സന്തോഷ് പാല mcsanthosh@yahoo.com മരിച്ചുപോയവരുടെ ആത്മാക്കള്‍ അലയുന്നിടത്ത് നിന്ന് കണ്ടെടുത്തത് വിശ്വാസത്തിന്റെ കണ്ണു പോയ മുഖമാണ് ജീവിച്ചിരിക്കുന്നവരുടെ ശരീരങ്ങള്‍ അലയുന്നിടത്ത് നിന്ന് കണ്ടെടുത്തത് ആഗ്രഹങ്ങളുടെ മുഴുക്കാപ്പണിഞ്ഞ മുഖമാണ് കളിച്ചു നടന്ന കൂട്ടുകാര്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത് വേണ്ടാതീനങ്ങളുടെ വെളുക്കെചിരിക്കും മുഖമാണ് പോര്‍ക്കളത്തില്‍ ചിതറി വീണ ശരീരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത് അത്യാര്‍ത്തിയുടെ അതിവികൃത മുഖമാണ് കണ്ണൂം കാതും വായും നഷ്ടപ്പെട്ട ഒരു പ്രതിമയില്‍ നിന്ന് കണ്ടെടുത്തത് കാലം കൊണ്ടുപോയ ഒരു കല്‍പ്പണിക്കാരന്റെ കരിവാളിച്ച മുഖമാണ് നഷ്ടങ്ങളുടെ നടുവിലൊരു സ്മാരകം കണ്ടെത്താനുള്ള തിരക്കിലാണീ യാത്ര. സമാധാനത്തിന്റെ കുറച്ചു പ്രാവുകളുമായി അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും പതിവുപോലെ അവരവിടെയെത്തിയേക്കാം ഞാന്‍ തോക്ക് നിറച്ച് പിടിച്ചിരിക്കുകയാണ്. കാഞ്ചി കൈവിരലിനോട് അരുതേ അരുതേയെന്ന് പറയുന്നുണ്ടാകുമോ?
19 May 2012
കണ്ടെത്താനുള്ളത്
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...
