23 Oct 2012

ആഭിജാത്യം[6]

ശ്രീദേവിനായർ
 
പ്രായത്തിനെക്കാളും പക്വത ദേവിയ്ക്കുണ്ടെന്ന സ്ഥിരം പല്ലവി അച്ഛന്റെ നാവില്‍
നിന്നു എപ്പോഴും കേട്ടു ശീലിച്ച തനിയ്ക്ക് അന്ന് അത് ഒരു ആനന്ദമായിരുന്നു.
എന്നാല്‍  ഇന്നോ?താനും പ്രായത്തിനൊത്ത പാകത മാത്രം ആഗ്രഹിക്കുന്ന ഒരു പെണ്ണുമാത്രമാണെന്ന് ഉച്ചത്തിലുച്ചത്തില്‍ വിളിച്ചു കൂവാന്‍ തോന്നി.ആരോടൊ ഒക്കെ പ്രതികരിക്കാന്‍വെമ്പുന്ന ഒരു മനസ്സിന്ന് തന്നെ കുറ്റപ്പെടുത്തി സദാ അസ്വസ്ഥയാക്കികൊണ്ടേയിരിക്കുന്നു.

വൈകിട്ട്വിരുന്നുകാരൊക്കെപോയിനിശബ്ദമായഅന്തരീക്ഷം.....ആളനക്കമില്ലാത്ത
സമയം കുട്ടികള്‍ വീണ്ടും അടുക്കല്‍ വന്നു.ഇത്തവണ അവര്‍ കുറെക്കൂടി തന്നോട് അടുത്തരീതിയിലായിരുന്നു.മുറ്റത്തെ പവിഴമല്ലിച്ചുവട്ടില്‍ കൈയ്യില്‍ കുറെ പൂക്കളുമായി നില്‍ക്കുന്നതന്നെക്കണ്ടായിരിക്കാം അവര്‍ വെളുക്കെ ച്ചിരിച്ചു.നിലത്തു കിടക്കുന്ന പൂക്കള്‍ പെറുക്കി തന്റെകൈയ്യില്‍ തരാന്‍ ഒരു വൃഥാശ്രമം നടത്തി അച്ചു സംസാരം തുടങ്ങി.....
ചേച്ചിയമ്മേ എന്തിനാ ഇവിടെ ഇങ്ങനെ വന്നുനില്‍ക്കുന്നത് ?
ഈ മരത്തില്‍  നിറയെ  തേനീച്ചയാ..ചേച്ചിയമ്മയെ  കുത്തും കേട്ടൊ?
വന്നേ..നമുക്ക് പോകാം .അവന്‍ കൈയ്യില്‍ പിടിച്ച് അധികാരത്തില്‍ നടന്നു.
കൂടെ നടന്നതല്ലാതെ ആകുട്ടിയോടുപോലും തന്റെ ഇഷ്ടങ്ങള്‍ തുറന്നുപറയാന്‍ ആവുന്നില്ലല്ലോയെന്ന് തോന്നി.ഇവിടെ താന്‍ പ്രതികരണശേഷിയില്ലാത്ത  വെറും മണ്‍പ്രതിമ മാത്രം!
ഇടംവലം കൈകളില്‍ കുട്ടികളുമായി നടക്കുന്ന താന്‍ ശരിയ്ക്കും ആരാണ്?
ചേച്ചിയമ്മേ......
നടക്കുമ്പോഴും അവന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേ ഇരുന്നു.തന്റെ ചെവിയില്‍അതൊന്നും കയറുന്നുമില്ല.പാവപോലെ.... താന്‍ അവരുടെ തടവുകാരിയായതുപോലെ.
അങ്കണം കഴിഞ്ഞ് വീട്ടിനുള്ളില്‍ കയറുമ്പോള്‍ മാത്രം അവന്‍പറഞ്ഞതിന്റെ പൊരുള്‍പിടികിട്ടി.ഒന്നും മിണ്ടാതെ യാന്ത്രികമായി നടക്കുന്നതന്നെഅവന്‍ കുലുക്കി വിളിച്ചു.
അമ്മേ.....അമ്മേ..
എന്താ ഇങ്ങനെ? എന്താ ആലോചിക്കുന്നെ?പറയൂ അമ്മേ...
യഥാര്‍ത്ഥത്തില്‍ പേടിച്ച് വിരണ്ട അവന്‍ തന്നെകെട്ടിപ്പിടിച്ചു കരയുകയായിരുന്നു.
അമ്മയ്ക്ക് എന്തുപറ്റി..കുട്ടികള്‍ രണ്ടുപേരും തന്നെ ചേര്‍ന്ന് നിന്നു കരഞ്ഞു.
വയ്യ..ഇനി തനിയ്ക്കും വയ്യ.....മുറിയില്പോയി അവരെയും കൂട്ടി കട്ടിലില്‍ കിടന്നു.
സ്വന്തം അമ്മയെയെന്നപോലെ അവര്‍ രണ്ടുപേരും ഇരു വശങ്ങളിലും കിടന്നു
തന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു.
അവര്‍ എന്തോ പേടിക്കുന്നതുപോലെ ..എന്താ....?താനും അറിയാന്‍ ശ്രമിക്കുന്നു....
ചേച്ചിയമ്മേ  ഞങ്ങളെ  ഇവിടെ നിറുത്തുമോ?ഒരിടത്തും അയക്കരുത്..പ്ലീസ്
ഒരു റ്റെന്‍ ഡെയ്സ്  എങ്കിലും പ്ലീസ്.....
അച്ഛനോടൊന്ന് പറയൂ.ഞങ്ങള്‍ മിണ്ടാതെ കഴിഞ്ഞോളാം.
അവധിതീരും വരെയെങ്കിലും.
മലപോലെ വന്നതു എലിപോലെ  ..എന്നതുപോലെ..
ദുഃഖത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും ചിരിച്ചുപോയി.
കണ്ണീരു നിറഞ്ഞ മുഖം അവരുകാണാതെ  പറഞ്ഞു.
അയ്യോ....ഇതാണോ നിങ്ങളുടെ പ്രശ്നം ചേച്ചിയമ്മ അതൊക്കെ സോള്‍വ്
ചെയ്യാം കേട്ടോ?
കുട്ടികള്‍ക്ക് അവരുടെ  പ്രശ്നം...തനിയ്ക്ക്  ജീവിതപ്രശ്നം.....
ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്ന അവരെ നോക്കിയിരുന്നു.

അന്ന് ആദ്യമായി താന്‍ ഒരു ഭാര്യയുടെ അധികാരം അല്പമെങ്കിലും ഒന്നു കാണിക്കണമെന്ന് തീരുമാനിച്ചു.രവിയേട്ടനോട് കുറെസംസാരിക്കണമെന്ന് കരുതി.എന്നാല്‍ രാത്രിയുടെ നിശബ്ദതയില്‍ ഇത്രമാത്രം പറഞ്ഞു.
അവരെ പറഞ്ഞയയ്ക്കരുത്.....ഇവിടെ നിന്നോട്ടെ...
ഒന്നും മനസ്സിലാവാത്തതുപോലെ നോക്കിയ അദ്ദേഹത്തോട് വീണ്ടും
വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു.
അപ്പുവും അച്ചുവും...ഇവിടെ നില്‍ക്കട്ടെ.
ശ്വാസം പിടിച്ച് പേടിച്ച് വിറച്ചതുപോലെ തന്റെ വാക്കുകള്‍ കേട്ട്
അദ്ദേഹം അതിശയിച്ചുകാണും.
ആദ്യമായി നവവധു തന്റെ മോഹം...പറയുന്നത്?
തന്നെപ്പോലെ ഒരു പെണ്ണ് അദ്യമായി ഈലോകത്ത് ഉണ്ടായതാണോ?
ഇത്രമാത്രം വകക്യ്ക്ക്കൊള്ളാത്ത ഒരുവള്‍?
അതാണോ അദ്ദേഹം ചിന്തിച്ചത്?
ആര്‍ക്കറിയാം?(യഥാര്‍ത്ഥത്തില്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവള്‍
ആയി താന്‍ മാറുകയാണല്ലോ?)

പ്രതീക്ഷിച്ചതൊന്നുംനടന്നില്ല.അല്ലെങ്കില്‍പ്രതികരണശേഷിനഷ്ടപ്പെട്ടവളെപ്പോലെതാന്‍ നിശബ്ദയായിരുന്നു.പന്തയക്കുതിരയുടെ വീറോടെ രവിയേട്ടന്‍ തന്നെ പരാജയപ്പെടുത്തിമുന്നോട്ടു പോകാന്‍ തയാറെടുക്കുകയാണെന്ന് വ്യക്തമായി.
വീതിയേറിയ  കട്ടിലില്‍ വെല്‍ വെറ്റുമെത്തയില്‍ അന്നു ഉറക്കം വരാതെ കിടന്നത് സന്തോഷംകൊണ്ടാണോസങ്കടം കൊണ്ടാണോ എന്ന് ഇന്നും അറിയാന്‍ കഴിയുന്നില്ല.അറിയാതിരുന്ന പല അനുഭൂതികളും അറിയാതെ
തന്നെനോക്കി മന്ദഹസിച്ചു.ഉറക്കത്തിലെപ്പോഴോ രവിയേട്ടന്റെ കൈകള്‍ തന്നെ ആശ്വസിപ്പിക്കുന്നത്അറിയാമായിരുന്നു.കൂര്‍ക്കം വലിച്ചുറങ്ങുന്ന അദ്ദേഹത്തെ നോക്കി കിടന്നപ്പോള്‍ തോന്നി
താന്‍ അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയോ?പാതിയുറക്കത്തിലും അദ്ദേഹത്തിന്റെ കൈകള്‍തന്നെ തേടുന്നത് നോക്കികിടന്നു.
എപ്പോഴോ ഉറങ്ങിപ്പോയി.എങ്കിലും ഉറക്കത്തില്‍ പറന്നുനടക്കുന്ന ഒരു പാവം കിളിയുടെ നൊമ്പരംമനസ്സില്‍ ചിറകടിച്ച് തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തികൊണ്ടേയിരുന്നു.
ആകിളി താന്‍ തന്നെയായിരിക്കുമോ?
അന്നത്തെ സ്വപ്നത്തില്‍ആകാശത്തു പാറിനടക്കുന്ന ഒരു പട്ടത്തെപ്പോലെ താന്‍ പൊങ്ങിയുംതാഴ്ന്നുംകാറ്റില്‍ സ്വയം പറന്നുകൊണ്ടേയിരുന്നു.അകലങ്ങളിലെ നക്ഷത്രത്തെ മോഹിച്ചപെണ്‍കുട്ടിയെപ്പോലെ താന്‍ മോഹവലയങ്ങളില്‍ അകപ്പെട്ട് അകലങ്ങളിലോട്ട് അലയുന്നതായിതോന്നി.
വെളുപ്പാന്‍കാലംതൊഴുത്തില്‍പശുക്കിടാങ്ങളുടെവിളികേട്ട്ഉണരുമ്പോള്‍ഒന്നുമറിയാത്ത ഭാവത്തില്‍രവിയേട്ടന്‍ തന്നെയും നോക്കി കട്ടിലില്‍കമിഴ്ന്ന് കിടക്കുകയായിരുന്നു.
ഇരുളിന്റെ മറവില്‍ തന്നോട് എത്രയും അടുക്കാന്‍ ശ്രമിച്ചിരുന്നുവോ അത്രയും പകലിന്റെ വെളിച്ചത്തില്‍അകല്‍ച്ചകാണിച്ചിരുന്ന രവിയേട്ടനെ മനസ്സിലാക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല.അതിന്റെകാരണംഅന്യേഷിക്കാനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ .

അപ്പുവിന്റെയും അച്ചുവിന്റെയും  കുസൃതികള്‍ കാണാന്‍ അച്ഛമ്മ അല്പവും താല്പര്യം കാണിച്ചിരുന്നില്ല.
വലിഞ്ഞുകയറിവന്ന വയ്യാവേലികളെപ്പോലെ അവര്‍ ആര്‍ക്കും വേണ്ടാത്ത കുട്ടികളായി കോവിലകത്തുമാറിയതുപോലെ!
കുട്ടികളെച്ചൊല്ലി ഫോണിലൂടെ അമ്മ ആരോടോ കയര്‍ത്തു സംസാരിക്കുന്നത്
കേള്‍ക്കാമായിരുന്നു.എന്നാല്‍ ഒന്നും തുറന്നു ചോദിക്കാനുള്ള ധൈര്യം തനിയ്ക്കു അവിടെ ഉണ്ടായിരുന്നില്ല.
പലതവണ വിചാരിച്ചിട്ടും അതൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല,പിന്നെ അതൊന്നും തന്റെ പ്രശ്നങ്ങളല്ലെന്നുംഅതിനെക്കാളും വലിയ പ്രശ്നങ്ങള്‍ തനിയ്ക്ക് ഇനിയും പരഹരിക്കേണ്ടതായി അവിടെയുണ്ടെന്നുമുള്ള 
ചിന്ത തന്നെ അതില്‍ നിന്നൊക്കെ പിന്തിരിയിപ്പിച്ചു എന്നു പറയുന്നതായിരിക്കും ശരി!
പ്രതാപവും ആഭിജാത്യവുമുള്ള പലകുടുംബങ്ങളിലെയും അകത്തളങ്ങളില്‍ ഇതുപോലെ എത്രയോപേരുടെ കണ്ണീരിന്റെ കഥകള്‍ കാണുമെന്ന് എവിടെയോ വായിച്ചിട്ടുള്ളത് ഓര്‍ത്തു.സ്വന്തം അനുഭവത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നുള്ളു അത്രമാത്രം!ഇവിടെ വിധി എന്ന മാന്ത്രികന്‍ തന്നെ അതിനുവേണ്ടി തെരഞ്ഞെടുത്തു എന്ന് വിചാരിച്ച് സമാശ്വസിച്ചു.
മറ്റാരോ ചെയ്ത കര്‍മ്മങ്ങള്‍ക്ക് തന്റെ ജീവിതം കൊണ്ട് വിലപറയേണ്ടിവരുന്ന തന്റെ വിധിയെതോല്‍പ്പിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല എന്നാല്‍ തനിയ്ക്ക് ഇതൊക്കെ എന്തുകൊണ്ട് വന്നുവെന്ന്
പലപ്പോഴും ചിന്തിച്ചു.പ്രതികരിക്കാന്‍ ഇഷ്ടപ്പെടാത്ത തന്റെ സ്വഭാവമാണോ കാരണം?
അറിയില്ല.....

താന്‍ എന്താ ഇങ്ങനെയായതെന്ന്അറിയാന്‍ ,തനിയ്ക്ക് തന്നെ കാലം ഒരുപാടു വേണ്ടിവന്നു.
തന്റെ അപ്പു വന്ന പ്രതാപ് വര്‍മ്മയും,അച്ചുവന്ന പ്രതീഷ് വര്‍മ്മയുംതന്നെ സ്നേഹിച്ചു തുടങ്ങിയപ്പോള്‍
താനെന്ന  ചേച്ചിയമ്മ എല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരു പുതിയ ജീവിതത്തിന്റെ നിഴലില്‍ ജീവിതം വീണ്ടും മുന്നോട്ട് പോകുകയായിരുന്നു!


(തുടരും)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...