20 May 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന


എ. എസ്‌. ഹരിദാസ്‌

കേരളം ഗ്രാമങ്ങളുടെ കൂട്ടായ്മയായിരുന്ന കാലം എന്നേ കഴിഞ്ഞുപോയി! കേരളം
ഇന്ന്‌ ഒരൊറ്റ നഗരമാണ്‌. കോൺക്രീറ്റ്‌ കാടുകളെ വിട്ട്‌ നഗരം ഗ്രാമങ്ങളിൽ
താവളമടിക്കുന്നു. പതുക്കെ അവ നഗരങ്ങളായി പരിണമിക്കുന്നു. ദൂരമാണ്‌ പണ്ട്‌
നഗരങ്ങളേയും ഗ്രാമങ്ങളേയും വേർതിരിച്ചിരുന്നത്‌. ഇരച്ചുപായുന്ന ചെറിയ
കാറുകളും ഇരുചക്രവാഹനങ്ങളും ചേർന്ന്‌ ആ ദൂരത്തെ ശൂന്യമാക്കുന്നു.
സെൽഫോണുകളുടെ റേഞ്ചില്ലാത്ത പ്രദേശങ്ങൾ ഇന്ന്‌ കേരളത്തിലുണ്ടാവില്ല.
തിരക്ക്‌ ഗ്രാമങ്ങളെ ശല്യപ്പെടുത്തുന്നുവേന്ന ആക്ഷേപം ഇപ്പോൾ ഉയരാറില്ല.
'നാട്യപ്രധാനമായ നഗര' മാണിന്ന്‌ കേരളം മുഴുവൻ. ആ പ്രദേശങ്ങളെ
സാംസ്കാരികമായി നഗരവൽക്കരിക്കുന്നത്‌ ദൗത്യമായി എഴുത്തുകാർ ഏറ്റെടുക്കണം.
പഴയ അയൽക്കൂട്ടങ്ങൾ ഇന്ന്‌ റേശിഡന്റ്‌ അസോസിയഷനുകളുമായി രൂപാന്തരം
പ്രാപിച്ചിരിക്കുന്നു. ഗ്രാമീണ മൗഢ്യങ്ങളോട്‌ വിട പറഞ്ഞ്‌ നഗരത്തിന്റെ
വെല്ലുവിളി ഏറ്റെടുക്കുവാൻ സാംസ്ക്കാരിക പ്രവർത്തകർക്കു കഴിയണം. ഈ
കാഴ്ച്ചപാടിൽ നിന്നുകൊണ്ടാണ്‌ ഇനി സാഹിത്യരചനകൾ ഉണ്ടാവേണ്ടത്‌.
ഈ പ്രാവശ്യം കവിതകളിലൂടെയുള്ള സഞ്ചാരമാവട്ടെ തുടക്കം.
സനൽ ശശിധരൻ
സത്യൻ മാടാക്കര

'ഉത്തരം' (ഒ.വി.ഉഷ) പതിവുപോലെ, അഭിപ്രായങ്ങളുടെ കവിതയത്രെ. ഏതാനും
വരികളിൽ ജീവിതം തുടിക്കുന്നു. 'എനിക്കു' വേണ്ടി അന്യർ എന്നെ
നോക്കരുതെന്നു പറയുമ്പോൾ, 'ഞാൻ' നോട്ടങ്ങളേറ്റു വാങ്ങുന്ന നക്ഷത്രമാകാൻ
കൊതിക്കുന്നു. കഥയിലൂടെ "നീണാൾ വാഴട്ടെ മൗനം" കവിത രചിക്കപ്പെടുന്നു.
മലയാളമെന്ന മൗനം കൊതിക്കുന്ന വാക്കുകളുടെ ദാതാവായി വിടരട്ടെ, സനൽ ശശിധരൻ,
സത്യൻ മാടാക്കരയുടെ "കുടചൂടിയ വീട്‌" (ഹ്രസ്വ കവിത);  പ്രവാസ ദൂരം
(സന്തോഷ്‌ പാല) തുടങ്ങിയവ ആനുകാലിക ലോകത്തിന്റെ മുന്നണിയിലേയ്ക്ക്‌
ഇനിയും വളരാനിരിക്കുന്നതേയുള്ളു. ജിജോ അഗസ്റ്റിന്റെ 'തീവണ്ടി' പഴയ
പ്രമേയമാണ്‌. വി ദത്തിന്റെ 'വിഷാദഗീതവും' മറ്റൊന്നല്ല സംവദിക്കുന്നത്‌.
ഗീതാരാജന്റെ 'ഉദ്യോഗസ്ഥ' പുതിയകാലത്തിന്റെ സൃഷ്ടിയാണ്‌. 'ഉദ്യോഗസ്ഥ'
ജീവിതത്തിന്റെ തിരക്കുകൾ ഹ്രസ്വകവിതയെ ഭംഗിയാക്കി. സി. എം. രാജുവിന്റെ
'വരയും വാക്കും' എന്തോ പറയലായി. വല്ലാത്ത ക്ലിഷ്ടത. ജ്യോതിഭായി
പരിയാടത്ത്‌ ആരെ ഭയന്നാണ്‌ 'അഭയ'മന്വേഷിക്കുന്നത്‌? അഭയം തരാൻ
ഇന്നാരുമില്ല. കാരണം, എല്ലാവരും ഭയമുള്ളവരാണ്‌. അതുകൊണ്ട്‌ ജീവിതം സുധീരം
ജീവിച്ചു തീർക്കുക! 'ഓർത്തെടുക്കുമ്പോൾ' (രാജു കാഞ്ഞിരങ്ങാട്‌) എന്ന
ഹ്രസ്വകവിത വാക്കുകളുടെ പുതിയ സംയോജനം (രീ​‍ായശിമശ്​‍ി) നടത്തി
അർത്ഥകൽപനയ്ക്കു ശ്രമിക്കുന്നു. ലീല എം. ചന്ദ്രന്റെ 'പൂവും മുള്ളും' ഒരു
സാമ്പ്രദായിക കവിതയായി. അനുഭവങ്ങളോടും പ്രതീകങ്ങളോടും പുതിയ
കാഴ്ചപ്പാടുണ്ടാവണം. തെരേസ ടോമിന്റെ 'ഒരമ്മയായതിൽ' സംവദിക്കുന്നതും പഴയ
ഒരേ പ്രമേയം തന്നെ. ഒച്ചയില്ലാത്ത പാട്ട്‌ (ഡോ: കെ. ജി. ബാലകൃഷ്ണൻ)
രാംമോഹൻ പാലിയത്ത്‌ എഴുതിയ 'ആസ്ഥാനഗായകൻ' (പുതിയ പ്രമേയമുണ്ട്‌ കവിതയിൽ)
വേനൽ (യാമിനി ജേക്കബ്‌) തുടങ്ങിയവയും ഈ ലക്കം 'മലയാള സമീക്ഷ'യിലുണ്ട്‌.
സജി സുരേന്ദ്രൻ എഴുതിയ 'നിഴൽ' എന്ന 'സൈദ്ധാന്തിക' കവിതയും കെ. വി.
സുമിത്രയുടെ 'നിനക്കാരല്ല ഞാനും' ദുഃഖോപാസനയുടെ ആളലായി
വേറിട്ടുനിൽക്കുന്നു. 'അഹരിതം' (ടി. എ. ശശി), 'ഭ്രൂണവിചാരം'
(ജാനകി-വേറിട്ടുനിൽക്കുന്ന വിചാരം) 'ആലിപ്പഴം' (ജെയിംസ്‌ ബ്രൈറ്റ്‌),
'ആദ്യസ്വപ്നം' (ഗീത മുന്നൂര്ർക്കോട്‌) എന്നീ രചനകൾ നന്നായി. സത്താർ
അഡൂരിന്റെ ഹ്രസ്വകവിതയും, ജയചന്ദ്രൻ പൂക്കരത്തറയുടെ 'തമ്പുരാന്റെ
തുമ്പിയും' 'മാനവധ്വനി'യും, മഹർഷി (മഴരാഗം), ശാന്താ മേനോൻ , നിദർശ്‌
രാജ്‌, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ആർ നായർ, ഷാജി നായരമ്പലം, സുജാകൃഷ്ണ, ബി.
ഷിഹാബ്‌, സതീശൻ പയ്യന്നൂർ, രാജേഷ്‌ ചിത്തിര, ശീതൾ പി. കെ., ശ്രീദേവി
നായർ, അജിത്‌ കെ.സി, അഭയ, ഷൈൻ ടി. തങ്കൻ, കെ.ബി വസന്തകുമാർ, അഴീക്കോടൻ,
വി.ആർ രാമകൃഷ്ണൻ, എം.കെ ഹരികുമാർ എന്നിവരുടെ കവിതകളും 'മലയാള സമീക്ഷയിൽ'
ഉൾപ്പെടുത്തിയിട്ടുണ്ട്‌.
കഥാവിഭാഗം
ജനാർദ്ദനൻ വല്ലത്തേരിയുടെ 'സാഹസികമായ' കഥാരചന (മനുഷ്യബോംബ്‌) രസകരമായി
എങ്കിലും കഥയുടെ പഴയരീതിക്കപ്പുറം എഴുതാൻ
ശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു
. 'കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ'
(അനിൽകുമാർ സി. പി.) ഏറെ ലാഘവത്തോടെ പറഞ്ഞകഥ. പ്രമേയം ആനുകാലികമെങ്കിലും
(സദാചാര പോലീസ്‌ എന്തുപറയുമെന്നറിയില്ല) നവമായൊരു ശൈലിയിലൂടെ പറയാൻ
കഴിഞ്ഞില്ലെന്ന, പ്രധാനപ്പെട്ടൊരു കുറവുണ്ട്‌. മൂന്നോ നാലോ ദശാബ്ദങ്ങൾ
മുമ്പു വായിച്ച ചെറുകഥയുടെ ശൈലി. ഇതു മാറ്റിയെടുക്കണം, ശ്രീ അനിൽ കുമാർ.
സത്യൻ താണിപുഴയുടെ 'കാളിപൂച്ചയും പിടക്കോഴിയും' എന്ന കുട്ടിക്കഥയും,
സണ്ണി തായങ്കരിയുടെ 'ദയാവധം' എന്ന ലേഖന സമാനമായ കൃതിയും ആകർഷകമായില്ല.
മോഹൻ ചെറായിയിലുള്ള പ്രതിഭയുടെ ഉന്മീലനം 'പേപ്പട്ടികൾ' എന്ന പേരിൽ
'മലയാളസമീക്ഷ'യുടെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. അഭിനന്ദനങ്ങൾ
'സ്ത്രീയാണു നല്ല മാനേജർ' (ബി. പ്രദീപ്‌ കുമാർ) പ്രമേയം നന്ന്‌.
അത്രയുള്ളൂ. 'മാഡം' (എസ്സാർ ശ്രീകുമാർ) വിപ്ലവാന്മകമായ കഥയെഴുതാൻ തുനിഞ്ഞ
കഥാകൃത്തിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. വലിയൊരു പ്രമേയം ഹ്രസ്വമായ
വാക്കുകളിൽ അവതരിപ്പിച്ചു.
'ഒന്നിനൊന്ന്‌, ഒന്നിനും കൊള്ളാത്തവർ തുടങ്ങിയ പ്രയോഗങ്ങളിലൂടെ
ശ്രദ്ധേയമാകുമായിരുന്ന റോഷൻ പി. എം. ന്റെ 'റെഡി, വൺ ടു ത്രീ'
വാഴ്ത്തപ്പെടുമായിരുന്നെങ്കിലും, ഏറെ ദുർഗന്ധം വമിക്കുന്ന നീണ്ട കഥ
വേണമായിരുന്നോ? ശ്രീജിത്ത്‌ മുത്തേടത്തിന്റെ കഥ 'ജാലകങ്ങൾ' ശ്രദ്ധേയം...
എന്തുകൊണ്ടും. കാലത്തിന്റെ പ്രശ്നങ്ങൾ പരിമിതമായ വരികളിൽ
വരച്ചുചേർത്തിരിക്കുന്നു! മുല്ലപ്പെരിയാറും......., ദീപു കാട്ടൂരിന്റെ കഥ
ഇങ്ങനെയോ എഴുതേണ്ടത്‌?  ഒരു ദേശീയബോധമൊക്കെ വേണ്ടതല്ലേ? ശ്രദ്ധിക്കുക.
'ദൃഷ്ടാന്തം' (റഷീദ്‌ തൊഴിയൂർ) ഒരു പുരാതന കാലത്തെ കഥ പോലെ തോന്നി.
'ആത്മാവുകളെ വിളിച്ചു വരുത്തുന്നവർ' (സരിജ എൻ. എസ്‌.) 'പ്രഭാത സവാരി'
(പ്രമോദ്‌ കെ.പി), 'എന്റെ യാത്രകൾ' (ഷാജഹാൻ), "വൈഷ്ണ" (ചിമ്പൻ),
'ചെകുത്താന്റെ ചുറ്റിക്കൽ' (കൊച്ചൻ) എന്നീ കഥകളും ഈ ലക്കം "മലയാള
സമീക്ഷ"യിൽ വായിക്കാം.
ലേഖനങ്ങൾ - അഭിപ്രായങ്ങൾ
പി. സുജാതന്റെ  'പട്ടാള മേധാവിയുടെ രാഷ്ട്രീയപ്പോര്‌', കാര്യങ്ങളെ
യുക്തിസഹമായി അതരിപ്പിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിൽ
ഒരു പൗരനുള്ള സ്വാതന്ത്ര്യത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും സ്വരം
ഉൾച്ചേർത്തിരിക്കുന്ന ലേഖനം നന്നായി. മീരാകൃഷ്ണയുടെ 'ചാവുതുള്ളൽ' നോവലിനെ
കുറിച്ചുള്ള പഠനം നന്നായി. ഓട്ടോറിക്ഷാ തൊഴിലാളിയുടെ ജീവിത പ്രയാസങ്ങൾ
നിരത്തിവയ്ക്കുന്ന രഘുനാഥ്‌ പലേരിയുടെ കുറിപ്പ്‌ മാനവികതയുടെ
പ്രത്യക്ഷമായ ഇടപെടലായി.

തീർന്നതുപോലെ തോന്നി. ക്ഷമിക്കുക. 'അക്ഷരരേഖ', 'പ്രണയം', 'മനസ്സ്‌',
'അഞ്ചാം ഭാവം', 'നിലാവിന്റെ വഴി', 'ചരിത്ര രേഖ', 'കൃഷി' തുടങ്ങിയ
പംക്തികൾ 'മലയാള സമീക്ഷ'യിൽ തുടരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...