ആർ ശ്രീലതാവർമ്മ
സാഹിത്യപഠനത്തിലെ സർഗാത്മകത
സാഹിത്യപഠനവും സർഗാത്മകതയും സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ എളുപ്പമുള്ള സംഗതികളല്ല.പഠനം ചില വ്യവസ്ഥകളെ പിന്തുടരുന്നു,എല്ലായ്പ്പോഴും.
കാലത്തെ അതിജീവിക്കുന്ന രചനകളെ നാം ക്ലാസ്സിക്കുകൾ എന്നു വിളിക്കും.രാമായണം,മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ കാളിദാസ കാവ്യനാടകങ്ങൾ ഇവയെല്ലാം ക്ലാസ്സിക്കുകളാണ്.ക്ലാസ്സിക്കു
സി.വി.രാമൻ പിള്ളയുടെ നോവൽത്രയത്തിൽ ഒന്നു മാത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക സൗകര്യം കണക്കിലെടുത്താണെന്നതിന് സംശയമില്ല.പക്ഷേ, 'രാമരാജാബഹദൂർ'പാഠ്യവസ്തുവായി മുന്നിൽ കിട്ടുന്ന വിദ്യാർഥികളും അധ്യാപകരും എങ്ങനെയാണ് 'രാമരാജാബഹ്ദൂറി'ലെ ജീവിതഗാംഭീര്യത്തെ ചോർച്ച കൂടാതെ പിന്തുടരുന്നത്?ഇത് വളരെ ദുഷ്കരമാണ്.പക്ഷേ സൂക്ഷ്മമായ പരിശ്രമത്തിലൂടെ സാധ്യമാകുന്നതുമാണ്.സി.വിയുടെ ചരിത്രസങ്കല്പനം,രാഷ്ട്രീയദർശനം ഏന്നിവ വേർതിരിച്ചറിയുകയും 'മാർത്താണ്ഡവർമ്മ'യിൽ തുടങ്ങി 'രാമരാജാബഹദൂറി'ലെത്തുമ്പോൾ സി.വി.യുടെ ദാർശനികചക്രവാളത്തിന് സംഭവിക്കുന്ന വികാസപരിണാമങ്ങൾ മനസ്സിലാക്കുകയുമാണ് ഇവിടെ വേണ്ടത്.സി.വി.യുടെ നോവൽത്രയം ഉദാഹരിച്ചു എന്നേയുള്ളൂ.മറ്റേതൊരു എഴുത്തുകാരന്റെ കൃതി പഠിക്കുമ്പോഴും ഇതേ സമീപനമാണ് സ്വീകാര്യം.'ചിന്താവിഷ്ടയായ സീത' പഠിക്കുമ്പോൾ ആശാന്റെ മറ്റ് കൃതികളും അവയിലൂടെ ഉരുത്തിരിഞ്ഞുകിട്ടുന്ന ആശാന്റെ കാവ്യ-ജീവിതദർശനങ്ങളും
സ്വാംശീകരിച്ചില്ലെങ്കിൽ പഠനം ഫലശൂന്യമാകുമെന്ന കാര്യത്തിൽ തർക്കമില്ല.
നമ്മുടെ സർവകലാശാലകളിൽ ഭാഷയും സാഹിത്യവും പഠനത്തിന് തിരഞ്ഞെടുക്കുന്നവരുടെ എന്നം കുറഞ്ഞു വരികയാണ്.മറ്റ് വിഷയങ്ങൾക്ക് സീറ്റ് ലഭിക്കാത്തവരാണ് മലയാളം പോലുള്ള വിഷയങ്ങൾ പഠിക്കാനെത്തുന്നത് എന്നൊരു പൊതുവിശ്വാസമുണ്ട്.ഇതിൽ കുറെ മുൻവിധിയും അടച്ചാക്ഷേപവുമുണ്ടെങ്കിലും താത്പര്യത്തെ കരുതി ഭാഷാ,സാഹിത്യപഠനങ്ങൾ നിർവഹിക്കാൻ തയ്യാറാകുന്നവർ നന്നേ ചുരുക്കമാണ് എന്നുള്ളത് സമ്മതിക്കേണ്ടി വരും.പഠനകർത്താക്കളിൽ താത്പര്യം വളർത്തുന്നതിലേക്ക് നമ്മുടെ ഭാഷാ സാഹിത്യ പഠനപദ്ധതികൾ നവീകരിക്കപ്പെടേണ്ടതുണ്ട്.ഇതൊന്