23 Oct 2012

ചരിത്രരേഖ

 എം.എസ്‌.ജയപ്രകാശ്‌


സമുദായ സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും


സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന്‌ പ്രഖ്യാപിക്കാത്ത രാഷ്ട്രീയപ്പാർട്ടികൾ ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ. തങ്ങൾ കമ്മ്യൂണിസ്റ്റുകളാണെന്നു മാലോകരെ അറിയിക്കാറുള്ളത്‌ സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞുകൊണ്ടാണ്‌. ഇതിനു പിന്നാലെ വരുന്ന വാർത്ത വിപ്ലവ നേതാവ്‌ ഭാര്യാസമേതനായി അരമനയിലെത്തി ബിഷപ്പിന്റെ കൈമുത്തിയ കാര്യമാണ്‌. ഒപ്പം പെരുന്നയിലെ എൻ.എസ്‌.എസ്‌ നേതാവിനെക്കണ്ട്‌ വിപ്ലവപാതയിലെ തടസ്സങ്ങൾ നീക്കി മടങ്ങുന്ന നേതാക്കളേയും കാണാം.

സി.പി.ഐ നേതാവായ പന്ന്യൻ രവീന്ദ്രൻ സമുദായ സംഘടനകളുടെ ഇടപെടലിനെ നിശിതമായി വിമർശിച്ചുകൊണ്ട്‌ അടുത്തകാലത്ത്‌ പലതവണ പ്രസ്താവം ഇറക്കിയിരുന്നല്ലോ.
പി.കെ.നാരായണപ്പണിക്കർ അന്തരിച്ചപ്പോൾ അദ്ദേഹത്തെപ്പറ്റി പന്ന്യൻ എഴുതിയത്‌ ഇങ്ങനെ: " തിരുവനന്തപുരത്തെ ഉപതിരഞ്ഞെടുപ്പിന്‌ ശേഷം നന്ദി പറയാൻ പലരേയും കാണുന്ന കൂട്ടത്തിൽ ഞാൻ ചങ്ങനാശ്ശേരിയിലും പോയിരുന്നു. ഫലപ്രഖ്യാപനം വന്നിട്ട്‌ അന്ന്‌ അധികദിവസമായിരുന്നില്ല. കണ്ടയുടനെ ഇരുകൈകളും നീട്ടി നിറഞ്ഞ ചിരിയോടെയാണ്‌ പി.കെ.നാരായണപ്പണിക്കർ സർ ഞങ്ങളെ സ്വീകരിച്ചതു. രാഷ്ട്രീയ ചർച്ചകളിലേയ്ക്ക്‌ കടക്കും മുമ്പ്‌ ഞാൻ സന്ദർശനത്തിന്റെ ഉദ്ദേശ്യമറിയിച്ചു. ചെറുചിരിയോടെ ഉടൻ വന്നു സാറിന്റെ പ്രതികരണം: 'നന്ദിയൊന്നും പറയേണ്ടകാര്യമില്ല, താങ്കളെ തോൽപിക്കാനാണ്‌ ഞങ്ങളുടെ തിരുവനന്തപുരത്തെ യൂണിയൻ തീരുമാനിച്ചിരുന്നത്‌. എന്നിട്ടും  താങ്കൾ ജയിച്ചു.


അതിൽ സന്തോഷമുണ്ട്‌. എൻ.എസ്‌.എസ്‌ എന്നെ തോൽപ്പിക്കാൻ തീരുമാനിച്ചകാര്യം പണിക്കർ തുറന്നു പറയുന്നത്‌ കേട്ട്‌ എനിക്ക്‌ തെല്ല്‌ അമ്പരപ്പ്‌ തോന്നാതിരുന്നില്ല. മനസ്സിൽ കളങ്കമില്ലാത്ത നിർമ്മല സ്നേഹത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. (പണിക്കർ സാർ). (പന്ന്യൻ രവീന്ദ്രന്റെ ലേഖനം 'മനസിൽ നിറയുന്ന മാന്യതയുടെ മുഖമുദ്ര' ജനയുഗം, മാർച്ച്‌ 1, 2012). എൻ.എസ്‌.എസ്‌ ഉൾപ്പെടെയുള്ള സവർണ കേന്ദ്രങ്ങളുടെ കുതന്ത്രങ്ങളോ, അവർ നടത്തുന്ന പിന്നോക്ക-ദലിത്‌ ദ്രോഹമോ തിരിച്ചറിയാതെ ലെനിനേയും മാർക്ക്സിനേയും ചുമന്നു നടക്കുന്ന നേതാക്കൾക്ക്‌ ഇത്തരം അനുഭവത്തിൽ നിന്നുപോലും പാഠങ്ങൾ പഠിക്കാൻ കഴിയുന്നില്ല. ജാതീയമായി തോൽപിക്കാൻ ശ്രമിച്ച സമുദായ നേതാവിനെക്കണ്ട്‌ ജയിപ്പിച്ചതിന്‌ നന്ദിപറയുന്ന കമ്മ്യൂണിസ്റ്റുകാർ ഇവിടെയല്ലാതെ മറ്റൊരു ദിക്കിലുമുണ്ടാവില്ല. റഷ്യയിൽ ലെനിന്റെ പ്രതിമകെട്ടിയിറക്കുന്ന കാലത്താണ്‌ കമ്മ്യൂണിസ്റ്റുകാർ സമുദായനേതാവിനെ കാണാൻ പോകുന്നത്‌ എന്നകാര്യം ശ്രദ്ധേയമാണ്‌. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു വിപ്ലവം എങ്ങിനെയുണ്ടാക്കണം എന്ന്‌ ലെനിൻ പറഞ്ഞത്‌ ഇവർ വായിച്ചിട്ടില്ല "ഇന്ത്യയിൽ വിപ്ലവമുണ്ടാക്കുന്നതെങ്ങിനെയെ
ന്ന്‌ ഒരു കമ്മ്യൂണിസ്റ്റ്‌ കൃതിയിലും പറഞ്ഞിട്ടില്ല. ഇവിടെ സ്വതന്ത്രവിപ്ലവ പ്രസ്ഥാനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. 
മധ്യകാല ജാതി ജന്മിനാടുവഴി അവശിഷ്ടങ്ങൾക്കെതിരെയാണ്‌ ഇവിടെ സമരം ചെയ്യേണ്ടത്‌; മുതലാളിത്തത്തിനെതിരെയല്ല." എന്നാണ്‌ ലെനിൻ പറഞ്ഞിരിക്കുന്നത്‌. ഇക്കാര്യം കാൾമാക്സും പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. ഇന്ത്യയിലെ ബ്രാഹ്മണനേതൃത്വം ഇക്കാര്യം മറച്ചുവച്ചാണ്‌ ഇവിടെ കമ്മ്യൂണിസ്റ്റുകാരെ സൃഷ്ടിച്ചതു. ഡാങ്കെ,സുന്ദരയ്യാ, രണദിവ്‌, സുർജിത്‌, ഇ.എം.എസ്‌, ജ്യോതിബസു, യെച്ചൂരി തുടങ്ങിയ ബ്രാഹ്മണ നേതൃത്വമാണ്‌ ഇന്ത്യയിൽ യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞ മാർക്ക്സിനേയും ലെനിനേയും തമസ്കരിച്ചതു. അതുകൊണ്ടാണ്‌ തമ്പുരാൻ നല്ല മഹാൻ, നിർമ്മല സ്നേഹത്തിന്റെ പ്രതീകം! എന്നൊക്കെ സഖാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. (വ്യക്തിപരമായി പന്ന്യൻ രവീന്ദ്രനോട്‌ തികഞ്ഞ ആദരവു പുലർത്തുന്ന ആളാണ്‌ ഈ ലേഖകൻ. സംശുദ്ധിയുള്ള രാഷ്ട്രീയനേതാവ്‌ എന്ന വിശേഷണത്തിന്‌ തികച്ചും അർഹനാണദ്ദേഹം. കേരള രാഷ്ട്രീയത്തിൽ കാണുന്ന ഒരു ജീർണ്ണതയെ വെളിപ്പെടുത്തുകയാണ്‌ ലേഖകന്റെ ഉദ്ദേശ്യം, വ്യക്തിപരമായ അധിക്ഷേപമല്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...