18 Mar 2012

തീവണ്ടി

നിദർശ് രാജ്

ഞാന്‍ തീവണ്ടി
അലറിക്കരഞ്ഞ്
ഞരങ്ങിപ്പുകതുപ്പി
മുക്കി മൂളി
ഞാന്‍ കാതങ്ങള്‍ താണ്ടുന്നു


അലറിക്കരയുവാന്‍ 
കുറേയേറെ കാരണങ്ങളുണ്ട്
ഷൊര്‍ണ്ണൂര് എത്തുമ്പോള്‍
പിച്ചിച്ചീന്തപ്പെട്ട സൌമ്യയെയോര്‍ത്ത്
ഞാന്‍ വിലപിക്കുന്നു


കടലുണ്ടിപ്പാലമെത്തുമ്പോള്‍
വിമാനത്തിന്റെ ഇരമ്പല്‍ പോലെ
ദീന വിലാപങ്ങള്‍
എന്റെ യന്ത്ര ചെവിയില്‍ അലയടിക്കുന്നു
അന്ന് ഞാനും മരിച്ചു
പക്ഷെ ഒന്നു റിപ്പയര്‍ ചെയ്തപ്പോള്‍
ഞാന്‍ വീണ്ടും തീവണ്ടിയായി
പക്ഷേ മരിച്ച മനുഷ്യനെ
റിപ്പയര്‍ ചെയ്യനൊക്കുമോ


അലക്ഷ്യമായുള്ള യാത്രയില്‍ 
കൊങ്കണ്‍ തുരങ്കം കഴിഞപ്പോഴാണറിഞ്ഞത്
കണ്ണീര്‍പ്പാടുവീണ എന്റെ നൊമ്പരത്തിന്റെ ഡയറി
എവിടെയൊ വച്ച് നഷ്ടപ്പെട്ടിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...