19 Jul 2012

സ്നേഹിച്ചു കൊല്ലരുത് ....

 
 
കെ . ജയശങ്കര്‍
സാര്‍ ........

സാര്‍ ...ദീര്‍ഘാകാരം മനപ്പൂര്‍വം ഇട്ടതാണ് ...അങ്ങനെയാണ് നിങ്ങളെയെല്ലാം വിളിക്കാന്‍ ആഗ്രഹിക്കുന്നത് ...വിളിച്ചുപോന്നതും , തുടര്‍ന്ന് വിളിക്കാന്‍ ഉദ്ദേശിക്കുന്നതും..ഇതൊരു ചെറുകഥയല്ല ,ചെറുകവിതയല്ല , ചെറുജീവിതമാണ് ...ഒരു പക്ഷെ ഈ കഥയോടെ നിങ്ങളെന്റെ കഥ കഴിക്കും , അഥവാ എന്റെ കഥാരചന നിരോധിക്കും ...നിങ്ങള്‍ സന്മാര്‍ഗ്ഗ വാദികല്‍ ആണല്ലോ ..വിശുദ്ധരും .....ഞങ്ങള്‍ പാപികളും ..

സാര്‍...ഞങ്ങള്‍ എന്ന പദപ്രയോഗം പോലും തെറ്റാണ്. .ബഹുഭൂരിപക്ഷമായ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ഉണ്ടാവണമെന്നില്ല ...മുഖം മറച്ചു നില്‍ക്കാനാവും അവര്‍ക്കും താല്പര്യം ..തെളിച്ചു പറയാം ...ഞാന്‍ എഴുതുന്നത്‌ മദ്യപിക്കുന്ന , ചിന്തിക്കുന്ന , ആരെയും ഉപദ്രവിക്കാത്ത ഒരു കൂട്ടരുടെ ജീവിതമാണ് ..നിങ്ങള്‍ കുടിയന്മാര്‍ എന്നു പറഞ്ഞു ആക്ഷേപിക്കുന്ന ഒരു വലിയ ജനസമൂഹത്തിന്റെ കഥ ...അവനേല്‍ക്കേണ്ടിവരുന്ന പീഡനത്തിന്റെ കഥ ...

സാര്‍.. ഞാന്‍ ഒരു ശരാശരി കേരളിയനാണ് .....കുട്ടിക്കാലത്ത് എനിക്കിഷ്ട്ടം മിഠായികളും മറ്റു മധുര പാനിയങ്ങളും ആയിരുന്നു ...പല്ലുകേടാവും, മറ്റു രോഗങ്ങള്‍ ഉണ്ടാവും എന്നിങ്ങനെ നിങ്ങളെന്നെ ഭയപ്പെടുത്തി ....നിങ്ങള്‍ കാണാതെ അവ ഒളിച്ചു കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി...നിങ്ങള്‍ അന്നെന്നെ കള്ളന്‍ എന്നും പുഴുപല്ലന്‍ എന്നും വിളിച്ചു ..

സാര്‍ ...പിന്നീടു എന്റെ പഠനകാലം ...അന്നെനിക്ക് പെണ്‍കുട്ടികളോട് അല്പം താല്പര്യം തോന്നിത്തുടങ്ങി ...നിങ്ങള്‍ എന്നെ ഭയപ്പെടുത്തി ..വീട്ടില്‍ അറിയിക്കും എന്നായിരുന്നു ഭൂരിപക്ഷം ഭയപ്പെടുതല്‍.... നിങ്ങള്‍ കാണാതെ അവരോടൊപ്പം ഒളിച്ചു നടക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി ... നിങ്ങള്‍ എന്നെ പൂവാലന്‍ എന്നും പെണ്‍കോന്തന്‍ എന്നും വിളിച്ചു ആക്ഷേപിച്ചു ....

സാര്‍.. നിങ്ങളുടെ ആക്ഷേപങ്ങളുടെ മുനയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഞാന്‍ ബീഡിയും സിഗരെട്ടും ഉപയോഗം തുടങ്ങി ...നിങ്ങള്‍ എന്നെ വലിക്കാരന്‍ എന്നും കഞ്ചാവെന്നും സാമിഎന്നും മാറി മാറി വിളിച്ചു അധിക്ഷേപിച്ചു ......

സാര്‍ ..പ്രായത്തിന്റെ തിളപ്പില്‍ ലൈംഗിക താല്പര്യം ഏറിയപ്പോള്‍ അക്കാലത്തെ ആകെ ആശ്രയമായിരുന്ന , നിങ്ങള്‍ വേശ്യയെന്നു അടച്ചാക്ഷേപിക്കുന്ന ദൈന്യതയുടെ ആള്‍രൂപത്തെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ നിങ്ങള്‍ സിഫിലിസിന്റെയും ഗുണേറിയയുടെയും പേര് പറഞ്ഞെന്നെ ഭയപ്പെടുത്തി ...നിങ്ങള്‍ എന്നെ വ്യഭിചാരിയെന്നും ചെറ്റപൊക്കിയെന്നും ഉത്സാഹത്തോടെ ആര്‍ത്തുവിളിച്ചു .....

സാര്‍ ....ജീവിത പ്രാരാബ്ധങ്ങള്‍ ഏറിയപ്പോള്‍ , മറ്റൊരു മാനസിക ഉല്ലാസത്തിനും വേദികണ്ടെത്താനാവാതെ ഞാന്‍ അല്പം മദ്യപിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ കുടിയനായി .....വൃക്കരോഗം പറഞ്ഞെന്നെ ഭയപ്പെടുത്തി .... നിങ്ങള്‍ എന്നെ പാമ്പെന്നും താമരയെന്നും വിളിച്ചു നിര്‍വിതിപൂണ്ടു ...........

സാര്‍ ....നിങ്ങള്‍ ഭൂമി കയ്യേറിയപ്പോള്‍ , മരം വെട്ടി നശിപ്പിച്ചപ്പോള്‍ ,ഭൂമിയുടെ ഉള്ളറ തുരന്നപ്പോള്‍,വിഷവും മാലിന്യവും വലിച്ചെറിഞ്ഞപ്പോള്‍ , അബലകളെ ബലാല്‍കാരം ചെയ്തപ്പോള്‍ , അന്യന്റെ ഭാര്യയെ പ്രാപിച്ചപ്പോള്‍ , ബാലബാലിക പീഡനം നടത്തിയപ്പോള്‍ , കൊലചെയ്തു വകവരുത്തിയപ്പോള്‍,കൊള്ളപലിശ വാരികൂട്ടിയപ്പോള്‍ , ഞാന്‍ ഒരു കാഴ്ചക്കാരനും കേള്‍വിക്കാരനും മാത്രമായിരുന്നു....

ബഹുമാനപ്പെട്ട സാറുമ്മാരെ.......നിങ്ങള്‍ എല്ലാം സാറുമ്മാര്‍ ,ശേഷ്ട്ഠന്മാര്‍.........വിശുദ്ധരും .....

ദയവായി എന്നെ എന്റെ പാടിന് ജീവിക്കാന്‍ അനുവദിക്കുക ....നിങ്ങള്‍ എന്നെ അങ്ങ് സ്നേഹിച്ചു കൊല്ലരുത് ....

വഴിയിലുനില്‍ക്കും മാളോരെ (സാറുമ്മാരെ )
അല്പം മാറി മാറി നില്‍ക്കണേ
അടിയന്‍ ഇത്തിരി മുന്നോട്ടു പോട്ടെ .............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...