20 Sept 2012

കണികാ പരീക്ഷണശാല: ദുരൂഹത നീങ്ങുന്നില്ല

വി ടി പദ്മൻ

കമ്പം ഭ്രംശ മേഖലക്കടുത്തു കണിക പരീക്ഷണ ശാല സ്ഥാപിക്കുന്നത് പരിസ്ഥിതിക്കും ഇടുക്കി മേഖലയിലെ അണക്കെട്ടുകള്‍ക്കും ദൂര വ്യപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്സ് അച്ചുതാനന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ’ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി’(INO) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് 962 കോടിയുടെ പ്രാരംഭ ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 8,000 കോടി രൂപയെങ്കിലും മുതല്‍ മുടക്കുണ്ടാവുമെന്നാണ് കണക്ക്. INO എന്നത് അമേരിക്കന്‍ റിസര്‍ച്ച് സ്റ്റഡിയുടെ ഭാഗമാണ്.
ഹൈ എനര്‍ജി കണികകള്‍ ചിക്കാഗോയിലെ ഫെര്‍മി നാഷണല്‍ ആക്സിലറേറ്റര്‍ ലബോറട്ടറി (Fermilab) ല്‍ നിന്നാണ് അയക്കുക. അത് ഭൂമിയുടെ മാന്റിലിലൂടെയും കോറിലൂടെയും ആവും സഞ്ചരിക്കുക. ഇങ്ങനെ അയക്കപ്പെടുന്ന കണികകളെ INO ഡിറ്റക്റ്റ് ചെയ്യും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍ (ആണവായുധങ്ങളെക്കാളെറെ) നിര്‍മ്മിക്കുവാന്‍ ആണ് ഈ പരീക്ഷണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വി എസ്സ് പറഞ്ഞു. ഇന്ത്യ- അമേരിക്ക ആണവ കരാറിനോടനുബന്ധിച്ചു ജോര്‍ജ്‌ ബുഷും മന്‍മോഹന്‍സിങ്ങും ആണ് 2005 ല്‍ ഇങ്ങനെ ഒരു കരാറില്‍ ഒപ്പിട്ടത്.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്ത് പൊട്ടിപ്പുറം ഗ്രാമത്തിലാണ് ലോകത്തെ നാലാമത്തെ വലിയ കണികാ ഗവേഷണ പരീക്ഷണശാല സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുന്നത്.മതികെട്ടാന്‍ വനമേഖലയോട് ചേര്‍ന്നാണിത്. കമ്പം ഭ്രംശമേഖലയുടെ 30 കിലോമീറ്റര്‍ അടുത്താണ് ഇതിനുവേണ്ടി തുരങ്കം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ ചതുരംഗപ്പാറ വരെ തുരങ്കം നീളുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച ഒരു വിവരവും കേരളത്തിന് ലഭിച്ചിട്ടില്ല. കേരളത്തിലുണ്ടാകുന്ന ഭൂചലനങ്ങളുടെ തുടര്‍ച്ചയായി കമ്പം ഭ്രംശമേഖലയിലും ചലനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിടാറില്ല.
മൂന്ന് വര്‍ഷത്തോളം 100,000 കിലോഗ്രാം ജെലാറ്റിന്‍ ഉപയോഗിച്ച് 800,000 ടണ്‍ പാറകളും മറ്റും നീക്കം ചെയ്യുന്നത് ഈ മേഖലയില്‍ ഭൂകമ്പ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രമുഖ ഗവേഷകന്‍ വി ടി പദ്മനാഭന്‍ പറഞ്ഞു. കൂടാതെ ഇടുക്കി ജിലയില്‍ 12 ഡാമുകളിലായി 400 കോടി ക്യൂബിക്‌ മീറ്ററോളം വെള്ളം ആണ് സ്റ്റോര്‍ ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ഫാക്ടറികളില്‍ നിന്നും വരുന്ന ഹൈ എനര്‍ജി കണികകള്‍ INO ക്ക് മുകളില്‍ ഇങ്ങനെ ഡാമുകളില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന 4 ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളത്തിനും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള റെഡിയെഷന്‍ ഉണ്ടാക്കുവാനും ഇടയാക്കും.
INO യുടെ ഈ റിസര്‍ച്ച് പ്രപ്പോസല്‍ എഴുതിയുണ്ടാക്കിയതു അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ ആണ്. അറ്റോമിക്‌ എനര്‍ജി ഡിപ്പാര്‍ട്ട്മെന്റോ INO വെബ്സൈറ്റോ ഇറക്കിയ രേഖകളില്‍ എവിടയൂം അമേരിക്കയുമായി ഉണ്ടായ സഹകരണത്തെ കുറിച്ച് പറയുന്നില്ല എന്നതാണ് രസകരം. കൂടാതെ ഈ ഭ്രംശ മേഖലയില്‍ താമസിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കോ കേരള സര്‍ക്കാരിനോ ഇതിനെ കുറിച്ചൊരു അറിയിപ്പും ലഭിച്ചിട്ടില്ലതാനും. ഇതെല്ലം ഈ പദ്ധതിയിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു എന്ന് വി എസ്സും പ്രമുഖ ഗവേഷകന്‍ വി ടി പദ്മനാഭനും സംയുക്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കണിക പരീക്ഷണത്തിനുള്ള രാജ്യത്തിന്‍റെ ആവശ്യകത കണക്കിലെടുക്കുമ്പോള്‍ തന്നെ ഇത് കൊണ്ടുണ്ടായെക്കാവുന്ന അപകടങ്ങളും പാരിസ്ഥിതിക മാറ്റങ്ങളും കണക്കിലെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ ഈ ലാബിന്റെ ആയുസ്സിനെ കുറിച്ചും വ്യക്തമാക്കണമെന്ന് അവരാവശ്യപ്പെട്ടു.
ആന്റി ന്യൂക്ലിയര്‍ ആക്ടിവിസ്റ്റ് കെ സഹദേവനും സെല്‍വ കുമാറും പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
വര്‍ധിക്കുന്ന ദുരൂഹത
‘അമ്പരശന്‍ കരട്’ എന്ന മലയ്ക്കുള്ളില്‍ 1.3 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് ഗവേഷണനിലയം ഒരുങ്ങുന്നത്. പൊട്ടിപ്പുറം വീരപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്ന് പാറതുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന തുരങ്കത്തിനൊടുവിലാണ് ഭൂഗര്‍ഭനിലയം സ്ഥാപിക്കുക. പരീക്ഷണവും പദ്ധതിയും സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ തുടക്കം മുതല്‍ INOയും തമിഴ്നാട് സര്‍ക്കാറും തയാറായിട്ടില്ല. പൊതുപരിപാടികളുമായി സഹകരിക്കാത്ത മധുരയിലെ അമേരിക്കന്‍ കോളജ് അധികൃതര്‍ ന്യൂട്രീനോ പദ്ധതി നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിച്ച് രംഗത്തെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തു.
പരീക്ഷണപദ്ധതി എന്താണെന്ന് അറിയിക്കാതെ പശ്ചിമഘട്ട മലനിരയില്‍ സ്ഥലം കണ്ടെത്താനുള്ള സര്‍വേ നടത്തിയത് പ്രദേശത്ത് ശക്തമായ എതിര്‍പ്പിനിടയാക്കിയിരുന്നു. പരീക്ഷണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട്ടിലെ മാധ്യമങ്ങളോട്പോലും വ്യക്തമാക്കാന്‍ ശാസ്ത്രസംഘം തയാറായിരുന്നില്ല.
നേരത്തേ സിങ്കാരയില്‍ കണിക പരീക്ഷണശാല നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തേനിയിലെ ഗ്രാമത്തിലേക്ക് മാറ്റിയത്. റോഡ്, വൈദ്യുതി വിതരണം എന്നിവയ്ക്കാവശ്യമായ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തുരങ്കനിര്‍മാണത്തിന്‍െറ ചുമതല തമിഴ്നാട് വൈദ്യുതി വകുപ്പിനാണ്. തുരങ്കത്തിന് രണ്ട് കിലോമീറ്റര്‍ നീളമുണ്ടാകും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉറപ്പുള്ള പാറയുടെ ഉള്ളില്‍ നിര്‍മിക്കുന്ന പരീക്ഷണശാലക്ക് 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുണ്ടാകും. അതേസമയം കണികാ പരീക്ഷണത്തിന്‍െറ ഫലം എന്താണെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ ശാസ്ത്രഞ്ജര്‍ക്ക് കഴിയുന്നില്ല. പരീക്ഷണത്തിനിടെ സാങ്കേതിക കുഴപ്പം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് എത്ര വ്യാപ്തിയുണ്ടാകുമെന്നും അവര്‍ വിശദീകരിക്കുന്നില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...