നിദർശ് രാജ്
ഞാന്‍ തീവണ്ടിഅലറിക്കരഞ്ഞ്
ഞരങ്ങിപ്പുകതുപ്പി
മുക്കി മൂളി
ഞാന്‍ കാതങ്ങള്‍ താണ്ടുന്നു
അലറിക്കരയുവാന്‍

ഷൊര്‍ണ്ണൂര് എത്തുമ്പോള്‍
പിച്ചിച്ചീന്തപ്പെട്ട സൌമ്യയെയോര്‍ത്ത്
ഞാന്‍ വിലപിക്കുന്നു
കടലുണ്ടിപ്പാലമെത്തുമ്പോള്‍
വിമാനത്തിന്റെ ഇരമ്പല്‍ പോലെ
ദീന വിലാപങ്ങള്‍
എന്റെ യന്ത്ര ചെവിയില്‍ അലയടിക്കുന്നു
അന്ന് ഞാനും മരിച്ചു
പക്ഷെ ഒന്നു റിപ്പയര്‍ ചെയ്തപ്പോള്‍
ഞാന്‍ വീണ്ടും തീവണ്ടിയായി
പക്ഷേ മരിച്ച മനുഷ്യനെ
റിപ്പയര്‍ ചെയ്യനൊക്കുമോ
അലക്ഷ്യമായുള്ള യാത്രയില്‍
കൊങ്കണ്‍ തുരങ്കം കഴിഞപ്പോഴാണറിഞ്ഞത്
കണ്ണീര്‍പ്പാടുവീണ എന്റെ നൊമ്പരത്തിന്റെ ഡയറി
എവിടെയൊ വച്ച് നഷ്ടപ്പെട്ടിരിക്കുന്നു.