19 Sept 2012

ഒഴിമുറി – കണ്ണില്‍ നിന്ന് കരളിലേക്ക് ഒരു ചിത്രം

ലാൽജി കാട്ടിപ്പറമ്പൻ

‘നീ എന്ന മകന്‍ ഞാന്‍ തന്നെ ആണ് ..’ ഒഴിമുറി എന്ന സിനിമയിലെ ഒരു സംഭാഷണ ശകലം. മനസ്സു കൊണ്ട് കാണേണ്ടുന്ന ഒരു ചിത്രം. അതിനു വേണ്ടി നാം ഒട്ടും തന്നെ ശ്രമിക്കേണ്ടതില്ല. കാരണം രണ്ടാം പകുതി മുതല്‍ കണ്ണില്‍ നിന്ന് കരളിലേക്ക് ഇറങ്ങും, ഈ ചിത്രം.
തിയേറ്ററില്‍ വലിയ തിരക്ക് ഇല്ലാത്തതു കൊണ്ട്, എന്റെ തിരക്കൊഴിയാന്‍ നിന്നാല്‍ പടം മാറുമോ എന്ന പേടി കാരണം ഓഫീസി ഇല്‍ നിന്ന് ഇല്ലാത്ത മീറ്റിംഗിന്റെ പേര് പറഞ്ഞു തിരുവനന്തപുരം കൃപ തിയേറ്ററില്‍ എത്തി. ആദ്യ പകുതിയില്‍, കഥാപാത്രങ്ങള്‍. അവരുടെ സംസ്‌ക്കാരം എന്നതിനപ്പുറം വലിയ അത്ഭുതമോ, പ്രതീക്ഷയോ ഒന്നും എനിക്ക് തോന്നിയില്ല.. പക്ഷെ , രണ്ടാം പകുതിയില്‍ സംവിധായകനും , കഥാകാരനും ചേര്‍ന്ന് പ്രേക്ഷകര്‍ക്കുള്ള വിലയേറിയ ഒരു സമ്മാനം ആക്കി തീര്‍ത്തു ആ ചിത്രത്തെ .. എടുത്തു പറയേണ്ടത് എന്ന് ഒന്നില്ല .. കാരണം ഓരോ സീനും , ഓരോ സംഭാഷണ ശകലവും അതി മനോഹരം തന്നെ.
മധുപാല്‍ ജയമോഹന്‍ നിങ്ങളോട് പറയാന്‍ ഉള്ളത് നന്ദി മാത്രം ആണ്… ഇത്രയും മനോഹരം ആയ ഒരു ചിത്രം തന്നതിന് .. ഓര്‍മയില്‍ കുറിച്ച് വെക്കാന്‍ ഒരുപാടു സംഭാഷണ ശകലങ്ങള്‍ ഉണ്ട് .. സംവിധായകനും , അദ്ദേഹത്തിനൊപ്പം ചേര്‍ന്ന നടി നടന്മാരും അവ വെറും പ്രസ്താവനകള്‍ ആക്കി മാറ്റാതെ വളരെ മികച്ച രീതിയില്‍ കഥാപാത്രങ്ങളുടെ സംസാരമാകി മാറ്റി .. അത് കൊണ്ടാണ് ‘ എല്ലാവരും സന്തോഷികാന്‍ അല്ല , വിജയിക്കാന്‍ ആണ് ആഗ്രഹിക്കുനന്നത് ‘ എന്നും ‘ വിജയിക്കാനുള്ള ആഗ്രഹം ഭീതിയില്‍ നിന്ന് ഉണ്ടാകുനന്തു ആണ് ‘ എന്നും കഥാ പത്രങ്ങളിലൂടെ , കഥാ കാരന്‍ പറയവേ അത് ഒട്ടും തന്നെ നാടകീയമാകാത്തത് ..!
എല്ലാവരും മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ ലാല്‍ എന്ന നടന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ .! ഒരുപാട് ചിത്രങ്ങളില്‍ , ഒരു നടന്‍ അച്ഛന്റെയും മകന്റെയും വേഷം ( ഒരു വൃദ്ധനും , ഒരു യുവാവും എന്ന രീതിയില്‍ ) നമ്മള്‍ കണ്ടിടുണ്ട് .. ഇത് പക്ഷെ , രണ്ടു കാലഘട്ടത്തില്‍ ജീവിക്കുന്ന മധ്യ വയസ്‌ക്കരായ രണ്ടു കഥ പാത്രങ്ങള്‍ .! താണു പിള്ളയും, അച്ഛന്‍ ശിവന്‍ പിള്ളയും ..ശിവന്‍ പിള്ളയുടെ നൊമ്പരങ്ങളിലൂടെ , താണു പിള്ളയുടെ മുന്‍ കൊപത്തിലേക്ക് … അസാധ്യം എന്ന്ത ന്നെ പറയണം ..! ഒരു യുവതിയായും , എഴുപത്തി രണ്ടു വയസ്സ് പ്രായം ഉള്ള തന്റെ ഭര്‍ത്താവില്‍ നിന്ന് ഒഴിമുറി ആവിശ്യപെടുന്ന അന്‍പത്തി വയസുള്ള സ്ത്രീ ആയും മല്ലിക തകര്‍ത്തു ..! രണ്ടു വ്യത്യസ്ത ദേവി ചിത്രങ്ങളിലൂടെ തുടങ്ങുന്നപടം അത് പോലെ തന്നെ ഉള്ള രണ്ടു സ്ത്രീ കഥ പത്രങ്ങളെ വരച്ചു കാണിക്കുന്നു .. രണ്ടു വ്യത്യസ്ത സ്ത്രീ മനസ്സുകള്‍ .. മല്ലിക അവതരിപിച്ച മീനാക്ഷി പിള്ളയില്‍ നിന്ന് നേര്‍ വിപരീതമായ് നില്‍ക്കുന്നു ശ്വേതയുടെ കാളി പിള്ള .ഭദ്ര എന്ന ദേവി ( സ്ത്രീ ) സങ്കല്പത്തോട് ചേര്‍ന്ന്‌നീ നില്‍ക്കുന്ന ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്വേതയ്ക്ക് കഴിഞ്ഞു.. ശ്വേതയും മനോഹരം…….മകന്റെ അടുത്തേക് വരുമ്പോഴും , മരണത്തിലേക് ഇറങ്ങി പോകുമ്പോഴും കാളി പിള്ളയുടെ വാശിയും , വാശിയില്‍ നിന്ന് ഉണ്ടായ ശക്തിയും അതി മനോഹരമായി തന്നെ ശ്വേത അവതരിപ്പിച്ചു .. നന്ദു , അസിഫ്, ഭാവന എല്ലാവരും മനോഹരം . സിനിമയുടെ തുടക്കം തന്നെ സംവിധായകന്‍ സീതയേയും ഭദ്രയെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒന്ന് ഓര്‍മിപ്പിക്കുന്നു ..! ഇത് ഒരു സ്ത്രീ പക്ഷ സിനിമയല്ല .. ഒരു പുരുഷ കേന്ദ്രീകൃത ലോകത്തെ ചുറ്റി പറ്റി ഉള്ളതുമല്ല .. ഇത് മനുഷ്യ പക്ഷത് നിന്ന് ചിന്തിക്കുന്ന ഒരു ചിത്രം ആണ് ...അത് കൊണ്ട് തന്നെ ആണ് എല്ലാ കഥാ പാത്രങ്ങളിലും നന്മയുടെ അംശം നമുക്ക് കാണാന്‍ കഴിയുന്നത് .. കുറ്റപെടുത്തി മരണത്തിലേക്ക് നടന്നു പോകുന്ന കാളി പിള്ളയിലെ ശരി മറ്റാരും അല്ല മനസിലാക്കേണ്ടത് .. അത് മീനാക്ഷി പിള്ള തന്നെ ആണ് .. അത് അങ്ങിനെ തന്ന സംഭവിക്കുന്നു .അതിനിടയില്‍ അനാവശ്യമായ കൈ കടത്തല്‍ കഥാ കാരന്‍ ചെയുന്നില്ല


പൊന്നിന് ഗന്ധം പോലെ മനോഹരമായ മ്യൂസിക് .. ചാനല്‍ വഴി മനോഹരമായ ഒരു ഗാനം കണ്ടു ..അത് സിനിമയില്‍ ഉണ്ടായിരുന്നില്ല .. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ നല്ല സിനിമയും , നന്നല്ലാത്ത സിനിമയും ആണ് ഉള്ളത് .. അല്ലാതെ അവാര്‍ഡ് ചിത്രങ്ങളും , കൊമേഴ്‌സ്യല്‍ ചിത്രങ്ങളും അല്ല എന്ന് നമ്മുടെ പ്രിയ സിനിമ പ്രവര്‍ത്തകര്‍ മനസിലാക്കിയാല്‍ കൊള്ളാമായിരുന്നു. കാരണം , എനിക്ക് തോന്നുന്നു . ഇത്തരം ചിത്രങ്ങളില്‍ ഗാനം വേണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള കാരണം തന്നെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അത്തരം ഒരു തരം തിരിവ് ഉള്ളത് കൊണ്ട് ആണ് എന്ന് തോന്നുന്നു
(സിനിമ കണ്ടു എനിക്ക് തോന്നുന്നത് എഴുതാറുണ്ട് .. ഇത് ഒരു റിവ്യൂ എന്ന നിലയില്‍ ആരും കാണരുത് .! കാരണം ഒരു റിവ്യൂ എഴുതാന്‍ എനിക്ക് അറിയില്ല .. പിന്നെ സിനിമയുടെ കഥ മുഴുവന്‍ എഴുതുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല .. എല്ലാവരും ഈ സിനിമ കാണണം ..അത്ര മനോഹരം .. നഷ്ടപെടുത്താന്‍ പാടില്ലാത്ത ഒരു ചിത്രം .. രണ്ടായിരത്തി ഏഴുമുതല്‍ മലയാള സിനിമയുടെ ഭാഗമായ ഒരു വ്യക്തി .. ഈ ചിത്രത്തിലും അദ്ദേഹം ഉണ്ട് .. പടം കഴിഞ്ഞ ഉടനെ അദ്ധേഹത്തെ വിളിച്ചു .. .പലപ്പോഴും സിനിമ കണ്ടു കഴിഞ്ഞു അദ്ദേഹത്തിന് മെസ്സേജ് അയക്കാറുണ്ട് പക്ഷെ . ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം ആയിട്ടാണ് ഞാന്‍ പടം കഴിഞ്ഞ ഉടനെ അദ്ധേഹത്തെ വിളിച്ചത് ,.. അതിനു കാരണം ഒന്നേ ഉള്ളൂ.. ഈ പടവുമായി ബന്ധപെട്ട ആരോടെങ്കിലും ‘നന്ദി ‘ പറയണം എന്ന് തോന്നി .. ഇത്രയും മനോഹരമായ് ഒരു ചിത്രം മലയാളത്തിനു തന്നതിന് ..അതോടൊപ്പം ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുമോദിക്കാനും ..)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...