത് തങ്ങളുടെ ജീവിത പങ്കാളി അല്ലെങ്കില്‍ സ്വന്തം മകനോ മകളോ അതോ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ ആ മാനസിക വേദന മറ്റൊരാള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറവും ആയിരിക്കും. ഹൃദയാഘാതം ഇക്കൂട്ടരില്‍ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പുതിയ കണ്ടുപിടുത്തലുകള്‍ വെളിവാക്കുന്നു.

അടുത്ത ആളുകളുടെ വേര്‍പാട് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്നു പഠനങ്ങള്‍ മുമ്പും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വ്യക്തമായ      ചോദ്യാവലികളുടെ പിന്‍ ബലത്തോടെ ആ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ് . വേര്‍പാടുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് അസുഖം വരുവാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഹൃദ്രോഗം ഉണ്ടാവുന്നവരില്‍ അടുത്ത കാലത്ത് ബന്ധുക്കളുടെ  വിയോഗം ഉണ്ടായോ എന്നന്വേഷിക്കുന്നത് നന്നായിരിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ബന്ധുവിന്റെ മരണത്തിന്റെ പിറ്റേ ദിവസം ആളുകളില്‍ ഹൃദ്രോഗ സാധ്യത ഇരുപത്തി ഒന്ന് ശതമാനം കണ്ടു വര്‍ദ്ധിക്കും എന്നാണു കണ്ടെത്തല്‍. ഒരാഴ്ച കഴിയുമ്പോള്‍ ഇത്  ആറ് ശതമാനമായി കുറയുമെന്നും കണ്ടെത്തുകയുണ്ടായി. ഹൃദ്രോഗ സാധ്യത കൂടുതലായി ഉള്ളവര്‍ക്കും കുടുംബത്തില്‍ മുമ്പ് ഹൃദ്രോഗം ഉള്ളവര്‍ക്കും ഇതിനെല്ലാം ആനുപാതികമായി രോഗ സാധ്യത കൂടാം. അടുത്ത ബന്ധുവിന്റെ മരണം കാരണം ഹൃദ്രോഗം തടയാനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അത് കഴിക്കാതെ അനാരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വേര്‍പാടുകള്‍ മനുഷ്യ മനസ്സില്‍ മാത്രമല്ല, ശരീരത്തിലും അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നകാര്യം ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു. ശരീരത്തിലെ രക്ത ഓട്ടം , രക്തം കട്ട പിടിക്കാനുള്ള സാധ്യതകള്‍ കൂടുക തുടങ്ങിയ കാര്യങ്ങള്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാകണം . ബന്ധു വിയോഗത്തില്‍ അകപ്പെടുന്നവരോടുള്ള നമ്മുടെ സമീപനവും മാറേണ്ടതുണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...