22 Nov 2012

അശ്വത്ഥാമാവ്


കുഞ്ഞുമോൻ

ചിരഞ്ജീവിയാണെന്നറിഞ്ഞു, പക്ഷേ കണ്ടില്ല പിന്നീടൊരിക്കലും,

ബ്രഹ്മാസ്ത്ര പ്രയോഗ പരാജയത്തിനു ശേഷം

ഇതിഹാസ പുസ്തകത്താളുകളില്‍-തേടി ഞാനലഞ്ഞു;

പകയുടെ നെരിപ്പോടു –പേറുന്നോരാത്മാവിനെ, “അശ്വത്ഥാമാവിനെ”

കണ്ടില്ല ഞാന്‍, ഇതിഹാസങ്ങളില്‍, പുരാണങ്ങളില്‍,

ശാസ്ത്ര-സാങ്കേതിക വിജ്ഞ്ഞാനകോശങ്ങളില്‍-

യുദ്ധഭൂവില്‍ പരാജിത ശിരസ്സുമായ് നിന്ന ശേഷം!!!

കണ്ടറിഞ്ഞു ഞാന്‍ ചരിത്രപുസ്തകങ്ങള്‍ക്കുള്ളില്‍ നിന്നും-

നാല്പ്പത്തേഴില്‍, കല്ക്കത്താ തെരുവുകളില്‍,

ആ ചിരഞ്ജീവി തന്‍ ഘോര നടനശില്പം!!!

പിന്നീടു കേട്ടു ഞാന്‍ സിഖു വിലാപം-എണ്‍പത്തിനാലില്‍,

ദ്രോണപുത്രന്റെ മറ്റൊരു ദര്‍ശനം!!!

പിന്നെയുമൊരുപാടുവട്ടം കണ്മുന്നില്‍-ദ്രൌണിയാടുന്ന ചുടല നൃത്തം-

ഗുജറാത്തില്‍, മലെഗാവില്‍, മക്കാ മസ്ജിദില്‍…

ആസ്സാമും, മാറാടും, പിന്നെയാ കാശ്മീരും പലവട്ടം പൊട്ടിച്ചിതറി!!!

പിന്നെയിവിടെയീ മുംബൈയില്‍ ഇരുന്നൂറു കബന്ധങ്ങള്‍!!!

നോവോടെ കൊതിക്കുന്നു….സുയോധന പൊളിവചനം

നേരായ് ഭവിച്ചെങ്കില്‍…,പക്ഷേ ആരാണതിനി ചൊല്ലുക…?

“അശ്വത്ഥാമാ ഹത:” ക്രിസ്തുവോ…? കല്‍ക്കിയോ…? ഈസാ നബിയോ…?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...