18 Mar 2012

ശ്രാദ്ധം


 എം.എൻ.പ്രസന്നകുമാർ

സ്നേഹാര്‍ദ്രമാകുമീയാത്മാവു,നിന്‍ ഉയിര്‍ തിളങ്ങും
മോഹമുദ്രകളൊളി പാര്‍ക്കുമാര്യവേപ്പില്‍ തളച്ചു നിര്‍ത്തുക
ഒരു തിരി വെളിച്ചം കൊളുത്തുകീ സന്ധ്യാനെറുകയി -
ലുരുകി നിറയുന്ന നിന്നഴലിന്റെ താലമര്‍പ്പിക്ക.

തലമുറകളിലെത്രയോ കനി നിറച്ചതിര്‍മറന്നു
തണലിട്ട പുളിമാവ്, ശിഖരമടര്‍ത്തിച്ചിത നിറയ്ക്കുമ്പോ -
ളണ പൊട്ടിയൊഴുകും കണ്ണുനീര്‍ച്ചാലുക -
ളിണചേര്‍ത്തു നീയൊരു നദിയൊരുക്ക .

ദാഹിച്ചു നില്‍ക്കുമീ മണ്ണിന്റെ നാവിലേക്കിറ്റും
നീരായി നിറയട്ടെ നിന്റെ കണ്ണീര്‍ക്കണങ്ങള്‍
ചാവുഭയമലട്ടുമീ ഹരിതരേണുക്കള്‍ നേരിനാ -
ലാവോളമുയിരാലുയരട്ടെ ,വേരുറയ്ക്കട്ടെ .

കരളിന്റെ യാര്‍ദ്രാതകളരുമയ്ക്ക്‌ പങ്കു വയ്ക്കുമ്പോ -
ലരികത്തെയാത്മ ബന്ധങ്ങള്‍ക്ക് നീ കണ്ണുമേക .
അരികത്തെയാതുരതകള്‍ക്കൊരു വിരല്‍ത്തുമ്പു നല്‍കി
നിറയുന്ന ഹൃദയക്കുളിരില്‍ നിന്റെ ജീവനര്‍പ്പിക്ക .

ചിതക്കൊള്ളി വാ പിളര്‍ന്നുറയാനൊരുങ്ങുമ്പോ -
ളിടംതോള്‍ ചുമക്കും കടപ്പാടിന്‍ കലമുടയ്ക്ക .
തീനാവു നീട്ടിത്തിറയാടി നില്‍ക്കുമ്പോളാ
നാവിലാളോഹരിയഹങ്കാരമരച്ചു തേച്ചീടുക

അകലുന്ന ദേഹിയും ചാരമായമരുന്ന ദേഹവു -
മരികത്തു ചേര്‍ക്കാതെ പോയതിലറിവു ചാലിച്ചു കൊള്ളുക
ചാലുകളൊഴുകിപ്പടു വീണ കണ്‍തടത്തിലുയിര്‍ -
ചേര്‍ന്ന വിരല്‍ത്തുമ്പിന്‍ ചൂടു പകര്‍ന്നു നല്‍ക.

ഇലക്കോണിലാ വെള്ളരിച്ചോറുരുളയില്‍
ബലിക്കാക്ക കൊത്താനിനിനിന്നഴലിന്‍ തിലമണികള്‍ തൂക
വിരലിന്റെ ചോട്ടിലായണിയും ദര്‍ഭക്കുടുക്കില്‍
വയര്‍ കാളി നില്‍പ്പോര്‍ തന്നലമുറകള്‍ കൊരുക്ക 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...