20 May 2012

ഞാറുപൂത്ത വയലിൽ

സോണി ദിത്ത്

കടലാസ്സില്‍ അരിച്ചു നടന്ന
ചോണനുറുമ്പുകള്‍
ചിറകു കിളിര്‍ത്ത് പറക്കുവാന്‍ പഠിക്കുന്നു
എന്റെ ചിന്തയില്‍ നിന്നിറങ്ങിയോടിയ
വാക്കുകള്‍ അര്‍ഥതലങ്ങള്‍ തിരയുകയായിരുന്നു.
വേനല്‍ക്കിനാക്കള്‍ വസന്തജാലകം
പാതിതുറന്നെത്തി നോക്കുന്ന സുഖം
ശലഭ ചിറകിലേക്കുള്ള പരിണാമത്തില്‍
അക്ഷരങ്ങള്‍ പരാഗപുഷ്പങ്ങള്‍ ലക്ഷ്യമാക്കി
രൂപം മാറുവാന്‍ മിടുക്കരായിരുന്നു അവ
നീര്‍പക്ഷിയായും
പുല്‍ച്ചാടിയുമായുമൊക്കെ
മുങ്ങാംകുഴിയിട്ടും തെന്നിച്ചാടിയും
സ്വപ്നാടനം നടത്തി വിഹരിച്ചവര്‍
ഗര്‍ഭം പേറിയ കതിരുകള്‍ക്കിത്തി രി വിശ്രമം
വിശറിവീശി പേറെടുക്കാന്‍
കാത്തു വയല്ക്കിളികളും
മിഴിചിമ്മാതെ താരകപ്പെണ്ണ്‍ങ്ങളും
നിലാവ് കോരിക്കൊടുത്തു ചന്ദ്രികയും
വയല്‍പ്പെറുന്ന ഉണ്ണിമണികള്‍ തിരഞ്ഞു
എന്‍റെ ചോണനുറുമ്പുകള്‍
വരിയൊത്തു
വരുന്നുണ്ട് ഞാറു പൂത്ത ഈ വയലിലേക്ക് …….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...