19 Aug 2012

തള്ളെ ഇത് നോവലല്ല, പൊളപ്പന്‍ കൊച്ചുപുസ്തകം തന്നെ

അരുൺ കൈമൾ


സാഹിത്യത്തിലെ പുതിയ പ്രതിഭാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഫിഫ്ടി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന ഇംഗ്ലീഷ് പുസ്തകം ഇതുവരെ നാല്പതു ദശ ലക്ഷം കോപ്പികള്‍ ചെലവായിട്ടുണ്ട്. ലോകമാസകലം ഓരോ സെക്കെന്ടിലും ഓരോ കോപ്പി ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികോദ്ദീപനകരമായ റൊമാന്റിക്‌ കഥ, സാഡോ-മസോക്കിസ്റ്റ് [പീഡനം.. പീഡനം എന്ന് കേട്ടിട്ടില്ലേ ?] രതിയുടെ കാവ്യ ഭാവം എന്നൊക്കെ പരസ്യത്തില്‍ എഴുതിക്കാണാം എങ്കിലും വില്‍പ്പനയുടെ രഹസ്യം മറ്റവന്‍ തന്നെ. ഇതുവരെ വായിക്കാത്തവര്‍ കണ്ട്രോള് തരണേ എന്ന പ്രാര്‍ത്ഥനയോടു കൂടി മാത്രം ഡൌണ്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി.
ഇന്ത്യയില്‍ ഇരുനൂറ്റി നാല്‍പ്പത്തി അഞ്ചു രൂപാ വിലയാണ്. എന്നിരുന്നാലും മലയാളികളായ നമ്മള്‍ ഈ കാശു കൊടുത്തു ഇത് വാങ്ങി വായിക്കാന്‍ ഒരു മൊതലില്ല കേട്ടോ !! തമ്പാനൂര്‍ ഫുട് പാത്തില്‍ അമ്പതു രൂപ കൊടുത്താല്‍ ഇതിലും പൊളപ്പന്‍ സാധനം നമുക്ക് കിട്ടും. സായിപ്പിനും മദാമ്മക്കും ഫുട് പാത്തില്‍ സംഗതി കിട്ടാത്തത് കൊണ്ട് മാത്രം [അല്ലെങ്കില്‍ മലയാളം വായിക്കാന്‍ അറിയാത്തത് കൊണ്ട്] അവര്‍ കാശു മുടക്കി നോവല്‍ എന്ന പേരില്‍ ഇറങ്ങിയ ഈ സാധനം വായിക്കുന്നു.
ട്രെയിനിലും, ബസിലും ഒക്കെ മദാമ്മ കൊച്ചമ്മമാര്‍ ഈ പുസ്തകം നോക്കിയിരുന്നു ഇക്കിളി കൂടി ചിരിക്കുന്നത് ഇപ്പോള്‍ ഒരു നിത്യകാഴ്ചയാണ്. രണ്ടു കൊച്ചുങ്ങളുടെ തള്ളയും നാല്‍പ്പത്തെട്ടുകാരിയുമായ ഏറിക്ക ലേനാര്‍ദ് എന്നൊരു മദാമ്മ ഈ എല്‍ ജെയിംസ്‌ എന്ന കള്ളപ്പേരില്‍ പടച്ചു വിട്ടതാണ് സംഗതി. ഇത്  ’മമ്മി പോണ്‍’ എന്നൊരു സാഹിത്യശാഖക്ക് തുടക്കമിടുന്നു എന്നൊക്കെയാണ് ബ്രിട്ടനിലും അമേരിക്കയിലും നിരൂപകന്മാര്‍ പാടിനടക്കുന്നത്. പൈങ്കിളി ,ഇക്കിളി തുടങ്ങിയ സാഹിത്യങ്ങളെ കവച്ചു വെച്ചുകൊണ്ട് റൊമാന്റിക്‌ അശ്ലീലം എന്ന പദവിയാണ്‌ ഈ നോവലിന് ലഭിക്കുന്നത്.

ഏറിക്ക ലേനാര്‍ദ് അഥവാ ഈ എല്‍ ജെയിംസ്‌
യുവവ്യവസായിയായ, ശതകോടീശ്വരന്‍ ക്രിസ്ത്യന്‍ ഗ്രേ എന്ന ആളെ ഒരു വിദ്യാര്‍ഥി മാസികക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ ഇരുപതുകാരിയായ സാഹിത്യ വിദ്യാര്‍ഥിനി അനെസ്താസിയ സ്റ്റീല്‍ എത്തുന്നത്‌ മുതലാണ്‌ തുടക്കം. ശാരീരിക പീഡനത്തില്‍ ഊന്നിയ രതിവൈകൃതങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ക്രിസ്ത്യന്‍ ഗ്രേ, ഈ പെണ്‍കുട്ടിയില്‍ ആകൃഷ്ടനാകുന്നതും, കന്യകയായ അനെസ്താസിയ, അതിസുന്ദരനായ ക്രിസ്ത്യന്‍ ഗ്രെയുടെ, മായികമായ ലൈംഗിക പ്രലോഭനങ്ങളില്‍ കുടുങ്ങി അയാളുടെ ഇംഗിതത്തിനു വഴങ്ങുന്നതുമാണ് കഥ. എട്ടാം അദ്ധ്യായത്തില്‍ അന്നയുടെ കന്യകാത്വം നഷ്ടപ്പെടുന്ന രതിക്രീഡയുടെ വര്‍ണനയോടെ തുടങ്ങുന്ന ലൈംഗികവെടിക്കെട്ട്‌ പിന്നീട് ഇരുപത്തി ആറാം അദ്ധ്യായത്തിലെ അവസാന പേജുകള്‍ വരെ തുടരുന്നു. അന്നയെ തന്റെ ലൈംഗിക അടിമയായി രൂപപ്പെടുത്തി എടുക്കാന്‍ ക്രിസ്ത്യന്‍ നടത്തുന്ന ശ്രമങ്ങളും, മാനസികമായും ശാരീരികമായും പൂര്‍ണ കീഴ്വഴക്കത്തിനു അന്ന തയ്യാറാവാത്തതും ആണ് പ്രമേയം. എന്നിരുന്നാലും ക്രിസ്ത്യനില്‍ നിന്നും ലഭിക്കുന്ന ലൈംഗിക അനുഭൂതി അയാളില്‍ നിന്നും വേര്‍പിരിയാന്‍ അന്നയെ അനുവദിക്കുന്നതും ഇല്ല.
പലവിധ രതി വൈകൃതങ്ങളുടെ പച്ചയായ വര്‍ണനകളാല്‍ സമ്പുഷ്ടമായ നോവല്‍ രണ്ടു സംഭോഗങ്ങള്‍ക്ക് ഇടയില്‍ ഉള്ള നായികയുടെ മനോവ്യാപരങ്ങള്‍ക്കും, സാമൂഹ്യജീവിതത്തിനും അല്‍പ സമയം കൊടുക്കുന്നുണ്ട്. നായികയുടെ സുഹൃത്തും അതി സുന്ദരിയുമായ, വിദ്യാര്‍ഥി മാസികയുടെ എഡിറ്റര്‍ കേറ്റ് കാവന്ന നോവലിലെ മറ്റൊരു പ്രഥാനകഥാപാത്രമാണ്.

റയാന്‍ ഗോസ്ലിംഗ്
ഈ പുസ്തകത്തിന്റെ വിജയത്തോടെ, മദാമ്മച്ചി നോവലിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇറക്കാനുള്ള പണിപ്പുരയില്‍ കയറി ഇരിക്കുകയാണ്. സിനിമയായി ഉടനെ പുറത്തിറങ്ങുന്ന ഈ കഥയില്‍ മുഖ്യ വേഷം കെട്ടാന്‍ ഹോളിവുഡ് താരങ്ങള്‍ മത്സരിക്കുകയാണ്. ചിത്രത്തില്‍ നായികാ -നായകന്മാരായി പരിഗണയില്‍ ഉള്ളവരില്‍ മുന്‍പന്തിയില്‍ കനേഡിയന്‍ നടന്‍ റയാന്‍ ഗോസ്ലിങ്ങും, ബ്രിട്ടീഷ്‌ യുവനടി എമ്മ വാട്ട്സനും ആണത്രേ.

എമ്മ വാട്സണ്‍
എങ്ങിനെ ആയാലും എഴുത്തുകാരി മദാമ്മതള്ള ലോകത്തെ ശതകോടീശ്വരിമാരുടെ പട്ടികയിലേക്ക് രായ്ക്കുരാമാനം ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു.
ഈ അമ്മച്ചി കുറെ നാള്‍ മുന്‍പ് പരാജയപ്പെട്ട ഒരു ബ്ലോഗ്ഗര്‍ ആയിരുന്നു എന്നത് ബൂലോകത്തിനു ആവേശം പകരുന്ന ഒരു വസ്തുതയാണ്. നമ്മില്‍ പലര്‍ക്കും അവരെ മാതൃക ആക്കിയാല്‍ ഇനിയുള്ള കാലം കഞ്ഞിക്കു മുട്ടില്ലാതെ കഴിഞ്ഞു കൂടാന്‍ പറ്റും എന്നൊരു പ്രതീക്ഷയും ഇല്ലാതില്ല. ബ്ലോഗ്ഗര്‍മാര്‍ക്കും മലയാളത്തിലെ കൂമ്പടഞ്ഞ സാഹിത്യ പ്രതിഭകള്‍ക്കും ‘മമ്മി പോണ്‍’ ഡാഡി പോണ്‍ ‘ എന്ന വിഭാഗങ്ങളില്‍ മാറ്റുരക്കാനുള്ള സാഹചര്യം താമസിക്കാതെ ഒരുങ്ങിവരും എന്ന് പ്രതീക്ഷിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...