19 Sept 2012

മരണാശ്വാസം

എസ് കണ്ണൂർ


ആശകള്‍ നിരാശയില്‍
കൂമ്പിയടയുന്നു.
എല്ലാ പ്രതീക്ഷയും
കരിഞ്ഞുണങ്ങി.
ആശ്വാസത്തിന് വകയിരിപ്പ്,
ഒരിക്കല്‍ മരിക്കുമല്ലോ!
എന്തൊരാശ്വാസം.
എപ്പൊഴും തുറന്നിട്ട
വാതിലാണ് മരണം!
മുട്ടുകയേ വേണ്ടു
തുറക്കുന്നതിന്?
ജീവിതം നടുക്കടലില്‍,
കൊടുങ്കാറ്റില്‍
തകര്‍ന്നടിയാനൊരുങ്ങിയ,
നൗകപോല്‍ ആടിയുലഞ്ഞ്
കടലിന്റെ പിളര്‍ന്ന
വായയിലേക്ക്.
പ്രതീക്ഷയറ്റ ജീവിതത്തിന്
കൈത്താങ്ങായി മരണം!
നരകത്തില്‍ നിന്നും
സ്വര്‍ഗത്തിലേക്കുള്ള മോചനം.
നിരാശയും ഖേദവുമെന്തിന്?
അവസാനത്തെ അന്താഴമായി
മരണം കാത്തിരിക്കുന്നു.
മരിച്ച പ്രതീക്ഷകള്‍
മരണത്തിനുമുമ്പില്‍
പുനര്‍ജനിക്കും!
പ്രത്യാശ കൈവെടിയരുത്,
നിങ്ങളും പുനര്‍ജനിക്കും!
ജീവിതത്തിലെ കൂരിരുട്ടില്‍
നിലാവും വെളിച്ചവും
സുഗന്ധവും പടരും.
ശവങ്ങള്‍ ചീഞ്ഞുനാറാത്ത
ചിതയെരിയാത്ത
എല്ലാവരും മരണമില്ലാതെ
ജീവിക്കുന്ന താഴ്‌വരപോലെ
ദ്രംഷ്ടകളില്ലാത്ത പുഞ്ചിരിയും
ദു:ഖഭരിതമായ മുഖവുമില്ലാതെ
സുമുഖരായി
സംതൃപ്തരായി
സുഹൃദമായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...