23 Oct 2012

ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ബസ്‌ റൂട്ട്; 12 ദിവസം യാത്ര

ജാസിർ ജവാസ്


കേട്ടിട്ട് ഞെട്ടേണ്ട എന്നൊന്നും പറയുന്നില്ല, കുറച്ചൊക്കെ ഞെട്ടിയെ തീരൂ. സംഗതി സത്യമാണ്. യു കെയിലെ ബര്‍മിംഗ്ഹാമില്‍ നിന്നും 4,000 മൈലുകള്‍ അകലെ ഇങ്ങു ഇന്ത്യന്‍ അതിര്‍ത്തി വരെ ബസ്‌ റൂട്ട് തുടങ്ങാന്‍ പോകുന്നു. പാക്‌ നിയന്ത്രിത കശ്മീരിലെ മിര്‍പൂര്‍ വരെയാണ് നിശ്ചിത ബസ്‌ റൂട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പിന്നീട് ഡല്‍ഹിയിലേക്കും നീട്ടാന്‍ പദ്ധതിയുണ്ട്.
12 ദിവസം കൊണ്ട് ബസ്‌ ബര്‍മിംഗ്ഹാമില്‍ നിന്നും ഇവിടെ എത്താവുന്ന തരത്തിലാണ് റൂട്ട് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ബെല്‍ജിയം, ഫ്രാന്‍സ്‌, ഓസ്ട്രിയ, സ്ലോവേനിയ, ക്രൊയേഷ്യ, സെര്‍ബിയ, ബള്‍ഗേറിയ തുടങ്ങീ ഏഴു രാജ്യങ്ങളിലൂടെ സഞ്ചരിച്ചാവും ബസ്‌ ലക്ഷ്യ സ്ഥാനത്ത് എത്തുക. അത് പോലെ അഫ്ഗാന്‍ നഗരമായ്‌ ക്വറ്റ, ഇറാനിലെ ടെഹ്റാന്‍ എന്നിവിടങ്ങളില്‍ ഈ ബസിനു സ്റ്റോപ്പുകള്‍ ഉണ്ടായേക്കുമെന്നും കരുതപ്പെടുന്നു. അത് കൊണ്ട് തന്നെ വന്‍ വിമര്‍ശനങ്ങളാണ് ഈ തീരുമാനം വരുത്തി വെച്ചത്.
ബസ്‌ കടന്നു പോകുന്ന മേഖലകളില്‍ ചിലത് നിത്യേന ബോംബുകള്‍ പൊട്ടുന്ന താലിബാന്‍ ഭരണ പ്രദേശം ആണെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ബസില്‍ സഞ്ചരിക്കുന്നവരുടെ ജീവന്‍ കൊണ്ടാണ് സര്‍ക്കാര്‍ പന്താടുന്നതെന്ന് അവര്‍ ചൂണ്ടി കാണിക്കുന്നു. പാക്കിസ്ഥാനിലേക്ക് എത്തുന്നതിനു മുന്‍പ് തുര്‍ക്കിയിലൂടെയും ബസ്‌ സഞ്ചരിക്കുന്നുണ്ട്.
എന്നാല്‍ ബര്‍മിംഗ്ഹാമില്‍ നിനും ഉള്ള പാക്കിസ്ഥാന്‍ വംശജര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. മിര്‍പൂര്‍ വംശജനായ ബര്‍മിംഗ്ഹാം എം.പി ഖാലിദ്‌ മഹ്മൂദ്‌ വളരെ ആവേശത്തോടെയാണ് ഈ പദ്ധതിയെ സ്വാഗതം ചെയ്തത്. സുരക്ഷ ഭീഷണിയെ കുറിച്ച് പറഞ്ഞപ്പോള്‍ കര്‍ശന അതിര്‍ത്തി പരിശോധനയിലൂടെ അത് സാധ്യമാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരത്തെ ഇത്രയധികാന്‍ പ്രോത്സാഹിപ്പിക്കുന്ന വേറൊരു പദ്ധതിയുണ്ടാവില്ല. ഒറ്റ യാത്രയിലൂടെ തന്നെ നിരവധി രാജ്യങ്ങള്‍ ആവും ഈ ഒരൊറ്റ പദ്ധതിയിലൂടെ സാധ്യമാവുക.
യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ കര്‍ശന പരിശോധന ഒക്കെ ഉണ്ടായാല്‍ സംഗതി വന്‍ വിജയം ആക്കവുന്നത്തെ ഉള്ളൂ. 1970 കളിലെ ഈ റോഡ്‌ ഉണ്ടെങ്കില്‍ അതിലൂടെ ഉള്ള യാത്ര ദുഷ്കരം ആയിരുന്നു. ബോംബ്‌ സ്ഫോടനങ്ങളും മറ്റും തുടര്‍ക്കഥ ആയതോടെ ഇതെല്ലം നിന്ന സ്ഥിതി ആയിരുന്നു. എന്നാലിപ്പോള്‍ പാക്കിസ്ഥാനില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നിട്ടുണ്ട്. ഇത് തന്ത്രപൂര്‍വം ഉപയോഗിച്ചാല്‍ വന്‍ വിജയം ആയിരിക്കും ഈ പ്രൊജക്റ്റ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...