20 May 2012

നിളയും ഞാനും.


ശാന്താമേനോൻ

ഒരു പുഴ വിടര്‍ന്നു പടര്‍ന്നു ചാഞ്ചാടി
വിതാനത്തിലലിയാന്‍ കൊതിച്ചു
മന്ദഹാസമണിഞ്ഞു  നിര്‍മലയായ്
ഓളങ്ങള്‍ ഇളക്കി മന്ദാകിനിയായി
ഗമിച്ചു വിദൂര മോഹപുര്ത്തിക്കായ്.

നെഞ്ചു പിളര്‍ന്ന മഹാ നോവിനെ
തലോടി ഉണക്കാന്‍ കൈകള്‍ വിടര്‍ത്തി
അരുതെന്നു കെഞ്ചി വൃദാ യത്നിച്ചു
നിശ്ശബ്ദം കരഞ്ഞു നിസ്സഹായയായി
മൃത്യു കാത്തുകിടന്നു.

കാലം വെള്ളി കെട്ടിയ കൂന്തലില്‍
പ്രാണനെ കെട്ടിയിട്ടു
വിഷാദ കരിമഷിനീര്‍ പടര്‍ന്നൊഴുകി
പൂരക ചിത്രങ്ങള്‍ പോലെ നാം.

പങ്കു വെക്കുവാന്‍ കൊതിക്കുന്നു ഞാന്‍
നാം വേര്‍പിരിഞ്ഞ ഇന്നലെകളുടെ
നാള്‍വഴികള്‍ തന്‍ ഹര്‍ഷ നിമിഷങ്ങളെ
ദൃഡ സൌഹൃദം ഇഴതെറ്റാതെ കാത്തു വെച്ചു
പിന്നൊരുനാള്‍ ഓര്‍ത്തിരുന്നൊരു
മഴത്തുള്ളി മാല കോര്‍ക്കാനായ്‌.

ഒരു സ്വകാര്യം കാതിന്നോര്‍മ്മച്ചെപ്പിന്‍
ചെറു സുഷിരത്തില്‍ ഒളിപ്പിച്ച്
ഒരു മര്‍മര സംഗിതം
മാറ്റൊലിയായ് അലിയിച്ച്‌
മന്ദഹസിച്ചു നാം ......

ഇന്ന് വിഷാദം പേറി
സാക്ഷയിട്ട വാതായനത്തിന്‍ മുന്നില്‍
നിര്‍ന്നിമേഷരായ് നില്‍പ്പു നാം
മോഹവെളിച്ചം കൊതിച്ചു
നിലാപക്ഷികള്‍ പോല്‍.

വൃദ്ധരായ്, തണല്‍ പതുക്കെ വിരിയുന്ന നിമിഷത്തിനായ്
കത്തുന്ന സൂര്യ താപത്തിന്‍ മഹാമെയ്താനത്ത്
സായുജ്യ മോഹങ്ങള്‍
നറു മൊട്ടായ് വിരിയാന്‍ കാത്തു കാത്ത്
മനസ്സിന്‍ വേപഥു മാത്രം കൂട്ടിനായ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...