19 Feb 2012

കടല്‍

ശ്രീദേവി നായർ

കടലായിത്തീരാനായിരുന്നു എന്റെ വിധി.
എടുത്താലും തീരാത്ത  കടല്‍
കൊടുത്താലും കുറയാത്ത  കടല്‍  .
കണ്ണീരിന്റെ ഉപ്പു കൊണ്ടെന്നെ സൃഷ്ടിച്ച്
പ്രകൃതി എന്നും എന്നോടൊപ്പമിരുന്നു.


ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക് മുങ്ങുമ്പോഴും
കിട്ടാനിധിയെ ത്തേടുന്ന മനുഷ്യര്‍ എന്നുമെന്റെ
വിരുന്നു കാരായിരുന്നു.

ആഹാരവും,ആശ്വാസവും,

പ്രണയവുമേകി ഞാന്‍ അവരെ കാത്തിരിക്കുമ്പോള്‍

അതിര്‍ത്തികടക്കുവാനാവാത്ത എന്റെ ദുഃഖം
ഞാന്‍ ആരോടാണ് പറയുക?


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...