hn.chnæamÀ

അവളെക്കാണുമ്പോൾ ഞാൻ സ്നേഹിച്ചതെന്നെത്തന്നെ.
കണ്ഠം തെളിഞ്ഞു ഞാൻ പാടിയെങ്കിലതവൾക്കായി,
എന്റെ തമോവൃതയൌവനത്തിൽ തിരി തെളിച്ചവൾക്കായി,
ആകാശത്തിനു നേർക്കെന്റെ കണ്ണുകളെ തിരിച്ചവൾക്കായി.
അവളുടെ പ്രണയമെന്നെ നനച്ചു, പാനീയം പോലെ,
എന്റെ ഹൃദയം ഞാൻ മടക്കിയെടുത്തു, തൂവാല പോലെ.
പിന്നെ ജീവിതത്തിന്റെ വാതിലും ചാരി ഞാനിറങ്ങി.
ഇന്നുമതെന്റെ ആത്മാവിനെ പരിമളപ്പെടുത്തുന്നു,
വിദൂരവുമദൃശ്യവുമായൊരു കവിതയോടെ.