17 Jun 2012

നാളമടർന്ന്‌


മഹർഷി

വാക്കിന്റെ വറുതിയേറുന്നു
നോക്കിന്റെ നിറംനിണത്തിൽ
തള്ളുന്നുള്ളത്തിലലമുറകൾ
പൊള്ളുന്നശീത്കാരമേറുന്നു

കള്ളവുമില്ലചതിയുമില്ല
എല്ലാം ഒന്നായൊഴുകിത്തുലയുന്നു
എല്ലുപൊലുമെവിടയോ
പുല്ലുപോലുമില്ലകാണാൻ

തായ്നെഞ്ചിലുറങ്ങുന്ന
താരിന്റെനാരും ചതഞ്ഞു
തോരാത്തകണ്ണീരിനുപ്പും
തീതിന്നുനീറിപ്പടർന്നു

ആധികൾവ്യാധികൾ
തീറാധാരക്കെടുതികൾ
താറുമാറായജീവന്റെ
തകൃതിപ്പിടയുന്നതാളം

കത്താത്തതിരിനാളം
എത്താത്തചിന്താഭരിതം
ഏങ്ങലിന്നന്തരാളം
എവിടെയിനിയീനാളും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...