22 Dec 2012

ചുരുട്ടുകള്‍

ശിവശങ്കരൻ കാരാവിൽ

ലവഴികളിലെ ചമ്മലകള്‍ക്കിടയില്‍
കാണാപ്പുറം പിടിച്ചാണ്
ചുരുട്ടുകള്‍ ഉണ്ടാവുക.

കാല്‍കുഴയുടെ ഞെരിയാണി നോക്കി
ചുറ്റിവരിയും
ചുരുട്ടുകള്‍.
കടിച്ചുവിടാതെ വലിച്ചൂറ്റും
ചുടുചോര.

ചുരുട്ടുകണ്ണില്‍ പെടാതെ
അരികുവിടവില്‍ പതിയിരിക്കും
കുരുടിയും അട്ടകളും.

അട്ട 'ചോരകുടിയാളാ'ണെങ്കിലും
ദുഷ്ടതയേ അകത്താക്കൂ.
കുരുടിക്കണ്ണിനു
കാണാനടത്തം ന്യായം.

എന്നാല്‍ ചുരുട്ടുകള്‍
ജീവനെടുത്തേ പോകൂ.

പോംവഴി ഒന്നേയുള്ളൂ -
ചമ്മലച്ചവിട്ട്
ചരലുരച്ചുകൊണ്ടാവണം.
'ചരല്‍ച്ചുറ്റ'റിയില്ല ചുരുട്ടുകള്‍ക്ക്..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...