22 Oct 2012

ഡിബോറ: കാലത്തെ പിറകിലാക്കിയ കഥ.



വെള്ളിയോടൻ



രചനാ സാഹിത്യത്തിൽ ഏറ്റവും ദുഷ്കരമായ ഒരു പ്രവർത്തിയാണ്‌ ചെറുകഥയുടെ
നിർമ്മിതി . ഒരു പ്രത്യേക ഫ്രെയിമിനകത്ത്‌
കഥയും കഥാപരിസരവും കഥാപാ
ത്രങ്ങളെയും ഒതുക്കുന്നതോടൊപ്പം തന്നെ, പ്രാപഞ്ചികമായ ആശയങ്ങളെ അനാവൃതമാ
ക്കുകയും വേണം കഥാകൃത്ത്‌. നോവൽ സാഹിത്യത്തിൽ ആഖ്യാതാവിന്‌ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ചെറിയൊരു അംശം പോലും കഥാകൃത്തിന്‌ ലഭിക്കുന്നില്ലഎന്നതാണ്‌ യാഥാർത്ഥ്യം. നൂറു വർഷത്തെ മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അതിനകത്ത്‌ നിരവധി രചനാ സങ്കേതങ്ങൾ പരീക്ഷിക്കപ്പെട്ടതോ ടൊപ്പം തന്നെ മനുഷ്യന്റേയും മനുഷ്യേതരമായ വസ്തുക്കളുടെയും ചിന്തകളും അവസ്ഥകളും ഭാവതലങ്ങളും വിഷയീഭവിച്ചിട്ടുണ്ട്‌. നൂതനമായ ഭാഷയും സാങ്കേതികതയും സമ്മേളിച്ചിരിക്കുന്ന ഒരു കഥാസമാരമാണ്‌ സലീം അയ്യനത്തിന്റെ ഡിബോറ.ഡിബോറയിലെ കഥ കൾ അവസാനിക്കുന്നിടത്ത്‌ നിന്ന്‌ വായനക്കാരൻ കഥാ വായന ആരംഭിക്കുമ്പോൾ , കഥയിൽ അന്തർലീനമായിരിക്കുന്ന ഭാവതലങ്ങളും മനുഷ്യാവസ്ഥയും നിസ്സഹായതയും പ്രണയവുമെല്ലാം പ്രത്യക്ഷപ്പെടുന്നു.

ഇതിലെ പ്രഥമ കഥയായ ഡിബോറയിലൂടെ കഥാകൃത്ത്‌ കാലത്തിന്‌ മുമ്പേ സഞ്ചരി
ക്കുന്നു.ആദ്യന്തം ഒരു തരം പ്രവചനാത്മക സ്വഭാവം നിലനിർത്തിക്കൊണ്ടു പോകുന്ന ഒരു
കഥയാണ്‌ ഡിബോറ.മണ്ണ്‌ മനുഷ്യന്റെ ഏക്കാളത്തേയും ആഗ്രഹങ്ങളിലൊന്നാണ്‌. ചരിത്ര
ത്തിലെ രക്തയോട്ടങ്ങൾ പരിശോധിക്കുമ്പോൾ അവയൊക്കെ മണ്ണിന്‌ വേണ്ടിയായിരുന്നു
എന്നത്‌ ഒരു ചരിത്രസത്യം.എന്നാൽ ഇതിലെ ഡിബോറയെന്ന പെൺകുട്ടി മണ്ണിനെ ആഗ്രഹി
ക്കുന്നത്‌ ഒരു സ്പർശനത്തിന്‌ വേണ്ടിയാണ്‌ . കാമുകനായ റസലിനോടുള്ള അനുരാഗ
ത്തോളം തന്നെയാണ്‌ അവൾക്ക്‌ മണ്ണിനോടും. ഒടുവിൽ ഹെലിക്കോപ്റ്ററിൽ കത്തിയെ
രിഞ്ഞ്‌ റസലിനോടൊപ്പം മണ്ണിലേക്ക്‌ ലയിക്കുമ്പോൾ , അവൾ ജീവിതത്തിൽ ആദ്യത്തേതുംഅവസാനത്തേതും എന്നാൽ മരണത്തിൽ ആദ്യത്തേതുമായ തൃത്താല രതി അനുഭവിക്കുകയാണ്‌.

മൂസാട്‌ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ യാത്രികനായ മനുഷ്യന്റെ
ഗൃഹാതുരതയും ഇടം നഷ്ടപ്പെടലുകളും ലൈംഗികതയിലെ മാനുഷികതയും മിത്തുകളും
എല്ലാം സമന്വയിക്കപ്പെട്ടിരിക്കുന്നത്‌ വായനക്കാരന്‌ ദൃശ്യമാകും.നേർച്ചയാട്‌ എന്ന മൂസാട്‌
തന്നെ നിയോഗിക്കപ്പെട്ടിടത്തേക്ക്‌ നീങ്ങാതെ, തന്റെ ബാല്യകാലവും ഗന്ധവും അലിഞ്ഞു
ചേർന്ന സ്വന്തം നാട്ടിൽ അലഞ്ഞു തിരിയുമ്പോൾ അവിടെയും അത്‌ വേണ്ടാത്തവനായി
മാറുന്നു.ദൈവ ഭക്തിക്ക്‌ പകരം കൃത്രിമമായ ദൈവഭയം മനസ്സിനകത്ത്‌ സൃഷ്ടിക്കപ്പെട്ട്‌ ,
ആത്മീയതയിലേക്ക്‌ സഞ്ചരിക്കുമ്പോഴും അവന്റെ മനസ്സ്‌ ഭൗതികതയുടെ വർണ്ണപ്പകിട്ടുക
ളിൽ ഉല്ലസിച്ചു നടക്കുന്നത്‌ കാണാം.എന്നാൽ ഒരു പ്രവാസിയുടെ ഒരിക്കലും അടങ്ങാത്ത
തേങ്ങലുകളും വായനക്കാരന്‌ വരികളിൽ ദൃശ്യമാണ്‌.ഇങ്ങനെ വിവിധങ്ങളായ അർത്ഥതല
ങ്ങളെ വിളക്കിച്ചേർത്ത ഒരു കഥയാണ്‌ മൂസാട്‌.

ഒരു കലാപത്തിന്റെ തെറ്റിലേക്കും ശരിയിലേക്കും പോകാതെ അതിലെ ഇരകളുടെ വേദ
നകൾക്ക്‌ സമാന്തരമായി നീങ്ങുകയാണ്‌ ഗോദ്രയിലെ വിളക്കുമരങ്ങൾ.ഗോദ്രയിലെ കലാപ
ബാധിതനായ ഒരു ഇരയുടെ ദു:ഖാങ്ങൾ വായനക്കാരന്‌ അനുഭവേദ്യമാകുമ്പോൾ , മനുഷ്യ
സമൂഹത്തിന്റെ ചിന്താ മണ്ഢലത്തെ കഥാകൃത്ത്‌ നയിക്കുന്നത്‌ , കലാപങ്ങൾ സൃഷ്ടിക്ക
പ്പെടുന്നത്‌ ആർക്കു വേണ്ടി , എന്തിന്‌ വേണ്ടി എന്ന ചോദ്യത്തിലേക്കാണ്‌.
ഈ കഥാ സമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥയായി വിശേഷിപ്പിക്കാവുന്ന
താണ്‌ ഉറുമ്പിൻ തെരുവിലെ നക്ഷത്രങ്ങൾ . മനുഷ്യനിൽ സന്നിവേശിച്ചിരിക്കുന്ന മൃഗീയത
യുടെ പരിണതഫലങ്ങൾ ഉറുമ്പിൻ സമൂഹം അപഗ്രഥിക്കുന്ന ഈ കഥ, പറയപ്പെട്ട കഥ
കളെ വ്യത്യസ്തമായ രചനാസങ്കേതങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെയും അതിശ
യോക്തിയിലേക്ക്‌ വഴുതി വീഴാതെ , വളരെ തന്മയത്വത്തോടെ ചെറുകഥയുടെ ഫ്രെയിമിന
കത്ത്‌ ഒതുക്കി നിർത്തുന്നതിൽ കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു.
കാലം ആവശ്യപ്പെടുന്ന ഒരു കഥയാണ്‌ , സലീം അയ്യനത്തിന്റെ ബീജത്തിൽ നിന്നും
രൂപാന്തരം പ്രാപിച്ച ഗന്ധകഭൂമി അലീനയോട്‌ പറഞ്ഞത്‌ എന്ന കഥ.ആൺവേശ്യകൾ
വിൽക്കപ്പെടുമ്പോൾ തന്നെ, എതിർ ലിംഗത്തോട്‌ തോന്നുന്ന വിരക്തിയും എതിർ ലിംഗ
ത്തിന്‌ ആ വിരക്തിയിൽ നിന്നും രൂപപ്പെടുന്ന നിർവ്വികാരതയുമെല്ലാം വരച്ചിടുന്നു ഈ കഥ
യിൽ. ഈ കഥപറച്ചിലിന്‌ ചരിത്രത്തിന്റെ പിൻബലവും ദൈവീകതയുടെ വിലക്കുകളും
ഉപോത്ബലകമായി വെച്ചിരിക്കുന്നു കഥാകൃത്ത്‌.

ഒരു ചലച്ചിത്ര സംവിധായകന്റെ വളർച്ച മുരടിച്ചു പോയ മോഹത്തിന്റെ കഥ പറയുക
യാണ്‌ ആൽമരങ്ങൾ തേടി എന്ന കഥ.സർഗ്ഗ സൃഷ്ടിയുടെ പ്രകാശനമാണ്‌ അതിന്റെ
സൃഷ്ടാവിന്റെ ഏറ്റവും വലിയ സന്തോഷമെന്നത്‌ നിസ്തർക്കമാണെന്നത്‌ പോലെ തന്നെ,
ഏറ്റവും കഠിനമായ സന്താപമാണ്‌ അത്‌ ചാപിള്ളയാണെന്ന്‌ അറിയുമ്പോൾ അനുഭവപ്പെടു
ന്നത്‌. ഒടുവിൽ ആ സർഗ്ഗധനനെ ആത്മഹത്യയിലേക്ക്‌ പോലും നയിക്കാൻ പ്രേരകമാണ്‌
അത്തരം നിരാശപ്പെടുത്തലുകൾ. എന്നാൽ, അതിന്റെ പൂർത്തീകരണത്തിന്‌ കാലം മറ്റോ
രാളെ നിയോഗിക്കുമെന്നത്‌ ഒരു കാവ്യ നീതിയാണ്‌.
സലാം അയ്യാനത്ത്

തലമുറകൾ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞിട്ടും ഇന്ത്യക്കാരന്റെ മനസ്സിലും ശരീര
ത്തിലുംമായാത്തമുറിവുകൾഎറിഞ്ഞുടച്ചിട്ടാണ്‌വെള്ളക്കാരൻ
ഭാരതഭൂമിവിട്ടതെന്ന യാഥാർത്ഥ്യം വായനക്കാരനെ ഓർമ്മപ്പെടുത്തുകയാണ്‌ വെള്ളച്ചാമി എന്ന കഥ.വെള്ളച്ചാമി ഇന്ത്യക്കാരനും ബ്രിട്ടീഷുകാരനുമിടയിലെ ഒരു നൂൽ പാലമായി വർത്തിക്കുന്നു
ഈ കഥയിൽ. ഭാഷയിലെ നിഗോ‍ൂഡത വെള്ളക്കാരന്റെ അധിനിവേശം പോലെ തന്നെ മുഴച്ചു
നിൽക്കുകയാണ്‌ ഈ കഥയിൽ.
ചാറ്റൽ മഴ പെയ്തൊഴിഞ്ഞ മണ്ണിന്റെ ഗന്ധമാണ്‌ കൊശവത്തിക്കുന്ന്‌ എന്ന കഥയ്ക്ക.​‍്‌
വേരറ്റു പോകുന്ന സംസ്കാരങ്ങളെ കുറിച്ച്‌ പരിഭവിക്കുന്ന കഥാകൃത്ത്‌ അവയുടെ പ്രതീക
മായി വനജയെ അവതരിപ്പിക്കുന്നു.വരണ്ട വയൽ പോലെ വിണ്ടു കീറിയ തൊലിപ്പുറ
ങ്ങൾ,ഗ്രാമത്തിന്റെ ദൈന്യതയും ദാരിദ്രവുമാണ്‌ സൂചിപ്പിക്കുന്നതെന്ന്​‍്‌ വായനക്കാരന്‌
അനായാസം വായിച്ചെടുക്കാൻ കഴിയും.
പെണ്ണ്‌ പുരുഷന്‌ എന്നും ഒരു അനുഭൂതിയാണ്‌. അത്‌ അവളായാലും അവരായാലും. മുള
ക്കാതെ പോയ മോഹ വിത്തിന്റെ കഥ പറയുന്ന ശബ്നം എന്ന കഥ പറയുന്നതും അത്തര
മൊരു അനുഭൂതിയാണ്‌ . നൂതനമായ ഒരു മോഷണ വിദ്യയുടെ കഥ പറയുന്നു ഒരു ച70
സീരീസ്‌ മോഷണം. മറ്റ്‌ കഥകളിൽ അവലംബിച്ച ഗൗരവപരമായ ഒരു സമീപനം ഈ കഥ
യിൽ പുലർത്തിയോ എന്ന്‌ സംശയമാണ്‌. അനുഭവങ്ങളോടുള്ള ഒരു പ്രതിഷേധ മുദ്രാ
വാക്യം മാത്രമായാണ്‌ ഈ കഥ വായിച്ചെടുക്കാൻ കഴിയുന്നത്‌. പതിനാല്‌ കഥകളടങ്ങിയ
ഈ സമാഹാരത്തിൽ വായനക്കാരൻ അബദ്ധത്തിൽ കടിച്ച കല്ലാണ്‌ ഈ കഥയെന്ന്‌
പറയാം. വലിയ കഥകൾക്കിടയിലെ ഒരു തമാശയാണ്‌
ഈ കഥ.മനുഷ്യന്‌ ആശയസംവേദനം ഒരു ലഹരിയായി മാറുന്നതിന്റെ കഥയാണ്‌ ഫ്രീ കോൾ മാമാങ്കം. ആ ലഹരിമറ്റുള്ളവർക്ക്‌ അലോസരമാകുന്നതും ദൃശ്യമാകുന്നു ഈ കഥയിൽ.
സാങ്കേതിക വിദ്യയുടെ അതിപ്രസര കാലത്ത്‌ , മനുഷ്യനിൽ ജൈവീകമായ പ്രണയം
ഇല്ലാതാകുന്നതിൽ പരിഭവിക്കുന്ന കഥയാണ്‌ ശാസ്ത്രം പ്രണയിക്കുമ്പോൾ എന്ന
കഥ.ലൈംഗിക ശേഷി നഷ്ടപ്പെട്ട മനുഷ്യന്‌ ഉത്തേജക മരുന്ന്‌ അനിവാര്യമായത്‌ പോലെ ,
മനുഷ്യന്‌ പ്രണയിക്കാൻഉത്തേജക ഗുളിക നിർബ്ബന്ധമാകുന്നിടത്ത്‌ , ഗ്രാമത്തിന്റെ
വിശുദ്ധി നിറഞ്ഞ പ്രണയത്തിന്റെ ഓർമ്മകളിലേക്ക്‌ മൂങ്ങാംകുഴിയിടുകയാണ്‌ കഥാകൃത്ത്‌.
മലയാള സാഹിത്യത്തിലെ വാഗ്ദാനമായ സലീം അയ്യനത്തിന്റെ ഡിബോറയിലെ മിക്ക കഥ
കളും കാലത്തെ കവച്ചുവെക്കുന്നവയാണന്നതും നിസ്തർക്കം. പാം പബ്ലിക്കേഷൻസ്‌
പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില,100 രൂപ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...