നിയോഗ്രാഫർ
മഴയെ പുണര്‍ന്നു ഞാന്‍ യാത്ര ചെയുമ്പോള്‍
ഇവളെന്റെ തോഴി ആയിരുന്നു
മഴ എന്‍റെ കൂടെ യാത്ര ചെയ്തപ്പോള്‍
അവളും എന്നെ തോഴനാക്കി
ഈ മഴത്തുള്ളികള്‍ സ്നേഹം ചൊരിയുന്ന
അവളുടെ കൈകള്‍ ആയിടുന്നു
ഈ കാര്‍മേഘങ്ങള്‍ എന്നെ തലോടുന്ന
അവളുടെ കാര്‍കൂന്തല്‍ ആയിടട്ടെ
മിന്നല്ലായ് ഇടികളായ് അവളെന്‍റെ മുന്നില്‍
അവളുടെ പരിഭവം ഒതിടുന്നു
നേര്‍ത്ത തണുപ്പുള്ള കാറ്റായ് വന്നെന്‍റെ
നെഞ്ചില്‍ അവളിന്ന് ചാഞ്ഞിടുന്നു
എന്ന് വരുമെന്നു ചൊല്ലാതെ അവളന്ന്
എങ്ങോ മാഞ്ഞു പോയതല്ലേ
ഈ യാത്ര തുടരുമ്പോള്‍ എപ്പഴോ എവിടെയോ
അവളും എനെറ്റ്റെ കൂടെ വരും …………