21 Apr 2012

ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌

കൂട്ടിൽക്കിടത്തി വിസർജ്ജിപ്പിച്ചവരുടെ കുമ്പസാരം

'തിരുത്താനാവാത്ത നേതാവ്‌' എന്ന്‌ വി.എസിനെ  വിശേഷിപ്പിച്ച സി.പി.എം
റിപ്പോർട്ട്‌ നിലനിൽക്കേ തന്നെ 'വേണ്ടത്‌ തെറ്റുതിരുത്തിയ വിഏശിനെ'
എന്ന്‌ പിണറായി തന്നെ പറഞ്ഞിരിക്കയാണല്ലോ. കഴിഞ്ഞ കുറേക്കാലമായി
സി.പി.എമ്മിൽ നിന്നു കേൾക്കുന്ന മുത്തശ്ശിക്കഥയാണ്‌ 'തെറ്റും തിരുത്തലും'
ഓരോ സമ്മേളനം കഴിയുംന്തോറും  തെറ്റുകൾ കൂടുകയും തിരുത്തലുകൾ കുറയുകയും
ചെയ്യുന്നു. ഒരുതരം വൈരുദ്ധ്യാത്മക തെറ്റുതിരുത്തലിന്റെ പാർട്ടിയായി
മാറിയിരിക്കുന്നു സി.പി.എം. മുഖ്യമന്ത്രിയായി പാർട്ടി തന്നെ അവരോധിച്ച
നേതാവിനെതിരെയുള്ള കുറ്റപത്രമായി സി.പി.എം. സമ്മേളന റിപ്പോർട്ട്‌
മാറുകയാണുണ്ടായത്‌. പ്രത്യയശാസ്ത്ര പുനരവലോകനം എവിടെത്തുടങ്ങിയെന്നോ
എവിടെ അവസാനിച്ചെന്നോ ഇപ്പോഴത്തെ പ്രത്യേകതരം ശാസ്ത്രം എന്താണെന്നോ
വ്യക്തമായി അണികളേയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനാവാത്തവിധം
ഇതികർത്ത്യവ്യതാമൂഢരായി പരുങ്ങുന്ന നേതൃത്വത്തെയാണ്‌ നാം സി.പി.എമ്മിൽ
കാണുന്നത്‌. ഇത്‌ ജനം തിരിച്ചറിയുമെന്ന ഉത്തമബോധമുണ്ടായിരുന്ന
നേതൃത്വമാണ്‌ ഈ അവസ്ഥയിൽ നിന്നും ജനശ്രദ്ധതിരിക്കാനായി യേശുവിന്റെ
വിപ്ലവകഥകളും  'തിരുവത്താഴ വൈകൃത പ്രദർശനവും കാഴ്ചവച്ചതു. പൊതുജനശ്രദ്ധ
അതിലേക്കു പൂർണ്ണമായും തിരിഞ്ഞുകഴിഞ്ഞതോടെ വാലും തുമ്പുമില്ലാത്ത
പ്രത്യയശാസ്ത്രരേഖ തിടുക്കത്തിൽ അവതരിപ്പിച്ച്‌ തടിതപ്പുകയാണുണ്ടായത്‌.
ശ്രദ്ധക്ഷണിക്കാൻ മടിയുള്ള കാര്യങ്ങളിൽ ശ്രദ്ധതിരിക്കൽ അടവുനയം പയറ്റി
വിജയിക്കുക എന്നത്‌ സി.പി.എമ്മിന്റെ കുലധർമ്മമാണല്ലോ.


         വി.എസ്സിനെതിരെ  കുറ്റപത്രം അവതരിപ്പിച്ച പിണറായി വിജയൻ
ചൂണ്ടിക്കാണിച്ചകുറ്റങ്ങൾ ഇവയെല്ലാമാണ്‌. 1. മുഖ്യമന്ത്രി എന്ന നിലയിൽ
പരാജയപ്പെട്ടു. 2. കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചു. 3.
മന്ത്രിമാരെ പരസ്യമായി തള്ളിപ്പറഞ്ഞു. 4. പാർട്ടി ശത്രുക്കളുമായി
ഗോ‍ൂഢാലോചന നടത്തി. 5. വി.എസ്‌. ഒറ്റുകാരനാണ്‌. 30 വർഷത്തോളം സി.പി.എം
ഭരിച്ച പശ്മബംഗാളിൽ മുഖ്യമന്ത്രി എന്നനിലയിൽ
പരാജയപ്പെട്ടുകൊണ്ടിരുന്നവരുടെ കൂട്ടപ്പരാജയമാണല്ലോ മമതാ ബാനർജിയെ
ചുവപ്പുക്കോട്ടയിലെ മുടിചൂടാമന്നയാക്കി അവരോധിച്ചതു. അവിടെ ഒരു
കുറ്റപത്രവും അവതരിപ്പിക്കാൻ ഇക്കൂട്ടർക്കു കഴിയുമായിരുന്നില്ല. ജനം
പാർട്ടിയ്ക്കെതിരെ തിരിയാൻ ഇടയാക്കിയ അച്യുതാനന്ദന്റെ ജനസമ്മതിയാണ്‌
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ വിജയത്തിന്‌ തുണയായത്‌.
'വി.എസ്‌.ഫാക്ടർ' എന്ന രാഷ്ട്രീയ ഘടകമാണ്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌
പാർട്ടിമാമാങ്കം ആഘോഷിക്കാൻ നേതാക്കളെ പ്രാപ്തരാക്കിയത്‌. അല്ലെങ്കിൽ
ബംഗാളിലെ ഗതികേട്‌ ഇവിടെയും പ്രകടമാകുമായിരുന്നു. ജനം ഒറ്റുകാരന്റെ
കൂടെയാണെന്ന്‌ തെളിഞ്ഞു. തൊഴിൽ രഹിരായ ബംഗാളിയുവാക്കൾ കേരളത്തിലുള്ളത്‌
ബംഗാളിസാന്നിദ്ധ്യം ഉറപ്പിക്കാനും സാഹചര്യമൊരുക്കിയിട്ടുണ്ട്‌!
+
       ജനസമ്മതികൊണ്ട്‌ മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വം
നിർബന്ധിതരായതുമുതൽ അച്യുതാനന്ദനെ ക്രൂശിക്കാൻ തൽപരകക്ഷികൾ തയ്യാറായി.
മുഖ്യമന്ത്രിയെ മുഖ്യപ്രതിയോഗിയാക്കി മുദ്രയടിച്ചു.
പ്രധാനവകുപ്പുകളെല്ലാം മുഖ്യമന്ത്രിയിൽ നിന്നും എടുത്തുമാറ്റി.
ആഭ്യന്തരവും വിജിലൻസുമില്ലാത്ത മുഖ്യമന്ത്രിയെ സൃഷ്ടിച്ചവരാണ്‌ ഇപ്പോൾ
വി.എസിനെ  'പരാജയപ്പെട്ടവൻ' എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുന്നത്‌.
പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റുകയും പുതിയ ആളെ തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം നൽകാതിരിക്കുകയും ചെയ്തു. പാർട്ടിതന്നെ മുഖ്യമന്ത്രിയുടെ
ശത്രുവായ സ്ഥിതിക്ക്‌ പാർട്ടി ശത്രുക്കളുമായി ഗൂഢാലോചന  നടത്തിയെന്നു
പറയുന്നത്‌ വിരോധാഭാസമാണ്‌. മുഖ്യമന്ത്രിയായിരിക്കെ വി.ഏശിന്റെ 250
കത്തുകൾ പി.ബിക്ക്‌ കിട്ടിയതായി വാർത്തയുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ
കൊലവാളുയർത്തിയവരെപ്പറ്റിയായിരുന്നിരിക്കണം ആ കത്തുകൾ. അവരെ തിരുത്താൻ
തയ്യാറാവാത്തവർ ഇപ്പോൾ വി.എസിനെ  നോക്കി കൊഞ്ഞനംകുത്തുന്ന കാഴ്ചയാണ്‌ നാം
കാണുന്നത്‌. മാത്രമല്ല പാർട്ടിതന്നെ സാംസ്കാരിക നായകരെ ഇറക്കി
മുഖ്യമന്ത്രിയായിരുന്ന വി.എസിനെ പള്ളുവിളിപ്പിക്കുകയും ചെയ്തു.
ലോകചരിത്രത്തിൽ തന്നെ വിരളമായ, നെറികെട്ട ദുഷ്ടപ്രവൃത്തിയായിരുന്നു അത്‌.
സുകുമാർ അഴീക്കോടിനെക്കൊണ്ട്‌  വി.എസിനെ 'കൂട്ടിൽ കിടന്നു
വിസർജ്ജിക്കുന്ന ജന്തു'വാക്കി!. എം.മുകുന്ദനെ ഉപയോഗിച്ച്‌ കാലഹരണപ്പെട്ട
പുണ്യവാളനുമാക്കി. ശംഖുമുഖം കടപ്പുറത്തെ 'ബക്കറ്റിലെ വെള്ളത്തിൽ'
മുഖ്യമന്ത്രിയെ മുക്കിയതും നാം കണ്ടതാണ്‌. ഇതൊക്കെക്കണ്ട്‌
ആർത്തുചിരിച്ചവരെ ജനം തിരിച്ചറിയുന്നുണ്ട്‌. കേരളത്തിൽ സാംസ്കാരിക
ക്വട്ടേഷൻ സംഘമുണ്ടെന്നും വെളിപ്പെട്ടു. എം.പി.വീരേന്ദ്രകുമാറിന്റെ
ജനതാദൾ എന്ന ക്തികേന്ദ്രവും പി.ജെ.ജോസഫിന്റെ പാർട്ടിയും ഇടതുപക്ഷം
വിട്ടത്‌ പാർട്ടിയുടെ ശക്തിചോർത്തിയതായി കാരാട്ട്‌
സമ്മതിക്കുന്നുണ്ടല്ലോ? ഈ ശക്തിചോർന്നിട്ടും നിർണ്ണായക ശക്തിയായി
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം നിയമസഭയിലെത്തിയതിനു പിന്നിൽ വി.എസ്‌.
ഘടകം തന്നെയാണ്‌ പ്രവർത്തിച്ചതു. കൂട്ടിനു പുറത്ത്‌ വിസർജ്ജിക്കുന്നവരും
കാലഹരണപ്പെടാത്ത പുണ്യവാളന്മാരും ഒന്നോർക്കുന്നതുകൊള്ളാം,
പാർട്ടിക്കകത്തും പുറത്തുമുള്ള അധർമ്മികളെയും അഴിമതിക്കാരെയും സദാചാര
വിരുദ്ധരെയും പരാജയപ്പെടുത്താൻ വി.എസ്‌.എടുത്ത നിലപാടുകൾക്കൊപ്പമാണ്‌,
കേരളത്തിന്റെ പൊതുസമൂഹം. "അവനെ ക്രൂശിക്കൂ" എന്ന്‌ ആക്രോശിക്കുന്നവർ
ശുംഭന്മാർക്കൊപ്പം തിളങ്ങുകയേയുള്ളൂ. പാപത്തിന്റെ ശമ്പളം വാങ്ങുന്ന
സഖാക്കളെ യേശു രക്ഷിക്കട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...