17 Jun 2012

പ്രണയം


 സുധാകരൻ ചന്തവിള


സ്ത്രീവിമോചന സമീപനത്തിന്റെ
പൊള്ളത്തരങ്ങൾ


പെണ്ണെഴുത്ത്‌, പെൺപ്രസ്ഥാനം എന്നിവയെല്ലാം ഇന്ന്‌ സാഹിത്യത്തിലും
ജീവിതത്തിലും വളരെയധികം സ്ഥാനം നേടിയിട്ടുണ്ട്‌. 1960-കളിൽ ആരംഭിച്ച
സ്ത്രീവിമോചനപ്രസ്ഥാനം ഇടയ്ക്കൊന്നു മങ്ങലേറ്റെങ്കിലും ഇപ്പോൾ സജീവമായി
വളർവന്നുവന്നിട്ടുണ്ട്‌. പെണ്ണിനുമാത്രമായി ഒരു ജീവിതമുണ്ടോ?
ആണിനുമാത്രമായി ഒരു ജീവിതമുണ്ടോ? പെണ്ണില്ലാതെ ആണിനും ആണില്ലാതെ
പെണ്ണിനും ജീവിക്കാനാവുമോ? കുറച്ചൊക്കെ അങ്ങനെയാകുമെങ്കിലും
യഥാർത്ഥത്തിലുള്ള കുടുംബജീവിതം സാധ്യമല്ലല്ലോ.
       ഒരിക്കലും പൂർണ്ണമായി സാധ്യമല്ലാത്ത സങ്കൽപങ്ങൾ നമ്മുടെ പെൺവിമോചനവാദികൾ
ഉയർത്തിപ്പിടിക്കുന്നുണ്ട്‌. പെൺപക്ഷക്കാരുടെ വാദഗതികൾകൊണ്ട്‌ പലതും
മാറിയിട്ടുണ്ടെങ്കിലും മാറ്റാൻ കഴിയാത്തത്തായി ചില സത്യങ്ങൾ
അവശേഷിക്കുന്നതായി അവർതന്നെ തിരിച്ചറിയുന്നുണ്ടാവും. സ്ത്രീപുരുഷന്മാർ
ഉണ്ടായ കാലത്തുതന്നെ ഭൂമിയിൽ സ്വഭാവ-സ്വരൂപങ്ങളിൽ, തൊഴിൽ-പ്രവർത്തന
മേഖലകളിൽ പ്രകടമായ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. കുടുംബത്തെ പോറ്റാനായി
തൊഴിലെടുക്കാനുള്ള എല്ലാവിധ ഉത്തരവാദിത്വങ്ങളും പുരുഷന്മാർ
ഏറ്റെടുത്തുവേങ്കിൽ കുട്ടികളെ പ്രസവിക്കുകയും വളർത്തുകയും ഉൾപ്പെടെയുള്ള
വീട്ടുകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവളായി സ്ത്രീ മാറുകയുമുണ്ടായി.
ഇത്‌ സ്ത്രീയും പുരുഷനും അറിഞ്ഞോ അറിയാതെയോ സംഭവിച്ചതല്ല. പ്രകൃതിപോലും
അത്തരം ചില നിയമങ്ങളെ ഇന്നും അംഗീകരിച്ചുകൊണ്ടിരിക്കുന്നുവേ
ന്നതാണ്‌
സത്യം.
       ഏതെങ്കിലും പുരുഷന്‌ പ്രസവിക്കാനും മുലയൂട്ടാനും ഇന്നോളം
കഴിഞ്ഞിട്ടുണ്ടോ?  ഭാര്യയുടെ പ്രസവവേദനയ്ക്കും ജീവിതവേദനയ്ക്കും
കൂട്ടുനിൽക്കാനല്ലാതെ ഏറ്റവും അഗാധമായ സ്നേഹമുള്ള ഒരു ഭർത്താവിനുപോലും
മറ്റെന്തു ചെയ്യാൻ കഴിയും. സ്ത്രീക്ക്‌ കൂടിയാൽ എത്ര കുട്ടികളെ വളർത്താൻ
കഴിയും? ഇന്നത്തെ സ്ത്രീക്ക്‌ പരമാവധി ഒന്നോ രണ്ടോ കുട്ടികളെയല്ലേ
പ്രസവിക്കാനും വളർത്താനും കഴിയുകയുള്ളൂ. ഒരു സ്ത്രീക്ക്‌ തന്റെ
ജീവിതകാലമത്രയും കൊണ്ട്‌ പ്രസവിക്കാൻ കഴിയുന്ന കുട്ടികളുടെ എണ്ണം
ഇരുപതാണെന്നു പറയപ്പെടുന്നു. പുരുഷനാകട്ടെ പതിനാറായിരത്തിലേറെ കുട്ടികളെ
ഉൽപാദിപ്പിക്കുവാനുള്ള ശേഷി ഒരു ജീവിതത്തിൽ കഴിയുന്നുവേന്നും കണക്കുകൾ
കാണിക്കുന്നു. അത്രയ്ക്കൊന്നും ഉൽപാദിപ്പിക്കാനും സംരക്ഷിക്കാനും ഇന്ന്‌
ഒരു സ്ത്രീക്കും പുരുഷനും സാധ്യമല്ലെന്നുള്ളത്‌ സമ്മതിക്കുമ്പോൾതന്നെ
പ്രസവം എന്ന പ്രക്രിയ സ്ത്രീയുടെ ഉത്തരവാദിത്വവും ദൗത്യവുമാണെന്നു
സമ്മതിക്കാതിരിക്കാൻ ഒരു സ്ത്രീവിമോചനവാദിക്കും കഴിയുകയില്ല. ഏതു
വനിതാവിമോചകയായ  സ്ത്രീക്കും പ്രസവിക്കേണ്ടിവന്നാൽ പ്രസവിച്ചല്ലേ പറ്റൂ.
വേണ്ടിവന്നാൽ അക്കാര്യം മറ്റൊരു സ്ത്രീയെ ഏൽപിക്കാമെന്നല്ലാതെ ഭർത്താവിനെ
ഏൽപ്പിക്കാൻ കഴിയില്ലല്ലോ.
       സ്ത്രീയും പുരുഷനും എന്ന വ്യത്യാസം പൂർണ്ണമായി മാറ്റാൻ സമൂഹത്തിൽ
ഒരിക്കലും സാധ്യമല്ല. പെണ്ണിനുമാത്രമേ യഥാർത്ഥ പെണ്ണാകാനും ആണിനുമാത്രമേ
യഥാർത്ഥ ആണാകാനും കഴിയുകയുള്ളൂ. ജീവിതത്തെയും സംസ്കാരത്തെയും
സാഹിത്യത്തെയും ശോഭനമാക്കുന്ന പ്രധാനപ്പെട്ട സങ്കൽപവും യാഥാർത്ഥ്യവുമാണ്‌
സ്ത്രീപുരുഷ ബന്ധവും വ്യത്യാസവും. ഇത്തരം ബന്ധങ്ങളെയും ആ ബന്ധങ്ങൾ വഴി
ഉണ്ടാകുന്ന വ്യത്യാസങ്ങളെയും പൂർണ്ണമായി ഒഴിവാക്കിയാൽ ജീവിതത്തിന്റെ
പരിണാമഗുപ്തിയും നാടകീയതയും നഷ്ടമാകും. അങ്ങനെയുള്ള ജീവിതം ആർക്കും
ആവശ്യമില്ലാതാകും.
       ഇതിഹാസങ്ങൾ മുതലുള്ള കാലംതൊട്ടേ ജീവിതത്തെ
ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്‌ സ്ത്രീപുരുഷപ്രണയം. പ്രണയം
ആർക്കും ആരിലും എപ്പോഴുമുണ്ടാകാമെന്നുതന്നെയാണ്‌ ആ കൃതികൾ
ബോധ്യപ്പെടുത്തുന്നത്‌. അച്ഛനുവേണ്ടി വിവാഹാലോചന നടത്തുന്ന മകനെ
മഹാഭാരതകഥയിൽ കാണാമെങ്കിൽ അമ്മയെ കല്യാണം കഴിക്കുന്ന മകനെ
ഗ്രീക്കുസാഹിത്യത്തിൽ ദർശിക്കാം. ഇത്തരം കഥകളിൽ ചുറ്റിപ്പറ്റിനിൽക്കുന്ന
ദർശനബോധത്തെ നമുക്ക്‌ തള്ളിക്കളയാനാകുമോ? ഇതിഹാസങ്ങളും പുരാണങ്ങളും
രചിച്ചതു പുരുഷന്മാരായതുകൊണ്ടാണോ ഇങ്ങനെയുള്ള ബന്ധങ്ങളെക്കുറിച്ച്‌
പ്രതിപാദിക്കേണ്ടിവന്നത്തെന്ന്‌ ഏതെങ്കിലും സ്ത്രീപക്ഷ എഴുത്തുകാരി
പറയുമോ? പുരുഷപക്ഷസാഹിത്യം മാത്രമല്ല പുരുഷന്മാരായ എഴുത്തുകാർ
നിർമ്മിച്ചതു. സ്ത്രീപക്ഷസാഹിത്യം പോലും ആദ്യം രചിച്ചതു പുരുഷനാണെന്ന്‌
മനസ്സിലാക്കാൻ കഴിയും. ശ്രീരാമന്റെ മുഖത്തുനോക്കി തന്റേടത്തോടെ
അഞ്ചാറുവാക്കുകളെങ്കിലും പറയാൻ സീതയ്ക്കു ശക്തികൊടുത്തത്‌
കുമാരനാശാനാണ്‌. (ചിന്താവിഷ്ടയായ സീത). ഇന്ന്‌ ഏതെങ്കിലും സ്ത്രീപക്ഷ
എഴുത്തുകാരി പുരുഷ പീഡനത്തെക്കുറിച്ച്‌ സാഹിത്യമെഴുതുന്നുണ്ടോ? അവർ പലരും
സർവ്വദാ എഴുതിക്കൊണ്ടിരിക്കുന്നത്‌ സ്ത്രീപീഡനത്തെക്കുറിച്ചും
സ്ത്രീവിമോചനത്തെക്കുറിച്ചും മാത്രമല്ലേ?
ഇപ്പോഴും സ്ത്രീപീഡനങ്ങൾ ഉണ്ടാകുന്നുണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നാൽ
സ്ത്രീപീഡനങ്ങൾ മാത്രമാണോ ജീവിതം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട
പ്രശ്നം. സ്ത്രീപീഡനങ്ങൾ ഉണ്ടാകുന്നതുപോലെ തന്നെയോ അതിനെക്കാളേറേയോ
പുരുഷപീഡനങ്ങളും ഉണ്ടാകുന്നുണ്ട്‌. സ്ത്രീകളെപ്പോലെ പുരുഷന്മാർ എന്തിനും
ഏതിനും വാവിട്ടുവിളിക്കാറില്ല. അവർ പലരും പലതും യഥേഷ്ടം
സഹിക്കുന്നവരാണ്‌. പലതും പുറത്തു പറയാൻ ഇഷ്ടപ്പെടാത്തവരുമാണ്‌.
അല്ലെങ്കിൽത്തന്നെ ഭാര്യ പീഡിപ്പുച്ചുവേന്ന്‌ പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന
മാനക്കേടിനെക്കുറിച്ച്‌ പല പുരുഷന്മാരും വേദനിക്കുന്നവരാണ്‌. അവസരം
വരുമ്പോൾ അധികാരികൾക്കുമുമ്പിലോ, കോടതികളിലോ പറയുന്നതൊഴിച്ചാൽ, ഭാര്യ
തന്നെ മർദ്ദിച്ചുവേന്നോ, മാനസികമായി പീഡിപ്പിച്ചുവേന്നോ പുറത്തുപറയാൻ ഒരു
പുരുഷനും ഇഷ്ടപ്പെടുന്നില്ല.
       സ്ത്രീവിമോചനക്കാരുടെ അവകാശസമരങ്ങളിൽ ഉയർന്നുവരുന്ന വാദഗതികളെല്ലാം
പൂർണ്ണമായി തള്ളിക്കളയാനാകില്ലെങ്കിലും ഉദരത്തിൽ കിടക്കുന്ന കുഞ്ഞിന്റെ
ലിംഗപരിശോധന നടത്തുന്നത്‌ തടയണമെന്നകാര്യം പൂർണ്ണമായി സമ്മതിക്കാൻ
കഴിയുമോ? ഒരു സ്ത്രീവിമോചനക്കാരി പോലും ഗർഭം ധരിക്കുമ്പോൾ താൻ
പ്രസവിക്കുന്ന കുഞ്ഞ്‌ ആണായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്‌?
ഈ ലോകത്തിൽ ആണുങ്ങൾ മാത്രം മതിയോ?  ആണും പെണ്ണും സമാസമമായി
ഉണ്ടാകാതിരുന്നാലുള്ള പ്രത്യാഘാതത്തെക്കുറിച്ചറിയാത്തതുകൊണ്ടല്ലതാനും.
എപ്പോൾ കുട്ടികൾ വേണമെന്നു തീരുമാനമെടുക്കാൻ ദമ്പതികൾക്ക്‌
അവകാശമുള്ളതുപോലെത്തന്നെ ഏതു കുട്ടിയെയാണ്‌ പ്രസവിക്കേണ്ടത്‌ എന്നു
തീരുമാനിക്കാനുള്ള അവകാശവും നിഷേധിക്കാൻ കഴിയുമോ? സ്ഥിരമായി
പെൺകുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരിക്കുന്നവർ വീണ്ടു ജനിക്കാൻ പോകുന്നത്‌
പെണ്ണാണെന്നറിയാനുള്ള അവസരം നൽകുന്നത്‌ നല്ലതല്ലേ. രണ്ടു
കുട്ടികളാകാമെന്ന നിയമം നിലവിലിരിക്കുന്ന രാജ്യത്ത്‌ ഏല്ലാ ദമ്പതികൾക്കും
ഓരോ ആണിനെയും ഓരോ പെണ്ണിനെയും പ്രസവിക്കാനുള്ള അവസരം സൃഷ്ടിക്കാനായി
ചിലപ്പോൾ ഗർഭഛിദ്രം നടത്തേണ്ടിവന്നാൽപ്പോലും അത്‌
അംഗീകരിച്ചുകൊടുക്കേണ്ടതല്ലേ.
       സ്ത്രീവിമോചനക്കാർ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു
പ്രധാനപ്പെട്ട പ്രശ്നം 'സ്ത്രീധനം' എന്ന മഹാവിപത്തിനെക്കുറിച്ചാണ്‌.
സ്ത്രീധനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടുകാലം മുതലേ ഇവിടെ
നിലനിന്നുവരുന്നതാണ്‌. കാലക്രമേണ അതിന്റെ രൂപഭാവങ്ങൾ മാറിയെന്നേയുള്ളൂ.
ഏതെങ്കിലും സ്ത്രീവിമോചനക്കാരികൾ സ്വന്തം മക്കളെ സ്ത്രീധനരഹിതമായി വിവാഹം
ചെയ്തുകൊടുക്കുന്നതായി അറിയിക്കുന്നുണ്ടോ? ഏതെങ്കിലും മാധ്യമങ്ങളിലൂടെ
അവർ അത്തരമൊരു വാർത്ത നൽകി സമൂഹത്തിനുമുമ്പിൽ പരസ്യപ്പെടുത്തുന്നുണ്ടോ?
       കാലം ഇന്ന്‌ ഏറെ മാറിയിരക്കുന്നു. തെഴിൽ സമീപനത്തിലും സാമൂഹിക
സമീപനത്തിലും സ്ത്രീക്ക്‌ ഏറെ തുല്യത ലഭിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യമാണുള്ളത്‌. സ്ത്രീക്ക്‌ ഏതു തൊഴിൽ തിരഞ്ഞെടുക്കാനും അവസരമുണ്ട്‌.
പുരുഷനെക്കാൾ തിരക്കും വേതനവുമുള്ള തൊഴിൽപോലും സ്ത്രീക്ക്‌ ഇപ്പോൾ
ലഭ്യമാണ്‌. പഴയതുപോലെ  ധാരാളം കായികമായി അധ്വാനിക്കാതെ-ഭാരം ചുമക്കാതെ,
വേട്ടയാടാതെ, യുദ്ധം ചെയ്യാതെ വളരെ ലാഘവമുള്ള തൊഴിലുകൾ സ്വീകരിക്കാൻ
ഇപ്പോൾ കഴിയുന്നു. ആഫീസിലിരുന്ന്‌ അധികം വിയർക്കാതെ, മെയ്യണങ്ങാതെ
പണിയെടുക്കുന്ന ഒരു സ്ത്രീക്ക്‌ വീട്ടിലെത്തിയാൽ അല്ലറ ചില്ലറ ജോലികൾ
ചെയ്യാൻ താൽപര്യമില്ലാതെ വരുന്നു. മാത്രമല്ല താൻ സാമ്പത്തികമായി
ഭദ്രതയുള്ളവളാണെന്ന ബോധം അവളെ എപ്പോഴും പിൻതുടരുന്നു. പുരുഷന്റെ
സഹായമില്ലെങ്കിൽക്കൂടി തനിക്ക്‌ ഒന്നും സംഭവിക്കില്ലെന്ന ധാരണ സ്ത്രീയെ
അൽപമെങ്കിലും അഹങ്കാരിയാക്കിത്തീർക്കുന്നു.
       ഇത്തരം ചിന്തകളിൽ നിന്ന്‌ ഉളവാകുന്ന മനോഭാവമാണ്‌ വളർന്നുവളർന്ന്‌ വെറുതെ
പുരുഷനെ (ഭർത്താവിനെ) കുറ്റം പറയുന്ന അവസ്ഥയിലെത്തുന്നത്‌.
തുണിയലക്കുന്നതിലും പാചകം ചെയ്യുന്നതിലും കുട്ടികളെ
വളർത്തുന്നതിലുമെല്ലാം പുരുഷൻ സ്ത്രീയെ സാഹായിച്ചിട്ടും സ്ത്രീകൾ പൊതുവിൽ
'വെറും സ്ത്രീ വിമോചനക്കാരി'കളായി മാറുന്നതിൽ എന്തു ന്യായമാണുള്ളത്‌.
യഥാർത്ഥത്തിൽ ഇന്ന്‌ മോചനമല്ല വേണ്ടത്‌; മറിച്ച്‌ കൂടുതൽ തിരിച്ചറിവും
അവബോധവുമാണ്‌ ഉണ്ടാകേണ്ടത്‌. പരസ്പരമറിഞ്ഞും അറിയിച്ചും സഹകരിച്ചും
ക്ഷമിച്ചും ജീവിക്കുന്ന ദാമ്പത്യത്തിൽ-കുടുംബത്തിൽ യാതൊരു വിമോചനവും
ആവശ്യമില്ലെന്നുള്ളതാണ്‌ സത്യം. അവരവരുടെ കർത്തവ്യങ്ങൾ അവരവർതന്നെ
നിറവേറ്റിയാൽ തീരുന്ന പ്രശ്നങ്ങളേ കുടുംബങ്ങളിലുള്ളൂ. അതിനു
സജ്ജരാകുകയാണ്‌ സ്ത്രീപുരുഷന്മാർ മൊത്തത്തിൽ ചെയ്യേണ്ടത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...