20 May 2012

അണക്കെട്ടിന്റെ തിരുമുറിവ്!

മാനവധ്വനി

നിലനില്പു തന്നെ അപകടത്തിലാണത്രെ!
നിൽക്കാത്തൊനെന്ത് നില നില്പ്!
ഉറക്കം വരുന്നില്ലത്രെ!
ഉറക്കമറിയാത്തോനെന്ത് ഉറക്കം!
ഒലിച്ചു പോകുമത്രെ!
ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

അണക്കെട്ട് പൊട്ടിച്ച പുണ്യപിതാക്കന്മാരേ,
അണക്കെട്ട് കെട്ടി തന്ന വിശുദ്ധന്മാരേ,
നമ്മൾ നിങ്ങൾക്ക് നേർച്ചയിട്ടിട്ടാണോ
ഒലിച്ചു പോകാതെ ഇപ്പോഴും ജീവിതം നില നിന്നത്?
കാലാകാലങ്ങളായി തണ്ടു മുറിച്ചു നട്ട ചെടികളായി
നിങ്ങൾ വളർന്ന് പടർന്നു പന്തലിച്ചപ്പോൾ,
വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോൾ
ഭൂകമ്പത്തെ അതി ജീവിച്ചോ?

ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ട്,
എന്തൊരു കുലുക്കം!
അത് അത്ഭുതം കാട്ടിയ,
നിങ്ങൾ ചവുട്ടി നടക്കുന്നത് കൊണ്ടാകാം!
അല്ലെങ്കിൽ നിങ്ങളെ ഒലിപ്പിക്കാനുള്ള,
ജലം അണക്കെട്ടിലില്ലാത്തതു കൊണ്ടാകാം!
എവിടെയോ കാർമേഘം ഉരുണ്ടു കൂടുന്നു..

ഇനിയെന്താണു പൊട്ടുക?
ആർക്കറിയാം?
ഇനിയെന്നാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുക?
ആർക്കറിയാം!

ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
ലിഖിതമായ ജന്മ വാസന!
യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
അലിഖിതമായ തത്വശാസ്ത്രം!
പണം കായ്ക്കുന്നമരമില്ലെങ്കിൽ
സുനാമിയെ പോലൊരു ചാകര!
സത്യമാണെങ്കിൽ അങ്ങിനെ..

പറഞ്ഞു പേടിപ്പിച്ചാണെങ്കിൽ അങ്ങിനെ..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...