19 Aug 2012

ചില കവിതകൾ


മഹർഷി

വരികളിൽനിരങ്ങിനിരങ്ങി
അക്ഷരത്തിന്റെമൂടുകീറുന്നു
നാവിൽപൊള്ളിപ്പൊന്തി
താളംകിട്ടാതെപൊട്ടിനീറുന്നു

ഒഴുകിഅഴുകിപുഴുക്കളരിച്ച്‌
പുഴയുടെ നെഞ്ചിൽപിടയുന്നു
വരണ്ടകാറ്റുപോലെചിലപ്പോൾ
കലപില കൂട്ടിചിലയ്ക്കുന്നു

കണ്ണിൽ ഇരുളുകുമിഞ്ഞ്‌
കുത്തികൂനിയിരിക്കുന്നു
കരളിൽ കാക്കകൊത്തി
ചന്നംപിന്നമാകുന്നു

വഴിയിൽ കിടക്കുന്നശകടം
കുടിനീരിനുകൂപ്പുന്നു
വരാത്തനാളിനുവേണ്ടി
സൂര്യകിരീടംപണിയുന്നു

പണിആയുധങ്ങൾകൊണ്ട്‌
രതിസംഭ്രമംവരുത്തി
വഴികളെബലാൽസംഗിച്ച്‌
വേരില്ലാമരംഒരുക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...