19 May 2012

സാഹിറ

സി.കെ.ഷീജ


ചിറക് നനഞ്ഞ്
പറക്കാനാകാത്ത
പൂമ്പാറ്റയെ
കൈയിലെടുത്ത്
കണ്ണില്‍ കടലേറ്റു വാങ്ങി
വിതുമ്പി നില്‍ക്കുന്ന
അവളെ
നാലാം ക്ലാസിന്റെ
വരാന്തയില്‍ വച്ചാണ്
ആദ്യമായി കണ്ടത്
************************
മഴയ്‌ക്കെതിരെ
ചരിച്ചു പിടിച്ച
കുടയുമായി
കുപ്പിവളക്കിലുക്കങ്ങള്‍ക്കൊപ്പം
പൊട്ടിച്ചിരിച്ച്
പിന്നെ
സ്‌കൂള്‍ മുറ്റത്തെ
പൂവാകച്ചോട്ടിലെ
കളിക്കൂട്ടത്തില്‍
**********************
ഇമയനക്കങ്ങള്‍ കൊണ്ട്
കവിതയെഴുതി
പുഞ്ചിരിയാല്‍
നിലാവു പരത്തി
കസവു തട്ടത്തില്‍
അത്തറു പൂശി
കൈവെള്ളയില്‍
മൈലാഞ്ചിപ്പൂക്കള്‍
വിരിയിച്ച്
സ്വപ്നങ്ങള്‍
പൂത്തിറങ്ങുന്ന
കല്യാണ രാത്രിയില്‍
***********************
ദ്രവിച്ച നഖങ്ങളില്‍
സഹനത്തിന്റെ ചായം
തേച്ച്
കരി പിടിച്ച ചിരിയുമായി
നിലം പറ്റിച്ചേര്‍ന്നൊരു
പഴഞ്ചൂല്‍ക്കെട്ടു പോലെ
അടുക്കള മുറ്റത്തെ
ചപ്പിലക്കൂമ്പാരത്തിനരികെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...