22 Oct 2012

പാറപ്പൂവ്‌


മഹർഷി

നിതാന്തശാന്തിയോ
അങ്ങനൊന്നില്ല
താന്തമാം ഉറക്കം
അറയിലെ തർക്കം
വിളികേൾക്കുന്ന
വിഹ്വലതകൾ
അതുമില്ലല്ലോ
വിളയാത്ത ഉറക്കം
വളകിലുക്കുന്ന
മയക്കപ്പിരാക്ക്‌
വഴുതിപ്പോയ
വാക്കുകൾക്ക്‌
വക്കുടഞ്ഞിരിക്കുന്നു
നീർത്തുള്ളിതീർന്ന്‌
കൊത്തുകൊണ്ടകുടം
കുടംതീർക്കുന്നില്ല
കൊടുത്തവന്റെ
കിട്ടാത്തഉണർവ്വിൽ
തട്ടാത്തഉറക്കം
തട്ടാനും വെട്ടുകാണും
ഒട്ടകപ്പുറത്ത്‌
പുരകെട്ടുന്നു
വഴിപാടുകൾ
വഴിയിൽവീണ്‌
വാതുറക്കുന്നു
ഒടുക്കത്തെ ഉറക്കം
വടു വീണനിഴൽ
ചാട്ടവാറടികൾ
ഉണരുന്ന രാത്രി
ഉറക്കത്തിന്റെ മുദ്ര
നിദ്രയിൽ കുത്തുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...