19 Jul 2012

തോണി


ഡോ. കെ. ജി. ബാലകൃഷ്ണന്‍ 


ഇരുള്‍ പ്രളയത്തില്‍ തോണി - 

തുഴക്കാരന്‍ തുഴ എറിയുമ്പോള്‍

കാലത്തിന്റെ പരിഹാസം :

നിന്റെ വഴികാട്ടി ആര്‍ ?

ഓളം മുറിക്കുവാനാതെ,

ദിശ അറിയാ പരിഭ്രാന്തിയില്‍ 

അനക്കമറ്റ്‌,

തുഴ താളത്തിനു കാതോര്‍ക്കാതെ 

തോണി.

ദിശ അറിയാ കണ്ണില്‍ 

തമോഗര്‍ത്തത്തിന്റെ ക്രൌര്യം;

വിശപ്പടങ്ങാതെ 

ഖാണ്ഡവദഹനം.


തോണി,

തന്റേതു മാത്രമെന്ന് 

അമരക്കാരന്റെ വീമ്പ്.

നിമിഷം,

ഊര്‍ജമായി ചമഞ്ഞു 

തുഴയുന്തുന്നത്, 

സ്വയം അലിഞ്ഞലിഞ്ഞു 

ആനന്ദ തേന്‍ നുകരുന്നത്, 

നേരത്തോണിയുടെ കുതിപ്പ്.


തോണി,

മറുകരെ എത്തിയാല്‍ ,

മരക്കുറ്റിയില്‍ കെട്ടി,

കടവിലെ ചായക്കടയിലേക്ക്   

വേഷപ്പകര്‍ച്ച.. 

അവിടെ ഒരു പഴയ റാന്തല്‍ 

കെടാവിളക്കായുണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...