23 Oct 2012

കടല്‍ക്കവിത

ഗിരീഷ് വർമ്മ ബാലുശ്ശേരി


ഒരു മുത്തു കളയാതെ സൂക്ഷിക്കാനാണീ
പെരുങ്കളിയാട്ടങ്ങളും , നിലയില്ലാച്ചുഴികളും .

ആര്‍ത്തലക്കുമ്പോഴും ഉള്ളിലുലഞ്ഞാടുന്നൊരു മുത്ത്‌.

തോണിക്കാരന്റെ തുഴ സ്പര്‍ശിച്ചുപോവുന്നു.
കപ്പല്‍പങ്കകളുടെ ചുംബനമേല്ക്കാതെ വഴുതുന്നു.

പായല്‍വനങ്ങളില്‍ ഈറന്‍കാറ്റിനൊപ്പം സഞ്ചാരം.


ചുഴികളില്‍ കാറ്റാവാഹിക്കപ്പെടുന്നു.

അകമ്പടിയായ് കാറ്റ് .
കടലിലെ രാജവീഥികളില്‍ ,
തണല്‍മരങ്ങളുടെ  സുഖസ്പര്‍ശത്തില്‍ ,
രാത്രികള്‍ മാത്രമുണരുന്ന അടിത്തട്ടില്‍ ,
ഞാനൊളിച്ചും  പതുങ്ങിയുമങ്ങിനെ  ....

അപഹരിക്കപ്പെടുന്ന മാത്രയില്‍

കടല്‍ വറ്റിയൊരു നീര്‍ച്ചാലാകും.
തിരമാലകളാഹൂതി ചെയ്കയാണ്
കാലങ്ങളായെന്റെ നിലനില്‍പ്പിനായ്‌..  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...