23 Nov 2012

തെരുവിലെ കൗമാരം

 പ്രിയ സയൂജ്

ഒരു നോവിന്റെ തീപ്പന്തമെറിഞ്ഞവള്‍
ദൈന്യമായെന്നോടു കൈനീട്ടവെ 
കണ്ടു ഞാനവളുടെ വാടിയ കണ്‍കളില്‍ 
ചിതറിത്തെറിച്ചോരു   ജീവിതം !

ഒരു വാക്കുമുരുവിടാതവള്‍ തന്റെ 
ഉദരത്തില്‍ കൈചേര്‍ത്തു കെഞ്ചവേ
അവള്‍ക്കായി നീട്ടിയ ചില്ലറത്തുട്ടുകള്‍
എന്തിനോ വേണ്ടിയെന്‍ കരം പൊള്ളിച്ചു .

അവളുടെ വിശപ്പകറ്റാന്‍ നല്‍കി ഞാന്‍
നല്ലരിച്ചോറും ഏറെക്കറികളും
ആര്‍ത്തിയോടതു വാരിത്തിന്നുന്ന കാഴ്ച്ചയില്‍ 
നിര്‍വൃതി കൊള്ളുകയാണിന്നെന്‍  മാനസം !

ഏറിയാല്‍ പതിനാറു വയസേ വരൂയവ -
ളേറ്റുന്ന ദുരിതങ്ങളേറെയാണ് 
ഏറെ മുഷിഞ്ഞൊരു  കുപ്പായത്തില്‍  തന്റെ 
ഏറുന്ന താരുണ്യം സൂക്ഷിക്കുന്നു .

കാലം ശരിയല്ല, അവളെപ്പൊതിയുവാന്‍
അമ്മതന്‍ വാത്സല്ല്യമില്ലയെന്നോ?
തെരുവിന്‍ അനാഥമാം ജീവിതം നല്‍കിയി -
ന്നെവിടെക്ക്  മാഞ്ഞുപോയ്‌  ആയമ്മ ?

അബലയാമവളുടെ പൂവുടല്‍ കണ്ട -
ങ്ങെത്തിടാമധമരാം  മനുഷ്യജന്മം
മകളേ, കരുതുക ആയുധമൊന്നു നീ  
മാനം രക്ഷിക്കുവാന്‍ വേണ്ടി മാത്രം !

തെല്ലൊന്നടങ്ങിയോ അവള്‍തന്‍ വിശപ്പ്‌ ?
ആ മിഴി നന്ദിയോടെന്‍ നേര്‍ക്ക്‌ നീളവേ, 
നല്‍കി ഞാന്‍ നല്ലൊരു വസ്ത്രമവള്‍ക്കായി
നഗ്നത തെല്ലൊന്നു ചേലോടെ മൂടുവാന്‍ .

യാത്ര പറഞ്ഞവള്‍ നന്ദിയോടെ ,വിളര്‍ത്തയാ
കണ്‍കളില്‍ കണ്ടു ഞാന്‍ താരമൊന്ന്
വെയിലില്‍ പൊരിഞ്ഞ നിന്‍ ചൊടിയില്‍ വിരിഞ്ഞയാ 
പുഞ്ചിരി കാണുവാനെത്ര ഹൃദ്യം!

അവള്‍ പോകും വഴിനീളെയേറെ നേരമെന്‍ 
മിഴിയും മൊഴികളും യാത്ര ചെയ്കെ,
നേര്‍ന്നു ഞാന്‍ മനസ്സാലവള്‍ക്കത്മാര്ഥമായ്
നന്മയും , നാളെതന്‍ സൌഭാഗ്യവും !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...